യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടിലെ 750 സ്കൂളുകളില്‍ അടുത്തയാഴ്ച മുതല്‍ സൗജന്യ ബ്രേക്ക്ഫാസ്റ്റ് ക്ലബ്


ലണ്ടന്‍: ലേബര്‍ സര്‍ക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായ സ്കൂളുകളിലെ സൗജന്യ ബ്രേക്ക്ഫാസ്റ്റ് ക്ലബുകള്‍ അടുത്തയാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങും. ഇംഗ്ലണ്ടിലെ 750 പ്രൈമറി സ്കൂളുകളിലാണ് പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുന്നത്. ബ്രേക്ക്ഫാസ്റ്റ് ക്ലബിനൊപ്പം അരമണിക്കൂര്‍ സൗജന്യ ചൈല്‍ഡ് കെയറുമാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.

തുടക്കം വിജയകരമായാല്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇത് രാജ്യത്തെ മുഴുവന്‍ സ്കൂളുകളിലേക്കും വ്യാപിപ്പിക്കും. ഈ ചൊവ്വാഴ്ച മുതല്‍ ജൂലൈയില്‍ സ്കൂള്‍ അടയ്ക്കുന്നതു വരെയാണ് പദ്ധതിയുടെ ട്രയല്‍ റണ്‍. പദ്ധതി പൂര്‍ണമായും നടപ്പാക്കാന്‍ 30 മില്യണ്‍ പൗണ്ടാണ് ഒരു വര്‍ഷം വേണ്ടിവരിക.

അധ്യാപകരും രക്ഷിതാക്കളും പദ്ധതിയെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ഇത്രയും വലിയ പദ്ധതിക്ക് നീക്കിവച്ചിട്ടുള്ള ഫണ്ടിങ്ങിനെ സംബന്ധിച്ച് പലരും ആശങ്ക ഉയര്‍ത്തുന്നുണ്ട്. 30 മില്യണ്‍ പൗണ്ട് എന്നത് ഇത്രയും ബ്രഹത്തായ പദ്ധതിക്ക് ആവശ്യമായ തുകയാകില്ലെന്നാണ് ടീച്ചേഴ്സ് യൂണിയനും ഹെഡ്ടീച്ചേഴ്സ് യൂണിയനും ചൂണ്ടിക്കാട്ടുന്നത്.

ദിവസം അരമണിക്കൂര്‍ വീതം കണക്കാക്കുമ്പോള്‍ ഒരു അധ്യയന വര്‍ഷം 95 മണിക്കൂര്‍ ചൈല്‍ഡ് കെയറും മാതാപിതാക്കള്‍ക്ക് പരോക്ഷമായി പദ്ധതിയിലൂടെ ലഭിക്കും. ഇത്തരത്തില്‍ ഓരോ രക്ഷിതാവിനും 450 പൗണ്ട് ലാഭിക്കാനാകുമെന്നാണ് എജ്യൂക്കേന്‍ സെക്രട്ടറി ബ്രിജറ്റ് ഫിലിപ്സണ്‍ ചൂണ്ടിക്കാട്ടുന്നത്. ആദ്യഘട്ടത്തിലെ 750 സ്കൂളുകള്‍ക്കും പദ്ധതി നടത്തിപ്പിന് ആവശ്യമായ ഗൈഡന്‍സും സെറ്റപ്പ് പേയ്മെന്റും നല്‍കിക്കഴിഞ്ഞു. 50 ശതമാനം കുട്ടികളുടെ പങ്കാളിത്തം പദ്ധതിക്ക് ഉറപ്പുവരുത്തുന്ന സ്കൂളിന് പ്രതിവര്‍ഷം 23,000 പൗണ്ട് അലവന്‍സലായി ലഭിക്കും.

കുട്ടികളുടെ കൊഴിഞ്ഞുപോക്കു വലിയ വിളിയായി മാറിയിരിക്കുന്ന സമയത്താണ് സൗജന്യ ബ്രേക്ക്ഫാസ്റ്റ് പദ്ധതി വരുന്നത്.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions