യു.കെ.വാര്‍ത്തകള്‍

2024 ല്‍ ആശുപത്രി ബെഡുകള്‍ക്കായി 24 മണിക്കൂറിലേറെ കാത്തിരുന്നത് ആയിരങ്ങള്‍

ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തി പ്രവേശനം ലഭിക്കാന്‍ ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരിക എത്ര വലിയ ദുരിതമായിരിക്കും സമ്മാനിക്കുക! കഴിഞ്ഞ വര്‍ഷം എ&ഇ സന്ദര്‍ശിച്ച ഏകദേശം 49,000 രോഗികള്‍ക്കാണ് ആശുപത്രി ബെഡിനായി 24 മണിക്കൂറും, അതിലേറെയും കാത്തിരിപ്പ് വേണ്ടിവന്നത്.

70 ശതമാനം കേസുകളിലും 65 വയസും, അതിന് മുകളിലും പ്രായമുള്ളവരാണ് ഇതിന് ഇരയായത്. വാര്‍ഡില്‍ അല്‍പ്പം ഇടം കിട്ടാന്‍ ചില രോഗികള്‍ക്ക് 10 ദിവസത്തോളം കാത്തിരിക്കേണ്ടി വന്നായി ലിബറല്‍ ഡെമോക്രാറ്റുകള്‍ വിവരാവകാശ രേഖ പ്രകാരം നേടിയ വിവരങ്ങള്‍ വ്യക്തമാക്കുന്നു.

ഇംഗ്ലണ്ടിലെ 54 ട്രസ്റ്റുകളില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം 2024-ല്‍ 48,830 ട്രോളി കാത്തിരിപ്പുകള്‍ 24 മണിക്കൂറും, അതിലേറെയും നീണ്ടതായി കണ്ടെത്തി. ഇതില്‍ 33,413 കേസുകളിലും രോഗികള്‍ 65 വയസും, അതിന് മുകളിലും പ്രായമുള്ളവരാണ്. രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ച ശേഷം വാര്‍ഡിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നത് വരെയുള്ള സമയമാണ് ട്രോളി കാത്തിരിപ്പായി കണക്കാക്കുന്നത്.

എന്നാല്‍ കണക്കുകള്‍ മുകള്‍ഭാഗത്തെ അവസ്ഥ മാത്രമാണ് കാണിക്കുന്നതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് പറയുന്നു. നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് കുറച്ചത് പ്രശ്‌നത്തില്‍ പ്രധാന സംഭാവന നല്‍കുന്നതായി ആര്‍സിഎന്‍ വ്യക്തമാക്കുന്നു.

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions