യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടിലെ ആശുപത്രികള്‍ ജീവനക്കാരെ കുറയ്ക്കും, ഒപ്പം സേവനങ്ങളും!



സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ട്രസ്റ്റുകള്‍ സ്വന്തം നിലയ്ക്ക് സേവിംഗ്‌സ് കണ്ടെത്തണം എന്നാണു പുതിയ എന്‍എച്ച്എസ് മേധാവി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന്റെ ഭാഗമായി ജീവനക്കാരെ കുറച്ചും, സേവനങ്ങള്‍ അവസാനിപ്പിച്ചും, ചികിത്സ റേഷന്‍ വ്യവസ്ഥയില്‍ നല്‍കി ചുരുക്കിയുമാണ് സേവിംഗ്‌സ് കണ്ടെത്താന്‍ ഇംഗ്ലണ്ടിലെ ആശുപത്രികള്‍ ശ്രമിക്കുന്നത്.

സേവനങ്ങളെയും ജീവനക്കാരെയും ചുരുക്കി സേവിംഗ്‌സ് കണ്ടെത്താന്‍ ശ്രമിക്കുന്നത് രോഗികള്‍ക്ക് തന്നെ തിരിച്ചടിയായി മാറുമെന്ന മുന്നറിയിപ്പ് നിലനില്‍ക്കുമ്പോഴാണ് ഈ നടപടി. സാമ്പത്തിക പുനഃസംഘടന നടപ്പിലാക്കാനായാണ് ഇംഗ്ലണ്ടിലെ 215 എന്‍എച്ച്എസ് ട്രസ്റ്റുകള്‍ ഈ വഴി തെരഞ്ഞെടുക്കുന്നത്. റിഹാബിലിറ്റേഷന്‍ സെന്ററുകള്‍ അടച്ചതിന് പുറമെ സംസാരിച്ചുള്ള തെറാപ്പി സേവനങ്ങള്‍ വെട്ടിക്കുറച്ചും, അന്ത്യകാല ചികിത്സയ്ക്കുള്ള ബെഡുകള്‍ കുറച്ചുമാണ് ആശുപത്രികള്‍ പ്രതികരിക്കുന്നത്.

എന്‍എച്ച്എസ് 6.6 ബില്ല്യണ്‍ ധനക്കമ്മി നേരിടുമെന്നാണ് പ്രവചനം. ഇത് സംഭവിക്കുന്നത് തടയുകയാണ് എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ജിം മാക്കിയുടെ ലക്ഷ്യം. ഇതിനായാണ് 2025-26 വര്‍ഷത്തില്‍ അസാധാരണമായ തോതില്‍ സേവിംഗ്‌സ് കണ്ടെത്താനുള്ള നിര്‍ദ്ദേശത്തിന് പിന്നില്‍.

എന്നാല്‍ ഇതിനായി ബജറ്റിന്റെ 12 ശതമാനം വരെ ലാഭിക്കുമ്പോള്‍ ഇത് ഫലത്തില്‍ രോഗികളെയും, കാത്തിരിപ്പ് സമയത്തെയുമാണ് ബാധിക്കുന്നതെന്ന് ട്രസ്റ്റ് മേധാവികള്‍ മുന്നറിയിപ്പ് നല്‍കുന്നു. സേവിംഗ്‌സ് ലക്ഷ്യങ്ങള്‍ കണ്ണഞ്ചിപ്പിക്കുന്നതാണെന്നും, വെല്ലുവിളിയാണെന്നും എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് സഫ്രോണ്‍ കോര്‍ഡെറി വ്യക്തമാക്കി. മറ്റ് മാര്‍ഗ്ഗമില്ലാതെ ട്രസ്റ്റുകള്‍ വലിയ വെട്ടിക്കുറവുകളാണ് വരുത്തുന്നത്. എന്‍എച്ച്എസിന് കഴിഞ്ഞ വര്‍ഷവും, ഈ വര്‍ഷവും 22 ബില്ല്യണ്‍ പൗണ്ട് അധികം നല്‍കിയതിന്റെ ഗുണവും കാണാതെ പോകും. 1500 ജോലിക്കാരെ വീതം ട്രസ്റ്റുകള്‍ പണം ലാഭിക്കാനായി കുറച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions