നാട്ടുവാര്‍ത്തകള്‍

സഹോദരനെ ഒരുമിച്ച് ഇരുത്താന്‍ അവസരം നഷ്ടമാക്കിയതില്‍ ദുഃഖമെന്ന് വിശ്വാഷ്


എയര്‍ ഇന്ത്യ ദുരന്തത്തില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ട ഏക വ്യക്തിയായ വിശ്വാഷ് രമേഷിന് ഇപ്പോഴും അത്ഭുതം ബാക്കിയാണ്, പക്ഷെ അതോടൊപ്പം അടക്കാന്‍ കഴിയാത്ത പശ്ചാത്താപവും അദ്ദേഹത്തെ വേട്ടയാടുന്നു. നൂറുകണക്കിന് യാത്രക്കാര്‍ക്കൊപ്പം വിശ്വാഷിന്റെ സഹോദരന്‍ അജയും അപകടത്തോടെ ഇല്ലാതായി. വിമാനം തകര്‍ന്നുവീണ് നിമിഷങ്ങള്‍ക്കുള്ളില്‍ അഗ്നിഗോളമായി പൊട്ടിത്തെറിച്ചതോടെ ഒരാള്‍ക്ക് പോലും ജീവന്‍ രക്ഷപ്പെടുത്താനായില്ല. ഇതില്‍ നിന്നും താന്‍ മാത്രം രക്ഷപ്പെട്ടതിന്റെ വ്യഥയിലാണ് വിശ്വാഷ്.

എമര്‍ജന്‍സി എക്‌സിറ്റിന് സമീപമുള്ള 11-ാം നിരയില്‍ ഇരിക്കാന്‍ കഴിഞ്ഞതാണ് ഈ 40-കാരന്റെ ജീവന്‍ രക്ഷപ്പെടുത്തിയത്. ഇവിടെ തന്നെ സഹോദരനും സീറ്റ് ലഭ്യമാക്കാന്‍ ഇദ്ദേഹം ശ്രമിച്ചിരുന്നു. എന്നാല്‍ സീറ്റ് തെരഞ്ഞെടുക്കുന്ന സമയത്ത് മറ്റ് യാത്രക്കാര്‍ ഈ സ്ഥലങ്ങളില്‍ ഇടംപിടിച്ചിരുന്നു. ഇതോടെയാണ് സഹോദരങ്ങള്‍ രണ്ട് ഭാഗത്തായി ഇരിക്കേണ്ടി വന്നത്.

വിശ്വാഷ് ഇരുന്ന 11എ സീറ്റാണ് ഇദ്ദേഹത്തിന് രക്ഷയായത്. ബോയിംഗ് 787 ഡ്രീംലൈനര്‍ ഇടിച്ചിറങ്ങിയപ്പോള്‍ രൂപപ്പെട്ട ഒരു പഴുതിലൂടെയാണ് സെക്കന്‍ഡുകള്‍ക്കുള്ളില്‍ വിശ്വാഷിന് ഞെരുങ്ങി പുറത്തിറങ്ങാന്‍ കഴിഞ്ഞത്. എന്നാല്‍ മറുഭാഗത്ത് 11ജെ'യില്‍ ഇരുന്ന സഹോദരന്‍ അജയ്ക്ക് ഈ ഭാഗ്യം ഉണ്ടായില്ല. മറ്റ് യാത്രക്കാര്‍ക്കും, ക്രൂവിനും ഒപ്പം അജയുടെ ജീവിതം അവസാനിച്ചു.

രക്ഷപ്പെട്ടതിന്റെ പശ്ചാത്താപത്തില്‍ നിന്നും മുക്തമാകാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് വിവാഹിതനും, ഒരു കുട്ടിയുടെ പിതാവുമായ വിശ്വാഷ് പറയുന്നു. 'ഒരുമിച്ച് ഇരിക്കാന്‍ കഴിഞ്ഞെങ്കില്‍ ഒരുപക്ഷെ രക്ഷപ്പെടാന്‍ കഴിയുമായിരുന്നു. കണ്‍മുന്നില്‍ അവനെ നഷ്ടപ്പെട്ടു, എന്ത് കൊണ്ട് അവനെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നാണ് ചിന്തിച്ച് കൊണ്ടിരിക്കുന്നത്', 40-കാരന്‍ പറയുന്നു.

ജീവനോടെ രക്ഷപ്പെട്ടത് അത്ഭുതം തന്നെയാണ്. ശാരീരികമായി ചെറിയ പ്രശ്‌നങ്ങള്‍ മാത്രമേയുള്ളൂ, പക്ഷെ മാനസികമായി മോശം അവസ്ഥയിലാണ്, വിശ്വാസ് വ്യക്തമാക്കി. ജീവനോടെ രക്ഷപ്പെടേണ്ടിയിരുന്നില്ല എന്നാണ് ഇദ്ദേഹത്തിന്റെ മാനസികാവസ്ഥയെന്ന് സുഹൃത്തുക്കള്‍ വെളിപ്പെടുത്തി.

  • പരാതിപ്പെട്ടത് എന്റെ തെറ്റ്, അന്നേ ആത്മഹത്യ ചെയ്യണമായിരുന്നു; വൈകാരിക കുറിപ്പുമായി അതിജീവിത
  • ശബരിമല സ്വര്‍ണക്കൊള്ള: സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനും അറസ്റ്റില്‍
  • നാണം കെട്ടു; പോറ്റിയെ കേറ്റിയേ... പാരഡി ഗാനത്തില്‍ യൂ ടേണടിച്ച് സര്‍ക്കാര്‍; പുതിയ കേസും തുടര്‍നടപടികളും വേണ്ടെന്ന് പൊലീസിന് നിര്‍ദേശം
  • നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
  • 'അഹങ്കാരം, ധാര്‍ഷ്ട്യം എന്നിവയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കി'; സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
  • രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്ന് അതിജീവിത, പരാതി നല്‍കി
  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  • മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ട് അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions