യു.കെ.വാര്‍ത്തകള്‍

സ്ത്രീയ്ക്ക് അന്തിമ നിര്‍വചനവുമായി ബ്രിട്ടീഷ് സുപ്രീംകോടതി; വിധി ആഘോഷമാക്കി വനിതാവകാശ പ്രവര്‍ത്തകരും, എംപിമാരും


ആരാണ് സ്ത്രീ എന്നതിന് നിയമപരമായ നിര്‍വചനവുമായി ബ്രിട്ടീഷ് സുപ്രീംകോടതിയുടെ സുപ്രധാന വിധി. യുകെ ഇക്വാളിറ്റി ആക്ട് 2010-മായി ബന്ധപ്പെട്ട് നിയമപരമായി വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് ഏത് രീതിയിലാണ് അവകാശങ്ങള്‍ ലഭ്യമാക്കേണ്ടതെന്ന ചോദ്യം സുപ്രധാനമായി മാറിയത്.

2004-ലെ ജെന്‍ഡര്‍ റെക്കഗ്നിഷന്‍ ആക്ട് പ്രകാരം 'സര്‍ട്ടിഫൈ' ചെയ്ത ലിംഗത്തില്‍ പെട്ടവരാണോ, ഈ ലിംഗത്തില്‍ ജനിച്ചവരാണോ സ്ത്രീകളെന്ന ചോദ്യത്തിലാണ് സുപ്രീംകോടതി ജഡ്ജിമാര്‍ വിധി പറഞ്ഞിരിക്കുന്നത്. ഇത് പ്രകാരം 2010 ഇക്വാളിറ്റി ആക്ടിലെ 'ജന്മനാ സ്ത്രീയായി പിറന്നവള്‍' എന്ന നിര്‍വചനമാണ് നിലനില്‍ക്കുകയെന്നാണ് ഐക്യകണ്‌ഠേന പുറപ്പെടുവിച്ച വിധിയില്‍ സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, ഏതെങ്കിലും തരത്തിലുള്ള വിവേചനം നേരിടുന്നതില്‍ നിന്നും ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം തുടരുമെന്നും ലണ്ടന്‍ കോടതിയില്‍ ജഡ്ജിമാര്‍ വ്യക്തമാക്കി. എഡിന്‍ബര്‍ഗ് കോര്‍ട്ട് ഓഫ് സെഷനില്‍ നീക്കം പരാജയപ്പെട്ടതോടെ സ്‌കോട്ടിഷ് ഗവണ്‍മെന്റിന് എതിരെ ഫോര്‍ മുവണ്‍ സ്‌കോട്ട്‌ലണ്ട് ക്യാംപെയിന്‍ ഗ്രീൂപ്പാണ് സുപ്രീംകോടതിയെ സമീപിച്ചത്.

വിധി സ്ത്രീകളുടെ അവകാശത്തിലുള്ള വിജയമാണെന്ന് എഫ്ഡബ്യുഎസ് ഡയറക്ടര്‍ ട്രിനാ ബഡ്ജ് പറഞ്ഞു. ട്രാന്‍സ് അവകാശങ്ങളെ കുറിച്ചുള്ള കേസല്ല ഇത്. സ്ത്രീ ആരാണെന്നത് സംബന്ധിച്ച് നിയമപരമായ വ്യക്തത വരുത്തുകയാണ് ചെയ്തത്. ഒരു സ്ത്രീക്ക് വേണ്ടിയുള്ള ഇടം, സ്ത്രീക്ക് വേണ്ടി മാത്രമാണെന്നാണ് ഇതില്‍ വ്യക്തമാകുന്നത്. മറിച്ച് പുരുഷന്റേതല്ല. ലിംഗം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് നേടിയാലും ഇതില്‍ മാറ്റം വരില്ല, അവര്‍ കൂട്ടിച്ചേര്‍ത്തു.

സുപ്രീംകോടതി വിധി വന്നതോടെ എന്‍എച്ച്എസില്‍ വനിതാ നഴ്‌സുമാരുടെ ചേഞ്ചിംഗ് റൂമുകള്‍ ട്രാന്‍സ് വനിതാ ജീവനക്കാര്‍ക്കായി തുറന്നുകൊടുത്തതില്‍ ഉള്‍പ്പെടെ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും. എന്‍എച്ച്എസിന് പുറമെ പോലീസ്, വനിതാ ജയിലുകള്‍ എന്നിവിടങ്ങളിലും ട്രാന്‍സ് അനുകൂല നിബന്ധനകള്‍ പുറപ്പെടുവിച്ചിരുന്നു.

  • കടുത്ത സാമ്പത്തിക പ്രതിസന്ധി: ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള പിന്തുണ വെട്ടിക്കുറയ്ക്കുമെന്ന് യുകെ സര്‍വകലാശാലകള്‍
  • കണ്‍വീനിയന്‍സ് സ്റ്റോറുകള്‍ അടയ്ക്കാന്‍ മോറിസണ്‍സ്; നൂറുകണക്കിന് ജോലികള്‍ ഭീഷണിയില്‍
  • ബര്‍മിംഗ്ഹാമിലേയ്ക്ക് പുറപ്പെട്ട വിമാനത്തില്‍ പൈലറ്റിന് ഹൃദയാഘാതം; അടിയന്തര ലാന്‍ഡിംഗ്
  • യുകെയിലെ 5 പ്രദേശങ്ങളില്‍ അടിയന്തിര ഹീറ്റ് ഹെല്‍ത്ത് അലര്‍ട്ടുകള്‍; താപനില 33 ഡിഗ്രി വരെ
  • രോഗികളോടുള്ള മോശം പെരുമാറ്റം; യുകെയില്‍ മലയാളി ഡോക്ടര്‍ക്ക് അറസ്റ്റ് വാറന്റ്; മെഡിക്കല്‍ രജിസ്റ്ററില്‍ നിന്നു പുറത്താക്കി
  • ആന്‍ഡ്രൂവിനെതിരായ ലൈംഗികാതിക്രമ കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച് പോലീസ്
  • എഐ കടന്നുകയറ്റം: യുകെയില്‍ ജോലി പോകുന്നവരുടെ എണ്ണം കൂടുന്നു, പ്രമുഖ ബാങ്കില്‍ 7800 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും
  • യുദ്ധവും രാഷ്ട്രീയ അനിശ്ചിതാവസ്ഥയും; യുകെയുടെ കടമെടുപ്പ് കൂടുന്നു
  • യുവാക്കള്‍ യുകെ വിടുന്നു; പ്രധാന ലക്‌ഷ്യം ഓസ്‌ട്രേലിയ
  • ഇനി വിവാദം വേണ്ട: ടോയ്‌ലറ്റുകളും വസ്ത്രം മാറുന്ന മുറികളും ഉപയോഗിക്കുന്നതിന് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions