യു.കെ.വാര്‍ത്തകള്‍

ശമ്പള ഓഫറിന്റെ പേരില്‍ റസിഡന്റ് ഡോക്ടര്‍മാര്‍ സമരപാതയില്‍

എന്‍എച്ച്എസ് ശമ്പളവര്‍ധനവിന്റെ പേരില്‍ അഗ്നിപരീക്ഷ നേരിട്ട് ലേബര്‍ ഗവണ്‍മെന്റ്. മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റിന് എതിരെ ജനവികാരം തിരിച്ചുവിടാന്‍ യൂണിയനുകളുടെ സമരങ്ങളെ ഉപയോഗിച്ച് അധികാരത്തിലെത്തിയ ശേഷം ഇവരെ തൃപ്തിപ്പെടുത്താന്‍ ലേബറിന് സാധിക്കുന്നില്ലെന്ന വിമര്‍ശനമാണ് ഉയരുന്നത്.

കഴിഞ്ഞ വര്‍ഷം മറ്റ് യൂണിയനുകള്‍ സാമ്പത്തിക ഞെരുക്കം മനസ്സിലാക്കി സമരം അവസാനിപ്പിച്ചപ്പോഴും ലേബര്‍ അനുകൂലമായി തെരഞ്ഞെടുപ്പ് ദിവസം പോലും സമരം ചെയ്തവരാണ് റസിഡന്റ് ഡോക്ടര്‍മാര്‍. മുന്‍പ് ജൂനിയര്‍ ഡോക്ടര്‍മാര്‍ എന്ന് വിളിച്ചിരുന്ന ഇവര്‍ക്ക് പുതിയ ശമ്പള വര്‍ദ്ധന ഓഫറില്‍ തൃപ്തിയില്ല. അതുകൊണ്ട് തന്നെ ഇവര്‍ സമരത്തിന് അനുകൂലമായി അംഗങ്ങള്‍ക്കിടയില്‍ നിന്നും പിന്തുണ ആര്‍ജ്ജിക്കാനായി ബാലറ്റിംഗ് നടത്തുകയാണ്.

ആറ് മാസമെങ്കിലും സമരം നടത്താന്‍ അനുകൂലമായ പിന്തുണ വേണമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. നഴ്‌സുമാരും, അധ്യാപകരും, മറ്റ് പബ്ലിക് സെക്ടര്‍ ജീവനക്കാരും സമരപാതയില്‍ വരുമെന്ന ആശങ്കയും ഇതോടെ ശക്തമായി.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടെ 28.9 ശതമാനം ശമ്പള കുതിപ്പ് ലഭിച്ച ശേഷമാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇടയുന്നത്. 2022 മുതല്‍ 11 തവണയാണ് ഇവര്‍ സമരം നടത്തിയത്. കൊവിഡ് മഹാമാരിക്ക് ശേഷം കുതിച്ചുയര്‍ന്ന കാത്തിരിപ്പ് പട്ടിക കൂടുതല്‍ വഷളാക്കാന്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ സുപ്രധാന സംഭാവനയാണ് നല്‍കിയത്. 1.5 മില്ല്യണ്‍ അപ്പോയിന്റ്‌മെന്റുകള്‍ ഇതിന്റെ ഭാഗമായി റദ്ദാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം പ്രത്യുപകാരമായി 22.3 ശതമാനം ശമ്പളവര്‍ധന ഓഫര്‍ ചെയ്ത ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗിന് ഇത് ആവര്‍ത്തിക്കുമെന്ന് അപ്പോള്‍ തന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇപ്പോള്‍ കേവലം 4 ശതമാനം വര്‍ധന ഓഫര്‍ നല്‍കിയ നടപടിയാണ് ഇവര്‍ തള്ളിയത്.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions