യു.കെ.വാര്‍ത്തകള്‍

മഴയും കാറ്റുമായി ഈ ആഴ്ച ദുരിത കാലാവസ്ഥ; അടുത്തയാഴ്ച താപനില ഉയരും

യുകെയില്‍ ഈയാഴ്ച ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ മാസം ലഭിച്ച മഴയുടെ അത്രയും അളവില്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. യുകെയുടെ തെക്കന്‍ ഭാഗങ്ങളില്‍ മൂന്ന് മണിക്കൂറിനുള്ളില്‍ ഏകദേശം 30 മില്ലിമീറ്റര്‍ മഴ പെയ്യുമെന്നും, പകല്‍ സമയത്ത് 50 മില്ലിമീറ്റര്‍ വരെ മഴ പെയ്യുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മാസം ഇംഗ്ലണ്ടില്‍ 32.8 മില്ലിമീറ്റര്‍ മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇത് ഒരു മാസത്തിലെ സാധാരണ ശരാശരിയുടെ നേര്‍ പകുതിയാണ്. ശനിയാഴ്ച കൂടുതല്‍ ശക്തമായ തോതില്‍ കനത്ത മഴയും, ആലിപ്പഴ വര്‍ഷവും ഇടിമിന്നലും ഉണ്ടാകാനും തീരദേശ മേഖലകളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വെളളപ്പൊക്കത്തിനും സാധ്യതയുണ്ട്. ഈ മാസം ഒന്ന് മുതല്‍ 3 വരെ ഇതിനകം 10.7 മില്ലിമീറ്റര്‍ മഴ പെയ്തിട്ടുണ്ട്. മെയ് മാസത്തില്‍ യുകെയില്‍ രേഖപ്പെടുത്തിയ 50.9 മില്ലിമീറ്ററിന്റെ അഞ്ചിലൊന്നാണ് ഇത്.

ഞായറാഴ്ച അതേ സമയം വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. തിങ്കളാഴ്ച വടക്കന്‍ ഇംഗ്ലണ്ടില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ന്യൂനമര്‍ദ്ദമാണ് ഇതിന് കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. വെള്ളിയാഴ്ച രാത്രിയില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്. നാളെ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ചില സ്ഥലങ്ങളില്‍ 20 മില്ലിമീറ്റര്‍ മുതല്‍ 30 മില്ലിമീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യതയുണ്ട്. ദേശീയപാതകളുടെ ഡ്യൂട്ടി മാനേജര്‍ ലൂക്ക് ഹിന്‍ഡില്‍ ഡ്രൈവര്‍മാരോട് ശ്രദ്ധിച്ച് യാത്ര ചെയ്യണെമന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. മഴ കാരണം റോഡിന്റെ ഉപരിതലം വഴുക്കല്‍ ഉളളതായി മാറുന്നതിനാല്‍ അതീവ ശ്രദ്ധ വേണമെന്നാണ് അദ്ദേഹം നിര്‍ദ്ദേശിക്കുന്നത്.

അടുത്ത ആഴ്ച താപനില ഈ വര്‍ഷത്തെ ശരാശരിയേക്കാള്‍ ഉയരും. അടുത്ത ബുധനാഴ്ച ലണ്ടനില്‍ 25 ഡിഗ്രി സെല്‍ഷ്യസും മാഞ്ചസ്റ്ററില്‍ 23 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും ചൂട്.

  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions