യു.കെ.വാര്‍ത്തകള്‍

ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും 166,000 പൗണ്ട് തട്ടിയ ഇന്ത്യന്‍ യുവതിക്ക് ജയില്‍ശിക്ഷ വിധിച്ച് യുകെ കോടതി

ലണ്ടന്‍: ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നും ഒന്നരക്കോടിയിലേറെ രൂപ (166,000 പൗണ്ട്) തട്ടിയെടുത്ത ഇന്ത്യന്‍ യുവതിക്ക് ജയില്‍ശിക്ഷ വിധിച്ച് യുകെ കോടതി. ഹേമലത ജയ പ്രകാശ് (44) എന്ന യുവതിയ്ക്കാണ്
ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതി രണ്ടുവര്‍ഷവും മൂന്നു മാസവും തടവുശിക്ഷ വിധിച്ചത്.

പണം തിരിച്ചടച്ചെന്നും ഇനിയെന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ തിരിച്ചടയ്ക്കാന്‍ തയാറാണെന്നും പ്രതി കോടതിയെ അറിയിച്ചെങ്കിലും ശിക്ഷയില്‍ ഇളവു നല്‍കാന്‍ കോടതി തയ്യാറായില്ല. വിധി കേട്ട് വിറങ്ങലിച്ചുനിന്ന യുവതിയെ കോടതിയില്‍ നിന്നും നേരിട്ട് ജയിലിലേക്ക് അയച്ചു.

തൊഴിലുടമയില്‍ നിന്നും പലപ്പോഴായി തട്ടിയെടുത്ത പണം കുട്ടികളുടെ സ്കൂള്‍ ഫീസ് അടയ്ക്കാനും പ്രളയത്തില്‍ വീടു നഷ്ടപ്പെട്ട നാട്ടിലെ കുടുംബാംഗങ്ങളെ സഹായിക്കാനുമായി ഉപയോഗിച്ചതായിട്ടാണ് പ്രതി കോടതിയില്‍ വ്യക്തമാക്കിയത്. സ്വന്തമായി വലിയ വീടും മറ്റു സൗകര്യങ്ങളും ഉള്ളയാളാണ് തൊഴിലുടമയെ തട്ടിച്ച് പണം സ്വന്തമാക്കിയത്. ഇവര്‍ക്ക് ഭര്‍ത്താവും രണ്ടു മക്കളുമുണ്ട്.

ബര്‍മിംഗ്ഹാം സിറ്റി സെന്ററിലെ നോര്‍ത്ത് വുഡ് എസ്റ്റേറ്റ് ഏജന്റ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യവേയാണ് യുവതി തട്ടിപ്പ് നടത്തിയത്. 2012 മുതല്‍ പന്ത്രണ്ടു വര്‍ഷം ഇവിടെ വിവിധ തസ്തികകളില്‍ ജോലി ചെയ്ത യുവതി വര്‍ഷങ്ങള്‍കൊണ്ട് 158 ക്രയവിക്രയങ്ങളിലൂടെയാണ് ഇത്രയും വലിയ തുക സ്വന്തം കീശയിലാക്കിയത്.

വിശ്വസിച്ച് ജോലിക്ക് നിയമിച്ച യുവതിയില്‍ നിന്നും ഇത്തരത്തിലുള്ള തട്ടിപ്പ് 2023ലാണ് സ്ഥാപന ഉടമ അറിയുന്നത്. 26000 പൗണ്ടിന്റെ അപാകത വാര്‍ഷിക കണക്കില്‍ ദൃശ്യമായതോടെയാണ് അക്കൗണ്ടിലെ കൂടുതല്‍ അന്വേഷണങ്ങളിലേക്ക് സ്ഥാപന ഉടമ കടന്നത്. പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് തന്റെ പഴ്സനല്‍ അസിസ്റ്റന്റ് കൂടിയായ യുവതി വന്‍ തുക തട്ടിയെടുത്ത കാര്യം സ്ഥാപന ഉടമ അറിയുന്നത്.

വിദ്യാസമ്പന്നയായ യുവതി നടത്തിയ തട്ടിപ്പ് പൊറുക്കാനാവാത്ത തെറ്റാണെന്നു കണ്ടെത്തിയാണ് കോടതി ജയില്‍ ശിക്ഷ വിധിച്ചത്. ഒരു മില്യണ്‍ പൗണ്ടിന്റെ വീട്ടില്‍ താമസിക്കുകയും വാടകയ്ക്ക് സ്വത്ത് സമ്പാദിക്കുകയും ചെയ്തിട്ടും തൊഴിലുടമയില്‍ നിന്ന് പണം തട്ടിയെന്ന് കോടതിയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു.

സ്ഥാപന ഉടമയും അതിന്റെ മാനേജിംഗ് ഡയറക്ടറുമായിരുന്ന നിന്‍ റെഹാല്‍, വഞ്ചനയില്‍ താന്‍ തകര്‍ന്നുപോയി എന്ന് പറഞ്ഞു. ഓഫീസ് മാനേജരാകുന്നതിന് മുമ്പ് 2012 ല്‍ അക്കൗണ്ട്സ് മാനേജരായി നിയമിതയായ അവര്‍ പിന്നീട് ഡയറക്ടറുടെ പേഴ്‌സണല്‍ അസിസ്റ്റന്റായി.

2021 ജനുവരി മുതല്‍ 2024 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 158 ഇടപാടുകളിലായി ജയപ്രകാശ് യഥാര്‍ത്ഥത്തില്‍ 167,062.68 പൗണ്ട് വാങ്ങിയതായി കണ്ടെത്തി. ഒടുവില്‍ അവരെ പിരിച്ചുവിടുകയായിരുന്നു.

ഹേമലത ജയപ്രകാശ് 2018 ല്‍ നേരിട്ട് വാങ്ങിയ ഒരു മില്യണ്‍ പൗണ്ടിന്റെ സ്വത്തിലാണ് താമസിക്കുന്നത്, കുറഞ്ഞത് എട്ട് വാടക സ്വത്തുക്കളുടെ ഒരു പോര്‍ട്ട്‌ഫോളിയോയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തില്‍ നിന്നുള്ള ആനുകൂല്യങ്ങളും ഉണ്ട്.

ചെലവുകള്‍, നഷ്ടപരിഹാരം എന്നിവ നിര്‍ണ്ണയിക്കുന്നതിനുള്ള കുറ്റകൃത്യങ്ങളുടെ പ്രോസീഡ്സ് ആക്ട് (POCA) വാദം കേള്‍ക്കല്‍ ഓഗസ്റ്റ് 26 വരെ മാറ്റിവച്ചു.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions