യു.കെ.വാര്‍ത്തകള്‍

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും പാലുത്പന്നങ്ങളും മാംസവും ബ്രിട്ടനിലേയ്ക്ക് കൊണ്ടുവരുന്നതിന് നിയന്ത്രണം

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ബ്രിട്ടനിലേയ്ക്ക് കൊണ്ടുവരുന്ന ഭക്ഷ്യ വസ്തുക്കളുടെ കാര്യത്തില്‍ പുതിയ നിയന്ത്രണം നിലവില്‍ വന്നു. ഇതിന്‍ പ്രകാരം ചീസ് ഉള്‍പ്പെടെയുള്ള പാലുത്പന്നങ്ങളും മാംസവും കൊണ്ടുവരാന്‍ അനുവാദമില്ല. കുളമ്പുരോഗം പോലുള്ളവ തടയാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഏപ്രില്‍ 12 ശനിയാഴ്ചയാണ് പുതിയ നിയമം അവതരിപ്പിച്ചത്. ഇതില്‍ പ്രകാരം പന്നി, പശു , ആട് എന്നിവയുടെ മാംസത്തിനും പാല്‍, വെണ്ണ, ചീസ്, തൈര് തുടങ്ങിയ പാലുത്പന്നങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ നേരിടേണ്ടി വരും. മാംസം അല്ലെങ്കില്‍ പാലുത്പന്നങ്ങള്‍ ഉള്‍പ്പെടുത്തിയ സാന്‍ഡ് വിച്ചുകള്‍ പോലുള്ള ഭക്ഷ്യ വസ്തുക്കള്‍ക്കും നിയന്ത്രണം ബാധകമാണ്.

നിയന്ത്രണങ്ങള്‍ ബ്രിട്ടനിലേയ്ക്ക് വരുന്ന യാത്രക്കാര്‍ക്ക് മാത്രമേ ബാധകമാകുകയുള്ളൂ. നിലവില്‍ ഇറക്കമതി ചെയ്യുന്ന മേല്‍പറഞ്ഞ ഉത്പന്നങ്ങള്‍ക്ക് നിയന്ത്രണം ബാധകമാക്കിയിട്ടില്ല. ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കിയതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്താത്തത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

2007 ലാണ് കുളമ്പുരോഗം യുകെയില്‍ ഇതിനു മുമ്പ് പൊട്ടിപ്പുറപ്പെട്ടത്. അതിനുശേഷം ഇതുവരെ യുകെയില്‍ എവിടെയും ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഈ വര്‍ഷം ജനുവരിയില്‍ ജര്‍മ്മനിയിലും കഴിഞ്ഞ മാസം ഹംഗറിയിലും സ്ലൊവാക്യയിലും കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മേല്‍ പറഞ്ഞ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള എല്ലാവിധ വ്യക്തിഗത ഇറക്കുമതികളും യുകെ സര്‍ക്കാര്‍ ഇതിനകം തന്നെ നിരോധിച്ചിരിക്കുകയാണ്.

ബ്രിട്ടനിലെ വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യവും, കര്‍ഷകരുടെ സുരക്ഷ, യുകെയുടെ ഭക്ഷ്യ സുരക്ഷ എന്നിവ സംരക്ഷിക്കുകയാണ് ഏറ്റവും പുതിയ നിയന്ത്രണങ്ങള്‍ കൊണ്ട് ലക്ഷ്യം വയ്ക്കുന്നത് എന്ന് അധികൃതര്‍ പറഞ്ഞു. ഇത് വിലവര്‍ധനയ്ക്കു കാരണമാകുമെന്നാണ് വിലയിരുത്തല്‍.

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions