നാട്ടുവാര്‍ത്തകള്‍

മൂന്നു വയസുകാരി ഒലിവിയയുടെ മരണം വിശ്വസിക്കാനാകാതെ പ്രിയപ്പെട്ടവര്‍

യുകെയില്‍ നിന്നെത്തിയ പിതാവിനെ കൂട്ടാന്‍ നെടുമ്പാശ്ശേരിയിലെത്തി, തിരിച്ചുവരവേ കഴിച്ച ഭക്ഷണത്തില്‍ നിന്നുള്ള വിഷബാധ മൂലം മരണമടഞ്ഞ മൂന്നു വയസുകാരി ഒലിവിയയുടെ വിയോഗം വിശ്വസിക്കാനാകാതെ പ്രിയപ്പെട്ടവര്‍. ഈസ്റ്റര്‍ -വിഷു അവധിയ്ക്ക് നാട്ടിലെത്തിയ പിതാവിനെ കൂട്ടായന്‍ എയര്‍പോര്‍ട്ടില്‍ എത്തി മടങ്ങിയ തൃശൂര്‍ സ്വദേശി ഒലിവിയയാണ് അങ്കമാലിയിലെ ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്നുള്ള വിഷബാധയെ തുടര്‍ന്ന് മരണമടഞ്ഞത്. തൃശൂര്‍ വെണ്ടോര്‍ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരന്‍ ഹെന്‍ട്രിയുടെ മകള്‍ ആണ് ഒലിവിയ.

യുകെയിലേക്ക് മടങ്ങാന്‍ കാത്തിരുന്ന ഒലിവിയ മോള്‍ക്കൊപ്പം ഹെന്‍ട്രിയുടെ ഭാര്യയായ റോസ് മേരിയും ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നു. എന്നാല്‍ ഹെന്‍ട്രി, ഭാര്യ റോസ് മേരി, ഹെന്‍ട്രിയുടെ അമ്മ ഷീബ, മകള്‍ ഒലിവിയ എന്നിവരൊക്കെ ഒന്നിച്ചു ഭക്ഷണം കഴിച്ച ഹോട്ടലിലാണ് ഭക്ഷ്യ വിഷബാധ ഉണ്ടായതെന്ന് സംശയിക്കപ്പെടുന്നു. രാസപരിശോധനാ ഫലം എത്തും വരെ ഹോട്ടല്‍ താല്‍ക്കാലികമായി അടച്ചിടാനാണ് പഞ്ചായത്ത് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

ഒലിവിയുടെ പിതാവ് ഹെന്‍ട്രി യുകെയിലായിരുന്നു. ശനിയാഴ്ച വിദേശത്തുനിന്നും നെടുമ്പാശേരിയിലെത്തിയ ഹെന്‍ട്രിയെ കൂട്ടിക്കൊണ്ടുവരാന്‍ കുടുംബാംഗങ്ങളോടൊപ്പം ഒലിവിയയും പോയിരുന്നു. വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഹെന്‍ട്രിയും ഭാര്യയും അമ്മയും ഒലിവിയയും അങ്കമാലിയിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു. മസാല ദോശ കഴിച്ച മൂന്നുവയസുകാരിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു.

ഇതോടെ ഒലിവിയയെ ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒലിവിയക്ക് ഇഞ്ചക്ഷന്‍ കൊടുത്ത് ഇവര്‍ വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയ ശേഷവും ശാരീരിക അസ്വസ്ഥത മാറാത്ത ഒലിവിയയുമായി ഇവര്‍ കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ കുട്ടിയുടെ ആരോഗ്യസ്ഥിതി പിന്നെയും വഷളായി. കുട്ടിയെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയായിരുന്നു.

കുട്ടിക്കു പുറമെ മാതാപിതാക്കളും ഹെന്‍ട്രിയുടെ അമ്മയും മസാലദോശ കഴിച്ചിരുന്നു. വീട്ടിലെത്തിയതോടെ എല്ലാവര്‍ക്കും ശാരീരിക അസ്വസ്ഥതയുണ്ടായിരുന്നു. യാത്രക്കിടെ കഴിച്ച മസാല ദോശയില്‍ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റത് എന്നാണ് സംശയം. സംഭവത്തില്‍ പുതുക്കാട് പൊലീസ് കേസെടുത്തു. പുതുക്കാട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. പൊലീസും ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുടുംബത്തെ തിരികെ യുകെയിലേക്ക് കൊണ്ടുപോകാനായാണ് ഹെന്‍ട്രി നാട്ടിലെത്തിയത്. ഇതിനിടെയാണ് ദാരുണ സംഭവം.

  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  • തിരുവല്ലം ഇരട്ടമരണം: ബൈക്ക് മറിഞ്ഞതല്ല, പിന്നില്‍ കാറിടിച്ചത്; യുവാവ് അറസ്റ്റില്‍
  • വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരണം ഏഴായി; കരാര്‍ കമ്പനിയെ പഴിചാരി സര്‍ക്കാര്‍
  • ഉസ്ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവം; കേരളത്തില്‍ കേസെടുത്ത് പൊലീസ്, റീ പോസ്റ്റ്‌മോര്‍ട്ടം നടത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions