യു.കെ.വാര്‍ത്തകള്‍

ഗാറ്റ്‌ വിക്ക് - ബാംഗ്ലൂര്‍ എയര്‍ ഇന്ത്യ വിമാനത്തിന് വൈകിയോട്ടത്തില്‍ ലോക റെക്കോര്‍ഡ്

സിവില്‍ ഏവിയേഷന്‍ അതോറിറ്റി നടത്തിയ ഒരു പുതിയ പഠനം പ്രകാരം വൈകിയോടുന്ന കാര്യത്തില്‍ ഗാറ്റ്‌വിക്ക് - ബാംഗ്ലൂര്‍ എയര്‍ ഇന്ത്യ വിമാനത്തിന് ലോക റെക്കോര്‍ഡ്. യുകെ വിമാനത്താവളങ്ങളില്‍ നിന്നും ഏറ്റവും വൈകി പുറപ്പെടുന്ന വിമാനങ്ങളുടെ പട്ടികയിലാണ് എയര്‍ ഇന്ത്യ ആദ്യ സ്ഥാനം നേടിയത്.

2024ല്‍ ഏതാണ്ട് 46 മിനിറ്റോളം വൈകിയാണ് വിമാനം പുറപ്പെട്ടത് എന്നാണ് കണക്കുകള്‍. 50 യാത്രകളുടെ കണക്കെടുത്താല്‍ ശരാശരി 80 മിനിറ്റോളമാണ് വിമാനം വൈകിയത്. ഇതാണ് യുകെയിലെ ഏറ്റവുമധികം വൈകുന്ന വിമാന റൂട്ടായി എയര്‍ ഇന്ത്യ ഇടംപിടിക്കുവാന്‍ കാരണമായത്. എയര്‍ ഇന്ത്യയുടെ ഈ സമീപനം അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് കണ്‍സ്യൂമര്‍ മാസികയായ 'വിച്ചി'ന്റെ ട്രാവല്‍ എഡിറ്റര്‍ റോറി ബോളണ്ട് വ്യക്തമാക്കി.

കണക്കുകള്‍ പ്രകാരം സമയനിഷ്ഠയില്‍ കൃത്യത പാലിക്കാത്ത രണ്ടാമത്തെ എയര്‍ലൈന്‍സ് ഗ്വെന്‍സി ആസ്ഥാനമായുള്ള ഓറിഗ്‌നി എയര്‍ലൈനാണ്. ശരാശരി അരമണിക്കൂറിലധികമാണ് വിമാനങ്ങള്‍ വൈകിയിരിക്കുന്നത്. തുര്‍ക്കിയില്‍ കുറഞ്ഞ നിരക്കില്‍ വിനോദ സഞ്ചാരത്തിന് അവസരമൊരുക്കുന്ന വിമാന കമ്പനിയായ സണ്‍ എക്സ്പ്രസ് 29 മിനിട്ടും, എയര്‍ പോര്‍ട്ടുഗല്‍ 25 മിനിട്ടുമാണ് വര്‍ഷത്തില്‍ ശരാശരി വൈകിയിരിക്കുന്നത്.

2024ല്‍ യുകെയില്‍ നിന്ന് പുറപ്പെട്ട വിമാനങ്ങളില്‍ ഐറിഷ് വിമാന കമ്പനിയായ എമറാള്‍ഡ് എയര്‍ലൈന്‍സാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. വര്‍ഷത്തില്‍ ശരാശരി 10 മിനിട്ട് മാത്രമായിരുന്നു ഈ വിമാനങ്ങള്‍ വൈകിയത്. 2024ല്‍ യുകെയില്‍ നിന്ന് 2,500ലധികം സര്‍വീസുകള്‍ നടത്തിയ വിമാനക്കമ്പനികളെ ഉള്‍പ്പെടുത്തിയായിരുന്നു പഠനം നടത്തിയത്. ഇതില്‍ റദ്ദാക്കിയ വിമാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

കോടിക്കണക്കിന് പൗണ്ടിന്റെ നഷ്ടമുണ്ടായിരുന്ന എയര്‍ ഇന്ത്യയെ 2022 ജനുവരിയില്‍ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. എയര്‍ ഇന്ത്യ ബര്‍മിംഗ്ഹാം, ഗാറ്റ്‌ വിക്ക്, ഹീത്രൂ എന്നീ യുകെ വിമാനത്താവളങ്ങളില്‍ നിന്ന് ഡെല്‍ഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് സര്‍വ്വീസ് നടത്തുന്നത്. ഏവിയേഷന്‍ അനലിറ്റിക്സ് കമ്പനിയായ സിറിയത്തിന്റെ ഡാറ്റ പ്രകാരം 2019നെ അപേക്ഷിച്ച് 2024ല്‍ എയര്‍ ഇന്ത്യ 56% കൂടുതല്‍ സര്‍വീസുകള്‍ നടത്തിയിട്ടുണ്ട്.

2024ല്‍ യുകെയിലേക്കുള്ള വിമാനങ്ങള്‍ക്ക് കാലതാമസമുണ്ടായിരുന്നു, എന്നാല്‍ ഇതില്‍ അധികവും തങ്ങളുടെ നിയന്ത്രണ പരിധിയിലുള്ള കാരണങ്ങള്‍ മൂലമായിരുന്നില്ലെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. യുകെയിലേക്കുള്ള റൂട്ടുകളില്‍ എ350, ബി 797-9 തുടങ്ങിയ വിമാനങ്ങള്‍ വിന്യസിച്ചിരുന്നു. ഇത് എയര്‍ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ട കൃത്യനിഷ്ഠ തിരികെ പിടിക്കാന്‍ സഹായിക്കുമെന്നും എയര്‍ ഇന്ത്യ കൂട്ടിച്ചേര്‍ത്തു. 2025ലെ ആദ്യ മൂന്ന് മാസങ്ങളില്‍ യുകെയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വ്വീസുകളില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions