യു.കെ.വാര്‍ത്തകള്‍

പുതിയ സര്‍വേയില്‍ ലേബറിനേക്കാള്‍ ഒന്‍പത് പോയിന്റ് മുന്‍തൂക്കം നേടി റിഫോം യുകെ

റിഫോം യുകെ പാര്‍ട്ടി കുതിപ്പ് തുടരുകയാണ്. ഏറ്റവും ഒടുവില്‍ നടന്ന അഭിപ്രായ സര്‍വേയില്‍ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയേക്കാള്‍ ഒന്‍പത് പോയിന്റുകള്‍ക്കാണ് അവര്‍ മുന്നിട്ട് നില്‍ക്കുന്നത്. റിഫോം പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നവരുടെ എണ്ണം ടോറികള്‍ക്ക് വോട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നവരുടെ എണ്ണത്തേക്കാള്‍ ഇരട്ടിയിലധികം ആയതാണ് മറ്റൊരു പ്രധാന കാര്യം. ടോറികള്‍ക്ക് 15 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ ലേബര്‍ പാര്‍ട്ടിക്ക് 25 ശതമാനവും റിഫോം യുകെയ്ക്ക് 34 ശതമാനവും വോട്ട് ലഭിച്ചു.

ഇപ്സോസ് നടത്തിയ അഭിപ്രായ സര്‍വേയുടെ ഫലം സൂചിപ്പിക്കുന്നത് റിഫോം പാര്‍ട്ടിയുടെ അതിവേഗമുള്ള വളര്‍ച്ചയെയാണ്. അതിനോടൊപ്പം അധികാരത്തിലേറി ആദ്യ വര്‍ഷം തന്നെ കീര്‍ സ്റ്റാര്‍മറുടെയും ചാന്‍സലര്‍ റെയ്ച്ചല്‍ റീവ്‌സിന്റെയും ജനപിന്തുണ കുത്തനെ ഇടിയുന്നതും ഇതില്‍ വ്യക്തമാണ്, ഇതെ വോട്ടിംഗ് പാറ്റേണ്‍ തന്നെയാണ് പൊതു തെരഞ്ഞെടുപ്പിലും ദൃശ്യമാകുന്നതെങ്കില്‍ റിഫോം യു കെ ജനപ്രതിനിധി സഭയില്‍ 400 സീറ്റുകള്‍ നേടും എന്നാണ് ടെലെഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത്, 200 സീറ്റുകളുടെ ഭൂരിപക്ഷം.

ഈ അഭിപ്രായ സര്‍വേഫലം പ്രതിഫലിപ്പിക്കുന്ന മറ്റൊരു വസ്തുത ലേബര്‍ പാര്‍ട്ടിയുടെ 54 ശതമാനം വോട്ടര്‍മാരും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ 48 ശതമാനം വോട്ടര്‍മാരും തങ്ങളുടെ പാര്‍ട്ടികളെ കൈയ്യൊഴിഞ്ഞു എന്നാണ്. ഈ രണ്ടു പാര്‍ട്ടികളില്‍ നിന്നും വലിയൊരു ഭാഗം വോട്ടര്‍മാര്‍ റിഫോം യു കെയിലേക്കാണ് മാറിയിരിക്കുന്നത്. ലേബര്‍ പാര്‍ട്ടിയുടെ സീറ്റുകള്‍ 403 ല്‍ നിന്നും 140 ആയി കുറയുമ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വെറും 10 സീറ്റുകളില്‍ ഒതുങ്ങുമെന്നും സര്‍വേഫലം പറയുന്നു.

അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിക്ക് ഭൂരിപക്ഷം നേടാന്‍ ആകും എന്ന് തന്നെയാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത് എന്ന് റിഫോം യു കെ നേതാവ് നിഗാല്‍ ഫരാജ് പറഞ്ഞു. ടോണി ബ്ലെയറിന് ശേഷം ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറി ഒരു വര്‍ഷം മുന്‍പ് തന്നെ ലേബര്‍ പാര്‍ട്ടിയുടെ ജനപിന്തുണ കുത്തനെ ഇടിയുന്നതാണ് അഭിപ്രായ സര്‍വേയില്‍ കാണുന്നത്.

വെറും 19 ശതമാനം പേര്‍ മാത്രമാണ് സ്റ്റാര്‍മറുടെ പ്രവര്‍ത്തനം തൃപ്തികരമാണെന്ന് പറഞ്ഞത്. അതേസമയം 73 ശതമാനം പേര്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം, അധികാരത്തിലേറി ആദ്യ വര്‍ഷം ബോറിസ് ജോണ്‍സന് 48 ശതമാനം ജനപിന്തുണ ഉണ്ടായിരുന്നു. ടോണി ബ്ലെയറിന് 68 ശതമാനവും ജോണ്‍ മേജറിന് 54 ശതമാനവും ആയിരുന്നു ആദ്യ വര്‍ഷത്തെ ജനപിന്തുണ.

  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions