യു.കെ.വാര്‍ത്തകള്‍

ചെങ്കോട്ടയായ റണ്‍കോണിലെ ഉപതെരഞ്ഞെടുപ്പില്‍ ഫരാഗിന്റെ റിഫോം യുകെ ആറ് വോട്ടിന് ലേബറിനെ അട്ടിമറിച്ചു

ചെങ്കോട്ടയായി കരുതപ്പെടുന്ന റണ്‍കോണില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ലേബര്‍ ഗവണ്‍മെന്റിനെ ഞെട്ടിച്ചു കേവലം ആറ് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചുകയറി ഫരാഗിന്റെ റിഫോം യുകെ. 15000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മണ്ഡലം കൈയടക്കി വെച്ചിരുന്ന ലേബറിനെ ഞെട്ടിച്ച് കൊണ്ടാണ് തെരഞ്ഞെടുപ്പ് ഫലം വന്നിരിക്കുന്നത്. ലേബര്‍ പാര്‍ട്ടിയ്ക്കും സര്‍ക്കാരിനും കനത്ത പ്രഹരം നല്‍കിയാണ് വിജയം.
കടുത്ത പോരാട്ടം അരങ്ങേറിയതോടെ വോട്ടെണ്ണല്‍ രണ്ട് തവണയാണ് നടന്നത്. ആദ്യം വോട്ടെണ്ണിയപ്പോള്‍ കേവലം നാല് വോട്ട് ഭൂരിപക്ഷത്തിലാണ് റിഫോം മുന്നിലെത്തിയത്. എന്നാല്‍ ഇത് വീണ്ടും എണ്ണിയതോടെ ലേബര്‍ പ്രതീക്ഷിച്ച അസ്തമിച്ച് കൊണ്ട് ഭൂരിപക്ഷം ആറായി ഉയര്‍ന്നു.

എംപിയായിരുന്ന ലേബര്‍ പാര്‍ട്ടി പ്രതിനിധി മൈക്ക് അസ്സെമ്പറി രാജിവച്ചതിനെ തുടര്‍ന്നായിരുന്നു ഉപ തിരഞ്ഞെടുപ്പ്. ഇവിടെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ വെറും നാലു വോട്ടുകള്‍ക്കാണ് റീഫോം യുകെ അട്ടിമറി വിജയം നേടിയത്. എന്നാല്‍ ലേബര്‍ പാര്‍ട്ടി റികൗണ്ടിങ് ആവശ്യപ്പെട്ടു

റിഫോം യുകെയ്ക്ക് വേണ്ടി സാറാ ജോവാന പോച്ചിനും ലേബര്‍ പാര്‍ട്ടിക്ക് വേണ്ടി കാരന്‍ ലൂയിസ് ഷോറൂമുമാണ് മത്സരിക്കുന്നത്. ഇരുവരും വനിതാ സ്ഥാനാര്‍ത്ഥികളാണ്. 2024 ല്‍ ലേബര്‍ പാര്‍ട്ടി 22358 വോട്ടുകളാണ് കരസ്ഥമാക്കിയത്. അന്ന് രണ്ടാം സ്ഥാനത്തെത്തിയ റിഫോം യുകെ 7662 വോട്ടുകളാണ് നേടിയത്. കടുത്ത കുടിയേറ്റ വിരുദ്ധ പാര്‍ട്ടി അട്ടിമറി വിജയം നേടുമെന്നായിരുന്നു സര്‍വേ ഫലം നല്‍കിയ സൂചന.

റിഫോം പാര്‍ട്ടിയുടെ അഞ്ചാമത് എംപിയായി മാറിക്കൊണ്ട് സാറാ പോച്ചിനാണ് ചരിത്ര നേട്ടം കുറിച്ചത്. ലേബര്‍ എതിരാളിയുടെ 12,639ന് എതിരെ 12,645 വോട്ട് നേടിയാണ് തലനാരിഴ വ്യത്യാസത്തില്‍ പോച്ചിന്‍ വിജയം പിടിച്ചത്. കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ലേബര്‍, ടോറി സ്ഥാനാര്‍ത്ഥികളെ അട്ടിമറിച്ച് റിഫോം വ്യാപകമായ നേട്ടമാണ് കൈവരിക്കുന്നത്.

ഡോങ്കാസ്റ്ററിലും, വെസ്റ്റ് ഇംഗ്ലണ്ട്, നോര്‍ത്ത് ടൈന്‍സൈഡ് മേയര്‍ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചത് ലേബറിന് ആശ്വാസമായി. ഗ്രേറ്റര്‍ ലിങ്കണ്‍ഷയറില്‍ റിഫോമിന്റെ ആന്‍ഡ്രിയ ജെന്‍കിന്‍സ് വിജയത്തിലേക്ക് നീങ്ങുകയാണ്.

ഉപതെരഞ്ഞെടുപ്പിന് പുറമെ ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ നടന്ന ലോക്കല്‍ തെരഞ്ഞെടുപ്പ് ഫലങ്ങളുടെയും ആവേശത്തിലാണ് നിഗല്‍ ഫരാഗ് മാധ്യമങ്ങളെ കണ്ടത്. 'ഈ മുന്നേറ്റത്തിനും, പാര്‍ട്ടിക്കും ഇത് വലിയ നിമിഷമാണ്. ഇക്കാര്യത്തില്‍ ഒരു സംശയവുമില്ല, ഇത് ഇംഗ്ലണ്ടില്‍ ഉടനീളം സംഭവിക്കുന്നു', ഫരാഗ് പറഞ്ഞു.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions