യു.കെ.വാര്‍ത്തകള്‍

ഇന്ത്യക്കാരനായ വൃദ്ധനെ പാര്‍ക്കില്‍ തല്ലിക്കൊന്ന 15കാരന് 7 വര്‍ഷം മാത്രം ജയില്‍ശിക്ഷ; അക്രമം ചിത്രീകരിച്ച കൂട്ടുകാരിയെ വെറുതെവിട്ടു

ഇന്ത്യന്‍ വംശജനായ 80 വയസുകാരനെ ഒരു കാരണവും കൂടാതെ തല്ലിക്കൊന്ന കുട്ടി കുറ്റവാളിക്ക് വെറും 7 വര്‍ഷം ജയില്‍ശിക്ഷ വിധിച്ച് കോടതി. വീടിനടുത്തുള്ള പാര്‍ക്കില്‍ നായയുമായി നടക്കാനിറങ്ങിയ ഭീം കോഹ്‌ലിയെയാണ് 15-കാരനായ ആണ്‍കുട്ടി അടിച്ചുവീഴ്ത്തിയ ശേഷം തല്ലിക്കൊന്നത്. ഇവനെ യംഗ് ഒഫെന്‍ഡേഴ്‌സ് ഡിറ്റന്‍ഷന്‍ സെന്ററില്‍ ഏഴ് വര്‍ഷത്തെ ശിക്ഷ മാത്രം അനുഭവിക്കാനാണ് കോടതി വിട്ടത്.

അതേസമയം അക്രമത്തിന് കൂട്ടുനില്‍ക്കുകയും, ആര്‍ത്തുല്ലസിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്ത 13 വയസ്സുകാരിക്ക് ജയില്‍ശിക്ഷ ഒഴിവാക്കുകയും ചെയ്തു. ഇതിന് പകരം നരഹത്യാ കേസില്‍ മൂന്ന് വര്‍ഷത്തെ യൂത്ത് റിഹാബിലിറ്റേഷന്‍ ഉത്തരവാണ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 1ന് ലെസ്റ്ററിന് സമീപത്തെ ബ്രൗണ്‍സ്റ്റോണ്‍ ടോവിലുള്ള ഫ്രാങ്ക്‌ളിന്‍ പാര്‍ക്കില്‍ വെച്ചാണ് 80-കാരനായ കോഹ്‌ലിക്ക് നേരെ ഭീകരമായ അക്രമം നടന്നത്.

എന്നാല്‍ കുറ്റവാളികള്‍ക്ക് നല്‍കിയ ശിക്ഷ പര്യാപ്തമല്ലെന്ന് കോടതിക്ക് പുറത്ത് ഇരയുടെ കുടുംബം പ്രതികരിച്ചു. ലെസ്റ്റര്‍ ക്രൗണ്‍ കോടതിക്ക് പുറത്തെത്തിയ മകള്‍ സൂസന്‍ ശിക്ഷാ കാലയളവിലെ നിരാശ മറച്ചുവെച്ചില്ല. 'എനിക്ക് രോഷം തോന്നുന്നു, ഈ ശിക്ഷയില്‍ നിരാശയുമുണ്ട്. അവര്‍ ചെയ്ത കുറ്റകൃത്യത്തിന്റെ തോത് പ്രതിഫലിക്കുന്ന ശിക്ഷയല്ല ഇത്', സൂസന്‍ പറഞ്ഞു.

വീടിന് സമീപത്ത് വെച്ച് അക്രമം നേരിട്ട മുത്തശ്ശന് വംശീയമായ അധിക്ഷേപങ്ങളും നേരിട്ടിരുന്നു. ഗുരുതരമായി മുറിവേറ്റ കോഹ്‌ലിയെ കുടുംബമാണ് കണ്ടെത്തുന്നത്. കഴുത്തിനും, വാരിയെല്ലുകള്‍ക്കും പൊട്ടലേറ്റ 80-കാരന്‍ തൊട്ടടുത്ത ദിവസം മരണത്തിന് കീഴടങ്ങി. എന്നാല്‍ കുറവ് ശിക്ഷ നല്‍കിയതിന് പുറമെ കുറ്റവാളികളുടെ പേരുകള്‍ രഹസ്യമാക്കി വെയ്ക്കാനും ലെസ്റ്റര്‍ ക്രൗണ്‍ കോടതി ഉത്തരവിട്ടു.

  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions