യു.കെ.വാര്‍ത്തകള്‍

ലക്ഷക്കണക്കിന് രോഗികളെ ആശുപത്രികള്‍ക്ക് പകരം ജിപിമാര്‍ക്ക് ചികിത്സിക്കാന്‍ വിട്ടുനല്‍കും


എന്‍എച്ച്എസ് 'ഹിമാലയന്‍' വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാന്‍ പരിഷ്‌കാരങ്ങളുമായി ലേബര്‍ ഗവണ്‍മെന്റ്. വെയ്റ്റിംഗ് ലിസ്റ്റ് വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഭാരം ജിപിമാര്‍ക്ക് കൈമാറാനാണ് ഒരുക്കം.

ആശുപത്രിയില്‍ സ്‌പെഷ്യലിസ്റ്റ് കെയര്‍ നല്‍കുന്നതിന് പകരം കൂടുതല്‍ രോഗികളെ ജിപിമാര്‍ക്ക് നല്‍കാനാണ് എന്‍എച്ച്എസ് പ്രതിസന്ധി നേരിടാനുള്ള പരിഷ്‌കാരങ്ങളില്‍ പ്രധാനം. പതിവ് അപ്പോയിന്റ്‌മെന്റുകള്‍ കമ്മ്യൂണിറ്റി സര്‍വ്വീസുകളില്‍ രോഗികളുടെ വീടുകള്‍ക്ക് അടുത്തായി പൂര്‍ത്തിയാക്കിയാല്‍ വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാമെന്ന് ഗവണ്‍മെന്റ് കരുതുന്നു.

സാങ്കേതികവിദ്യ കൂടുതലായി ഉപയോഗിച്ച് ഹെല്‍ത്ത് സര്‍വ്വീസില്‍ ഇന്‍-പേഴ്‌സണ്‍ അപ്പോയിന്റ്‌മെന്റുകള്‍ കുറയ്ക്കാനും നീക്കമുണ്ട്. എന്‍എച്ച്എസ് ആപ്പും, രോഗികള്‍ക്ക് ധരിക്കാന്‍ കഴിയുന്ന ഡിവൈസുകളും നല്‍കി റിമോട്ടായി ചികിത്സ നല്‍കുകയാണ് ഇതുവഴി ചെയ്യുക.

ഓരോ വര്‍ഷവും നല്‍കുന്ന 135 മില്ല്യണ്‍ ആശുപത്രി ഔട്ട്‌പേഷ്യന്റ് അപ്പോയിന്റ്‌മെന്റുകളില്‍ പകുതിയും അനാവശ്യമാണെന്ന് എന്‍എച്ച്എസ് മേധാവികള്‍ അവകാശപ്പെടുന്നു. കൂടാതെ ഫോളോ അപ്പും, കണ്‍സള്‍ട്ടേഷനും സര്‍ജറികള്‍ നടത്താമെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഗവണ്‍മെന്റിന്റെ പത്ത് വര്‍ഷത്തെ പദ്ധതിയിലാണ് ഇത്തരമൊരു നീക്കം നടക്കുന്നത്.

  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions