നാട്ടുവാര്‍ത്തകള്‍

സ്വന്തം ബൂത്തില്‍പ്പോലും ലീഡില്ലാതെ സ്വരാജ്; 'പിണറായിസ'ത്തിനു കനത്ത തിരിച്ചടി

മലപ്പുറം: പത്തു മാസത്തിനപ്പുറമുള്ള നിയമസഭാ തിരഞ്ഞെടുപ്പിന്റെ സാമ്പിള്‍ വെടിക്കെട്ടായിരുന്നു നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്. മൂന്നാമതും അധികാരത്തിലെത്തി മേധാവിത്തം തുടരാനാണ് പിണറായി വിജയനും സംഘവും കോപ്പുകൂട്ടുന്നത്. സിപിഎമ്മിലും പൊതുജനങ്ങള്‍ക്കിടയിലും താന്‍പോരിമയുമായി മുന്നോട്ടുപോകുന്ന പിണറായിയ്ക്ക് ഉള്ള ഷോക്ക് ട്രീറ്റ്‌മെന്റ് ആയിരുന്നു നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം.

ഫലം പൂറത്തുവരുമ്പോള്‍ കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ് എല്‍ഡിഎഫ്. മുഖ്യമന്ത്രിയും മന്ത്രിമാരും പാര്‍ട്ടി സംവിധാനവും തമ്പടിച്ചു കിടന്നു കൈമെയ് മറന്നു പ്രവര്‍ത്തിച്ചെങ്കിലും പച്ചത്തൊട്ടില്ല. പിവി അന്‍വറിന്റെ വെല്ലുവിളി ഉണ്ടായിട്ടും പതിനൊന്നായിരത്തിലേറെ വോട്ടുകള്‍ നേടി യുഡിഎഫ് മണ്ഡലം തിരിച്ചു പിടിച്ചു. അന്‍വറിന്റെ ഇരുപതിനായിരത്തിന് അടുത്തുള്ള വോട്ടുകളും ചേര്‍ന്നാല്‍ 'പിണറായിസ'ത്തിനു മുപ്പതിനായിരത്തിലേറെ വോട്ടുകളുടെ തിരിച്ചടിയാണ് കിട്ടിയത്. തന്റെ പോരാട്ടം 'പിണറായിസ'ത്തിനു എതിരെ ആയിരുന്നെന്നാണ് അന്‍വറും പറഞ്ഞത്.

വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിന് ലീഡ് നേടാനായില്ല. സ്വന്തം പഞ്ചായത്തായ പോത്തുകല്ലിലും അവിടുത്തെ ബൂത്തിലും സ്വരാജിന് ലീഡ് നേടാനായില്ല. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് 425 വോട്ടിന്റെ ലീഡുണ്ട്. ഇവിടെ സ്വന്തം ബൂത്തില്‍പ്പോലും 40 വോട്ടിനു പിന്നിലായി സ്വരാജ്.

എല്‍ഡിഎഫ് കോട്ടകളിലടക്കം കടന്നുകയറിയ ആര്യാടന്‍ ഷൗക്കത്ത് സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് തിരിച്ചുപിടിച്ചു. രണ്ടാം പിണറായി സര്‍ക്കാരില്‍ ഇതാദ്യമായി ഒരു സിറ്റിങ് സീറ്റും എല്‍ഡിഎഫ് കൈവിടുന്നു. പതിറ്റാണ്ടുകള്‍ക്കിപ്പുറം പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥി വന്നതും എല്‍ഡിഎഫ് ക്യാമ്പിന് നല്‍കിയ അവേശം ചെറുതായിരുന്നില്ല. എന്നിട്ടും നിലമ്പൂരില്‍ കനത്ത പരാജയം നേരിടേണ്ടിവന്നത് തെല്ലൊന്നുമല്ല എല്‍ഡിഎഫിനെ അലട്ടുന്നത്.

ആദ്യം എണ്ണിയ വഴിക്കടവ്, മൂത്തേടം, എടക്കര പഞ്ചായത്തുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പ്രതീക്ഷിച്ച പോലെ ലീഡ് നേടി. വോട്ടെണ്ണിയ ആദ്യ 8 റൗണ്ടുകളില്‍ വ്യക്തമായ ലീഡാണ് യുഡിഎഫ് സ്വന്തമാക്കിയത്. ആദ്യം യുഡിഎഫ് നേടുന്ന ലീഡ് തങ്ങളുടെ ശക്തികേന്ദ്രങ്ങളിലൂടെ മറികടക്കാമെന്നാണ് എല്‍ഡിഎഫ് കണക്കുകൂട്ടിയതെങ്കിലും അത് നടന്നില്ല.

സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് അംഗത്തെ തന്നെ കളത്തിലിറക്കിയിട്ടും തോറ്റത് പാര്‍ട്ടിക്കുണ്ടാക്കുന്ന ക്ഷീണം ചെറുതല്ല. പ സിറ്റിങ്‌ സീറ്റ് കൈവിട്ടത് വലിയ തിരിച്ചടിയാണ്. ഭരണവിരുദ്ധവികാരമെന്ന പ്രതിപക്ഷ പ്രചാരണം ശരിവെക്കുന്നതാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം.

വാല്‍ക്കഷണം
മികച്ച വ്യക്തിപ്രവഹവും നേതൃഗുണവുമുള്ള എം സ്വരാജിനെ നിലമ്പൂരിറക്കി പരാജയപ്പെടുത്തിയത് പിണറായിയുടെ തന്ത്രമാണെന്നും അണിയറ സംസാരമുണ്ട്. മരുമകനുള്ള വെല്ലുവിളി ഇതോടെ തീര്‍ന്നുകിട്ടി. കാരണം അഞ്ചുവര്‍ഷത്തിനിടെയുള്ള സ്വരാജിന്റെ തുടരെ രണ്ടാം തോല്‍വിയാണിത്. വിജയിക്കില്ലെന്നു ഏറെക്കുറെ ഉറപ്പായ മണ്ഡലത്തില്‍ സ്വരാജിനെ എത്തിച്ചത് വലിയ തന്ത്രമായിരുന്നെന്നും പറയപ്പെടുന്നു.

  • ശബരിമല സ്വര്‍ണക്കൊള്ള: സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനും അറസ്റ്റില്‍
  • നാണം കെട്ടു; പോറ്റിയെ കേറ്റിയേ... പാരഡി ഗാനത്തില്‍ യൂ ടേണടിച്ച് സര്‍ക്കാര്‍; പുതിയ കേസും തുടര്‍നടപടികളും വേണ്ടെന്ന് പൊലീസിന് നിര്‍ദേശം
  • നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
  • 'അഹങ്കാരം, ധാര്‍ഷ്ട്യം എന്നിവയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കി'; സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
  • രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്ന് അതിജീവിത, പരാതി നല്‍കി
  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  • മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ട് അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions