യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് ട്രസ്റ്റിനെതിരെ 'കോര്‍പറേറ്റ് നരഹത്യക്ക്' അന്വേഷണം പ്രഖ്യാപിച്ച് പോലീസ്

മറ്റേണിറ്റി പരിചരണത്തില്‍ ഗുരുതരമായ വീഴ്ചകള്‍ വരുത്തിയ എന്‍എച്ച്എസ് ട്രസ്റ്റിനെതിരെ കോര്‍പറേറ്റ് നരഹത്യാ കേസ് ചുമത്തി അന്വേഷണം പ്രഖ്യാപിച്ച് പോലീസ്. നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റ് നടത്തിവരുന്ന ക്യൂന്‍സ് മെഡിക്കല്‍ സെന്റര്‍, സിറ്റി ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ മരിക്കുകയും, പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തിലാണ് പോലീസ് അന്വേഷണം.

എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും വലിയ മറ്റേണിറ്റി റിവ്യൂ നേരിടുകയാണ് ഈ ട്രസ്റ്റ്. ഈ ആശുപത്രികളില്‍ നടന്ന നവജാതശിശുക്കളുടെ മരണം, ചാപിള്ളയായുള്ള ജനനം, അമ്മമാര്‍ക്കും, കുഞ്ഞുങ്ങള്‍ക്കും നേരിട്ട അപകടങ്ങള്‍ എന്നിങ്ങനെ 2000-ലേറെ കേസുകളിലാണ് സ്വതന്ത്ര മിഡ്‌വൈഫ് ഡോണാ ഓക്കെന്‍ഡെന്‍ റിവ്യൂ നടത്തുന്നത്.

2023 സെപ്റ്റംബറില്‍ നോട്ടിംഗ്ഹാംഷയര്‍ പോലീസ് ക്രിമിനല്‍ അന്വേഷണം ആരംഭിച്ചിരുന്നു. 200 കുടുംബങ്ങളുടെ കേസുകള്‍ പരിശോധിച്ച ശേഷം ഇപ്പോള്‍ കോര്‍പറേറ്റ് നരഹത്യാ കേസായി അന്വേഷണം ആരംഭിച്ചെന്ന് പോലീസ് സേന വ്യക്തമാക്കുന്നു. തങ്ങളുടെ നടപടികളെ വളരെ നിസ്സാരമായി കണക്കാക്കി വീഴ്ചകള്‍ വരുത്തിയിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്.

ഒരു സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മൂലം സംഭവിച്ച ഗുരുതര വീഴ്ചകള്‍ ആളുകളുടെ മരണത്തിലേക്ക് നയിച്ചിട്ടുണ്ടോയെന്നാണ് കോര്‍പറേറ്റ് നരഹത്യാ കേസ് പ്രകാരം പരിശോധിക്കുകയെന്ന് 'ഓപ്പറേഷന്‍ പെര്‍ത്ത്' എന്നുപേരിട്ട അന്വേഷണം നയിക്കുന്ന ഡീറ്റക്ടീവ് സൂപ്രണ്ട് മാത്യൂ ക്രൂം പറഞ്ഞു. ഇതുവരെ 200 കേസുകളാണ് പരിശോധിച്ചതെങ്കിലും കേസുകളുടെ എണ്ണം 2500 വരെ ഉയരുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
വിടപറഞ്ഞത്

നേരത്തെ മൂന്ന് കുഞ്ഞുങ്ങളുടെ മരണത്തിന് പിന്നില്‍ ഗുരുതര വീഴ്ചകള്‍ സംഭവിച്ചതായി കണ്ടെത്തിയതോടെ ട്രസ്റ്റിനെതിരെ 1.6 മില്ല്യണ്‍ ഫൈന്‍ ചുമത്തിയിരുന്നു. ഇതിന് ശേഷം നാലാം മാസമാണ് കേസ് അന്വേഷണം തുടങ്ങുന്നത്. അതേസമയം വിവാദവുമായി ബന്ധപ്പെട്ട പല രേഖകളും ട്രസ്റ്റ് ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions