നാട്ടുവാര്‍ത്തകള്‍

നിലമ്പൂര്‍ പിടിച്ചെടുത്തു യുഡിഎഫ്, കരുത്തുകാട്ടി അന്‍വര്‍, എല്‍ഡിഎഫിന് കനത്ത തിരിച്ചടി

വാശിയേറിയ ഉപതെരഞ്ഞെടുപ്പ് നടന്ന നിലമ്പൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് വമ്പന്‍ വിജയം. പതിനൊന്നായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷൗക്കത്ത് പിതാവ് ആര്യാടന്‍ മുഹമ്മദ് ദീര്‍ഘകാലം കുത്തകയാക്കിവെച്ചിരുന്ന മണ്ഡലം യു.ഡി.എഫിനുവേണ്ടി തിരിച്ചു പിടിച്ചത്. സി.പി.എമ്മിന്റെ എം.സ്വരാജിനെ 11432 വോട്ടിനാണ് ഷൗക്കത്ത് പരാജയപ്പെടുത്തിയത്.

മൂന്ന് മുന്നണികള്‍ക്കുമെതിരേ സ്വതന്ത്രനായി മത്സരിച്ച മുന്‍ എം.എല്‍.എ പത്തൊന്‍പതിനായിരത്തിലേറെ വോട്ട് പിടിച്ച് കരുത്തുകാട്ടി. ക്രിസ്ത്യന്‍ സ്ഥാനാര്‍ഥിയിലൂടെ പരീക്ഷണം നടത്തിയ ബി.ജെ.പി. നാലാം സ്ഥാനത്തായി.
ആര്യാടന്‍ ഷൗക്കത്ത്- 76,493 , എം സ്വരാജ് -65,061, പിവി അന്‍വര്‍- 19,946,
മോഹന്‍ ജോര്‍ജ്- 8,706 എന്നിങ്ങനെയാണ് നേടിയ വോട്ടുകള്‍.

ഒരിടത്തും ലീഡ് ഉയര്‍ത്താതെ എല്‍ഡിഎഫ് വലിയ തിരിച്ചടിയാണ് നേരിട്ടത്. അതേസമയം ബിജെപി സ്ഥാനാര്‍ത്ഥിയെ നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളി പി വി അന്‍വര്‍ തെളിയിച്ചു . അന്‍വറും ഇരുമുന്നണികളുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ച് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എല്ലാ പഞ്ചായത്തുകളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ലീഡ് നേടിയതോടെ എല്‍ഡിഎഫ് പ്രതീക്ഷകള്‍ക്ക് തുടക്കത്തിലേ മങ്ങലേറ്റു.

എല്‍ഡിഎഫിനായി എം.സ്വരാജ്, യുഡിഎഫിനായി ആര്യാടന്‍ ഷൗക്കത്ത്, എന്‍ഡിഎയ്ക്കായി മോഹന്‍ ജോര്‍ജ്, സ്വതന്ത്രസ്ഥാനാര്‍ഥിയും മുന്‍ എംഎല്‍എയുമായ പി.വി.അന്‍വര്‍ എന്നിവരടക്കം 10 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.

താന്‍ വോട്ട് പിടിക്കുന്നത് പിണറായിസത്തിനെതിരെയെന്ന് നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ പറഞ്ഞു. യുഡിഎഫിന് വോട്ട് പിടിക്കുന്നു എന്നത് അടിസ്ഥാന രഹിതമാണെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്തകള്‍ ശ്രദ്ധിക്കുമ്പോള്‍ കാണുന്നത് അന്‍വര്‍ യുഡിഎഫിന്റെ വോട്ട് പിടിക്കുന്നു എന്നാണ് കാണുന്നത്. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്ന് അന്‍വര്‍ പറഞ്ഞു.

പി വി അന്‍വര്‍ ഒപ്പമുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ വോട്ടുകിട്ടില്ലായിരുന്നുവോ എന്ന ചോദ്യത്തിന് അതൊരു ഹൈപ്പോതെറ്റിക്കല്‍ ചോദ്യമല്ലേയെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ മറുപടി. അന്‍വര്‍ വോട്ട് പിടിച്ചുവെന്ന് ആര്‍ക്കും കണക്ക് കൂട്ടിയാല്‍ മനസിലാവുമെന്നും അന്‍വര്‍ കൂടെയുണ്ടായിരുന്നെങ്കില്‍ ഫലം കുറച്ചുകൂടി നന്നായേനെ എന്നും സണ്ണി ജോസഫ് പറഞ്ഞു. അന്‍വറിന് മുന്നില്‍ വാതിലടച്ചിട്ടില്ലെന്നും വാതിലടച്ചാലും താക്കോല്‍ ഉണ്ടല്ലോ ആവശ്യമെങ്കില്‍ തുറക്കാമെന്നും പി വി അന്‍വര്‍ വിഷയത്തില്‍ സണ്ണി ജോസഫ് പറഞ്ഞു.

ഭരണവിരുദ്ധ വികാരം ശക്തമാണെന്ന് ചൂണ്ടിക്കാട്ടിയ സണ്ണി ജോസഫ് യുഡിഎഫ് വോട്ടുകള്‍ കുറച്ച് നഷ്ടപ്പെട്ടോ എന്ന് പരിശോധിക്കുമെന്നും വ്യക്തമാക്കി. ഈ മത്സരത്തിന്റെ ചിത്രത്തിലും യുഡിഫ് കംഫര്‍ട്ടബിള്‍ മജോരിറ്റിയില്‍ ജയിക്കും. ഭരണവിരുദ്ധ വികാരം ശക്തമാണെന്നും കണ്ണൂര്‍ ഡിസിസി ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കവേ സണ്ണി ജോസഫ് പറഞ്ഞു.

263 ബൂത്തുകളിലെ 1.74 ലക്ഷം വോട്ടര്‍മാരുടെ ജനവിധി 19 റൗണ്ടുകളിലായാണ് എണ്ണുന്നത്.

  • ശബരിമല സ്വര്‍ണക്കൊള്ള: സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനും അറസ്റ്റില്‍
  • നാണം കെട്ടു; പോറ്റിയെ കേറ്റിയേ... പാരഡി ഗാനത്തില്‍ യൂ ടേണടിച്ച് സര്‍ക്കാര്‍; പുതിയ കേസും തുടര്‍നടപടികളും വേണ്ടെന്ന് പൊലീസിന് നിര്‍ദേശം
  • നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
  • 'അഹങ്കാരം, ധാര്‍ഷ്ട്യം എന്നിവയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കി'; സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
  • രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്ന് അതിജീവിത, പരാതി നല്‍കി
  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  • മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ട് അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions