നാട്ടുവാര്‍ത്തകള്‍

ചെന്നൈയില്‍ ഇറങ്ങേണ്ട ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനം ലണ്ടനില്‍ തിരിച്ചിറക്കി

ചെന്നൈയിലേക്ക് പറന്ന ബ്രിട്ടീഷ് എയര്‍വേയ്സിന്റെ ബോയിങ് ഡ്രീംലൈനര്‍ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ലണ്ടനിലേക്ക് തിരിച്ചയച്ചു. പതിവുപോലെ ജീവനക്കാരെയും യാത്രക്കാരെയും സുരക്ഷിതമായി ഇറക്കിയെന്നും ബ്രിട്ടീഷ് എയര്‍വേയ്സ് അറിയിച്ചു. വിമാനം സുരക്ഷിതമായി ലാന്‍ഡിങ് നടത്തിയെന്ന് ബ്രിട്ടീഷ് എയര്‍വേയ്സ് പ്രസ്താവന നടത്തി. അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണതിന് പിന്നാലെയാണ് ഈ സംഭവം. എന്നിരുന്നാലും വിമാനം പുറപ്പെടുന്ന സമയം, വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെയും ജീവനക്കാരുടെയും എണ്ണം, ലണ്ടനിലേക്ക് മടങ്ങുന്നതിന് മുമ്പ് വിമാനം എത്രനേരം വായുവില്‍ തുടര്‍ന്നു തുടങ്ങിയ മറ്റ് വിവരങ്ങള്‍ എയര്‍ലൈന്‍ ഇതുവരെ പങ്കുവച്ചിട്ടില്ല. സാങ്കേതിക പ്രശ്നം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഒരു സാധാരണ മുന്‍കരുതല്‍ എന്ന നിലയില്‍ വിമാനം ഹീത്രോയിലേക്ക് തിരിച്ചുവന്നു എന്നാണ് ബ്രിട്ടീഷ് എയര്‍വേയ്സ് നല്‍കിയ പ്രസ്താവന. ലൈവ് ഫ്‌ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റ് പ്രകാരം, ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA35 ഉച്ചയ്ക്ക് 12 :40 ന് പുറപ്പെടേണ്ടതായിരുന്നു, പുലര്‍ച്ചെ 3.30 ന് ചെന്നൈയില്‍ എത്തേണ്ടതായിരുന്നു.

ലണ്ടന്‍ ഹീത്രുവില്‍ നിന്ന് ഉച്ചയ്ക്ക് 1.16 ന് പുറപ്പെട്ടെങ്കിലും 35 മിനിറ്റിലധികം വിമാനം വൈകിയിരുന്നു. ബോയിങ് 787-8 വിമാനവുമായി സര്‍വീസ് നടത്തിയ BA35 വിമാനം ഏകദേശം രണ്ട് മണിക്കൂര്‍ പറന്നതിന് ശേഷം ലണ്ടന്‍ ഹീത്രോയിലേക്ക് മടങ്ങിയതായി ഫ്‌ലൈറ്റ് റഡാറിലെ ഡാറ്റ വ്യക്തമാക്കുന്നു. 'എത്രയും വേഗം യാത്രകള്‍ പുനസ്ഥാപിക്കാന്‍ ഞങ്ങളുടെ ടീമുകള്‍ കഠിനമായി പരിശ്രമിക്കുകയാണ്.' ബ്രിട്ടീഷ് എയര്‍വേയ്സ് അറിയിച്ചു. അതേസമയം, ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയ ലുഫ്താന്‍സ വിമാനം ഞായറാഴ്ച ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുപോയെന്ന് ഫ്‌ലൈറ്റ് റഡാര്‍ ട്വന്റിഫോര്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ ഇറങ്ങാന്‍ അനുമതി നല്‍കാതിരുന്നതോടെയാണ് വിമാനം തിരിച്ച് പറന്നത്. LH 752 വിമാനം ഉച്ചയ്ക്ക് 13.05 ന് പുറപ്പെടേണ്ടതായിരുന്നു. എന്നാല്‍ 14:29 ന് പുറപ്പെട്ട സര്‍വീസ് വിമാനം പുലര്‍ച്ചെ 1.20 ന് ഹൈദരാബാദില്‍ എത്തേണ്ടതായിരുന്നുവെന്ന് വെബ്സൈറ്റിലെ വിവരങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

  • പൂരം ഒരുക്കത്തിനിടെ വെടിക്കെട്ട് ദുരന്തം; 14 മരണം
  • യുകെയില്‍ വില്‍പ്പനയ്ക്ക് വെച്ച വീടുകളുടെ എണ്ണം 11 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍
  • വാല്‍പ്പാറ അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവെന്ന് പൊള്ളാച്ചി ആര്‍ടിഒ; അമിത ബ്രേക്ക് ഉപയോഗം അപകടത്തിലേക്ക് നയിച്ചു
  • തമിഴ്നാട്ടില്‍ പടക്കനിര്‍മ്മാണ ശാലയില്‍ വന്‍ സ്ഫോടനം; മരണം 24 ആയി
  • വാല്‍പ്പാറ ദുരന്തം: അധ്യാപകര്‍ക്ക് കണ്ണീരോടെ വിട; സ്കൂളില്‍ പൊതുദര്‍ശനം
  • ഇന്ത്യയ്ക്ക് കൈമാറുന്നത് തടയാന്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ അപ്പീല്‍ നല്‍കി നീരവ് മോദി
  • ബാറില്‍ സഹോദരങ്ങള്‍ തമ്മില്‍ വാക്കേറ്റം; ഇടപെട്ട യുവാവിനെ റോഡിലിട്ട് മര്‍ദിച്ച് കൊന്നു
  • വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികാതിക്രമം; പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും
  • ബ്രിട്ടീഷ് എയര്‍വേയ്സ് ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസ് തുടങ്ങി; കൊച്ചി പരിഗണനയിലില്ല
  • ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം; കേരളത്തിലെ കാമ്പസുകളില്‍ നടക്കുന്നത്...
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions