യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ കുടിവെള്ളത്തിന് വലിയ ക്ഷാമം വരുമെന്ന് മുന്നറിയിപ്പ്; പുതിയ റിസര്‍വോയറുകളുടെ നിര്‍മ്മാണം നിര്‍ണായകം

ബ്രിട്ടനില്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്നു മന്ത്രിമാര്‍ക്ക് മുന്നറിയിപ്പ്. ക്ഷാമം ആശങ്കയായി മാറിയതോടെ പ്ലാനിംഗ് സിസ്റ്റത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത എന്‍വയോണ്‍മെന്റ് സെക്രട്ടറി സ്റ്റീവ് റീഡ് രണ്ട് പുതിയ വമ്പന്‍ റിസര്‍വോയറുടെ നിര്‍മ്മാണ മേല്‍നോട്ടം ഏറ്റെടുത്തു.

ഈസ്റ്റ് ആംഗ്ലിയ, ലിങ്കണ്‍ഷയര്‍ എന്നിവിടങ്ങളിലെ പ്രൊജക്ടുകള്‍ ദേശീയ പ്രാധാന്യമുള്ളവയാണെന്ന് പ്രഖ്യാപിച്ച എന്‍വയോണ്‍മെന്റ് സെക്രട്ടറി, പ്രാദേശിക അതോറിറ്റികള്‍ക്ക് ഇവ തടയാനുള്ള അധികാരങ്ങള്‍ പിന്‍വലിച്ചു. പുതിയ നിയമങ്ങള്‍ പ്രകാരം ഭാവിയില്‍ തയ്യാറാക്കുന്ന റിസര്‍വോയറുകളെ ചുവപ്പുനാടയില്‍ നിന്നും സംരക്ഷിച്ച്, ബ്രിട്ടനിലെ ടാപ്പുകളില്‍ വെള്ളം വരുന്നതിലെ തടസ്സങ്ങള്‍ ഒഴിവാക്കാനും പര്യാപ്തമാകും.

വന്‍തോതിലുള്ള ജനസംഖ്യാ വര്‍ദ്ധന, തകരുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍, കാലാവസ്ഥാ സമ്മര്‍ദങ്ങള്‍ എന്നിവ ചേര്‍ന്ന് രാജ്യത്തെ ജലവിതരണം പ്രതിസന്ധിയിലാക്കുന്നതായി ഗവണ്‍മെന്റ് സമ്മതിച്ചു. 'ബ്രിട്ടന്‍ കുടിവെള്ളം കിട്ടാത്ത അവസ്ഥയിലേക്ക് നീങ്ങുകയാണ്', ജലമന്ത്രി എമ്മാ ഗാര്‍ഡി പറഞ്ഞു. കണ്‍സര്‍വേറ്റീവുകള്‍ക്ക് കീഴില്‍ ഈ മേഖലയില്‍ നിക്ഷേപം കുറഞ്ഞതാണ് കാരണമെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

ഈ പ്രതിസന്ധി മൂലം അടുത്ത ദശകത്തിന്റെ മധ്യത്തില്‍ കുടിവെള്ള വിതരണം ബുദ്ധിമുട്ടിലാകും. അതിനാല്‍ റിസര്‍വോയറുകള്‍ നിര്‍മ്മിക്കാനുള്ള അസാധാരണ ചുവടുവെയ്പ്പുകളാണ് നടത്തുന്നത്, ഗാര്‍ഡി വ്യക്തമാക്കി.

കേംബ്രിഡ്ജിലും, നോര്‍ത്ത് സസെക്‌സിലും പുതിയ ആയിരക്കണക്കിന് വീടുകള്‍ നിര്‍മ്മിക്കാന്‍ ഈ ജലക്ഷാമം തടസ്സമാകുന്നുണ്ട്. എന്നാല്‍ ഇമിഗ്രേഷന്‍ പരാജയങ്ങളുടെ പേരിലുള്ള വീഴ്ചകള്‍ മറച്ചുവെയ്ക്കാനാണ് ലേബര്‍ ഈ തന്ത്രം ഇറക്കുന്നതെന്ന് ഷാഡോ എന്‍വയോണ്‍മെന്റ് സെക്രട്ടറി വിക്ടോറിയ ആറ്റ്കിന്‍സ് പ്രതികരിച്ചു. വെറും തോല്‍വിയായി മാറിയ കാര്‍ഷിക നയവും, ഇമിഗ്രേഷന്‍ നിയന്ത്രിക്കാന്‍ കഴിയാതെ പോകുന്നതും ചേര്‍ന്നതോടെ ഈ പ്രഖ്യാപനത്തില്‍ ഒട്ടും അത്ഭുതമില്ലെന്ന് ആറ്റ്കിന്‍സ് കുറ്റപ്പെടുത്തി.

സമീപകാലത്തു രാജ്യത്തു കുടിവെള്ള വിതരണം പലവിധ പ്രതിസന്ധികള്‍ നേരിട്ടിരുന്നു. ഇതുമൂലം ഹോഴ്സ് പൈപ്പുകള്‍ ഉപയോഗിക്കുന്നതിനു പ്രാദേശികമായി നിയന്ത്രണങ്ങള്‍ പോലും വന്നിരുന്നു.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions