യു.കെ.വാര്‍ത്തകള്‍

ഗര്‍ഭഛിദ്ര നിയമത്തിലെ ഭേദഗതിയില്‍ എംപിമാര്‍ അനുകൂലമായി വോട്ട് ചെയ്യാന്‍ സാധ്യത; വരാനിരിക്കുന്നത് വലിയ മാറ്റങ്ങള്‍

യുകെയില്‍ ഗര്‍ഭഛിദ്ര നിയമത്തില്‍ വലിയ മാറ്റമുണ്ടാക്കുന്ന ഗര്‍ഭഛിദ്ര നിയമത്തിലെ ഭേദഗതി ജനപ്രതിനിധി സഭയില്‍ ഇന്ന് വോട്ടിന് വരുമ്പോള്‍ എംപിമാര്‍ അനുകൂലമായി വോട്ട് ചെയ്യാന്‍ സാധ്യത. നിയമം പാസായാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗം അടിസ്ഥാനമാക്കിയോ നിലവിലെ നിയമ പരിധിയായ 24 ആഴചയ്ക്ക് ശേഷമോ അതല്ലെങ്കില്‍ ഡോക്ടറുടെ അനുമതിയില്ലാതെ ഗര്‍ഭഛിദ്രം നടത്തിയാലോ സ്ത്രീകള്‍ക്കെതിരെ നടപടിയുണ്ടാകില്ല. അതുകൊണ്ടുതന്നെ വാദപ്രതിപാദങ്ങളുമായി ബ്ലിലില്‍ ഗൗരവമേറിയ ചര്‍ച്ചകള്‍ നടന്നേക്കും.

നിലവില്‍ 24 ആഴ്ചയ്ക്കുള്ളില്‍ ഡോക്ടറുടെ അനുമതി പ്രകാരം ഇംഗ്ലണ്ടിലും വെയില്‍സിലും ഗര്‍ഭഛിദ്രം അനുവദിക്കുന്നുണ്ട്. 24 ആഴ്ചയ്ക്ക് ശേഷം ഗര്‍ഭഛിദ്രം അനുവദിക്കണമെങ്കില്‍ അമ്മയുടെ ആരോഗ്യം മോശമാകുകയോ ജനിക്കുനന കുട്ടിയ്ക്ക് ഗുരുരതമായ വൈകല്യമുണ്ടെങ്കിലോ സാധിക്കൂ. മൂന്നു വര്‍ഷത്തിനിടെ ആറു സ്ത്രീകളെ നിയമ ലംഘനത്തിന്റെ പേരില്‍ വിചാരണ ചെയ്തിട്ടുണ്ട്. നിലവിലെ നിയമ ലംഘനത്തിന് പരമാവധി ജീവപര്യന്തം വരെ തടവു ലഭിച്ചേക്കും. ഈ കര്‍ശന വ്യവസ്ഥകളിലാണ് മാറ്റത്തിന് സാധ്യതയുള്ളത്.

സ്വന്തം ഗര്‍ഭം അലസിപ്പിക്കാന്‍ നിയമ പ്രശ്‌നങ്ങള്‍ ഇനിയുണ്ടാക്കില്ല. എന്നാല്‍ 24 ആഴ്ചകള്‍ക്ക് ശേഷം ഗര്‍ഭഛിദ്രം നടത്തുന്ന ഡോക്ടര്‍മാരുടേയും ഡോക്ടറുടെ സമ്മതമില്ലാതെ ഗര്‍ഭഛിദ്രം നടത്തുന്ന പങ്കാളിയേയും പ്രോസിക്യൂട്ട് ചെയ്യാന്‍ വകുപ്പുണ്ട്.

ഒരു ഭേദഗതി മാത്രമെ ജനപ്രതിനിധി സഭ സ്പീക്കര്‍ സര്‍ ലിന്‍ഡ്സേ ചര്‍ച്ചക്ക് എടുക്കുകയുള്ളു എന്നാണ് കരുതുന്നത്. അന്റോണിയോയുടെ ഭേദഗതിയെ 170 പേര്‍ പിന്തുണയ്ക്കുമ്പോള്‍, ക്രീസിയുടേതിന് 110 പേരുടെ പിന്തുണ മാത്രമാണുള്ളത്. അതുകൊണ്ടു തന്നെ അന്റോണിയോയുടെ ഭേദഗതിയായിരിക്കും പരിഗണിക്കുക എന്നതാണ് സൂചന.

ലേബര്‍ എം പി ടോണിയ അന്റോണിയാസി അവതരിപ്പിക്കുന്ന ഭേദഗതികളില്‍ ഒന്ന് സ്വന്തം ഗര്‍ഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ കുറ്റവിമുക്തയാക്കുന്നതാണ്. ഗര്‍ഭഛിദ്രം നിയമവിരുദ്ധമാക്കുന്ന 1861 ലെ വ്യക്തികള്‍ക്ക് എതിരെയുള്ള കുറ്റകൃത്യ നിയമത്തെയാണ് ഇത് മാറ്റുക. അതായത്, സ്വന്തം ഗര്‍ഭം അലസിപ്പിക്കുന്ന സ്ത്രീകള്‍ക്ക് ഇനിമുതല്‍ ഈ നിയമം ബാധകമാവുകയില്ല. എന്നാല്‍, 24 ആഴ്ചകള്‍ക്ക് ശേഷം ഗര്‍ഭഛിദ്രം നടത്തുന്ന ഡോക്ടര്‍മാരെയും, അതല്ലെങ്കില്‍, സ്ത്രീയുടെ സമ്മതമില്ലാതെ ഗര്‍ഭഛിദ്രം നടത്തുന്ന പങ്കാളികളെയും പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള വകുപ്പ് നിലനില്‍ക്കും.

  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions