യു.കെ.വാര്‍ത്തകള്‍

കാന്‍സര്‍ രോഗികള്‍ക്ക് അഞ്ച് മിനിറ്റില്‍ ഇഞ്ചക്ഷന്‍ ചികിത്സയുമായി എന്‍എച്ച്എസ്

യൂറോപ്പില്‍ ആദ്യമായി ഇമ്മ്യൂണോതെറാപ്പി ഇഞ്ചക്ഷനുമായി എന്‍എച്ച്എസ്. ശ്വാസകോശ, കുടല്‍, ഉദര കാന്‍സറുകള്‍ ഉള്‍പ്പെടെ 15 തരം രോഗങ്ങള്‍ക്കെതിരെ ഇംഗ്ലണ്ടിലെ എന്‍എച്ച്എസില്‍ ചികിത്സ ഈസിയാക്കുന്നതാണ് അഞ്ച് മിനിറ്റിലുള്ള ഇഞ്ചക്ഷന്‍ ചികിത്സ.

ഇംഗ്ലണ്ടില്‍ അതിവേഗത്തില്‍ ലഭ്യമാകുന്ന ഇഞ്ചക്ഷനിലൂടെ പ്രതിവര്‍ഷം 15,000 വരെ ക്യാന്‍സര്‍ രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കുമെന്ന് എന്‍എച്ച്എസ് വ്യക്തമാക്കുന്നു. ഇമ്മ്യൂണോതെറാപ്പി മരുന്നായ നിവൊലുമാബ് ഇഞ്ചക്ഷന്‍ രൂപത്തില്‍ ലഭ്യമാക്കുന്ന യൂറോപ്പിലെ ആദ്യത്തെ ഹെല്‍ത്ത് സര്‍വ്വീസായി ഇതോടെ എന്‍എച്ച്എസ് മാറും.

മൂന്ന് മുതല്‍ അഞ്ച് മിനിറ്റ് വരെ എടുത്താണ് ഇഞ്ചക്ഷന്‍ നല്‍കാന്‍ കഴിയുക. ശ്വാസകോശം, കുടല്‍, കിഡ്‌നി, ബ്ലാഡര്‍, അന്നനാളം, ചര്‍ച്ച, തല, കഴുത്ത് എന്നിവിടങ്ങളിലേക്ക് ഉള്‍പ്പെടെ 15 വ്യത്യസ്ത കാന്‍സറുകള്‍ക്ക് ഈ ചികിത്സ ഫലപ്രദമായി നല്‍കാന്‍ കഴിയും.

മെഡിസിന്‍സ് & ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സി- എംഎച്ച്ആര്‍എ ഇഞ്ചക്ഷന്‍ രൂപത്തിലുള്ള നിവൊലുമാബിന് അംഗീകാരം നല്‍കി. ഐ വി ഡ്രിപ്പ് വഴി നല്‍കുന്നതിന് പകരമാണ് ഇഞ്ചക്ഷന്‍ രൂപത്തിലേക്ക് ഇത് മാറുന്നത്. ഐവി നല്‍കാന്‍ ഒരു മണിക്കൂറോളം വേണ്ടിവരും.

രോഗികള്‍ക്ക് രണ്ട് ആഴ്ച കൂടുമ്പോഴും, മാസത്തില്‍ ഓരോ തവണയും ചികിത്സ വേണ്ടിവന്നാലും ഓരോ വര്‍ഷവും വലിയ തോതില്‍ ചികിത്സയ്ക്ക് ആവശ്യം വരുന്ന സമയം ലാഭിക്കാന്‍ കഴിയുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് വ്യക്തമാക്കി. ഈ സമയലാഭം വഴി കൂടുതല്‍ രോഗികളെ ചികിത്സിക്കാനും, ആശുപത്രിയുടെ ശേഷി സ്വതന്ത്രമാക്കി വെയ്ക്കാനും കഴിയുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് കാന്‍സര്‍- നാഷണല്‍ ക്ലിനിക്കല്‍ ഡയറക്ടര്‍ പ്രൊഫ പീറ്റര്‍ ജോണ്‍സണ്‍ പറഞ്ഞു.

ഇഞ്ചക്ഷനിലേക്ക് മാറുന്നത് ഓരോ മാസവും 1200 രോഗികള്‍ക്ക് ഗുണം ചെയ്യുമെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് കണക്കാക്കുന്നത്. പുതിയ രോഗികളില്‍ ഭൂരിഭാഗം പേര്‍ക്കും ഈ ചികിത്സയാണ് ലഭ്യമാകുക. മരുന്ന് നിര്‍മ്മാതാക്കളായ ബ്രിസ്റ്റോള്‍ മയേഴ്‌സ് സ്വിബ്ബുമായി വിലയുടെ കാര്യത്തില്‍ കരാറില്‍ എത്തിയതിനാല്‍ ഐവി മരുന്നില്‍ നിന്നും എന്‍എച്ച്എസ് ഇംഗ്ലണ്ടിന് ചെലവും കൂടുന്നില്ല.

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions