യു.കെ.വാര്‍ത്തകള്‍

കോവിഡ് മഹാമാരി കെയര്‍ ഹോമുകളെ എത്രത്തോളം ബാധിച്ചു? അന്വേഷണം തുടങ്ങി

കോവിഡ് മഹാമാരി യുകെയിലെ കെയര്‍ ഹോമുകളെ എത്രത്തോളം ബാധിച്ചു എന്നറിയാനുള്ള അന്വേഷണം തുടങ്ങി. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് അന്വേഷണത്തിന് തുടക്കമാകുന്നത്. മഹാമാരി കാലത്ത് കെയര്‍ ഹോമുകളെ കൈകാര്യം ചെയ്ത രീതി വലിയ പരാജയമായാണ് കരുതുന്നത്. അവിടെ അന്തേവാസികളും ജീവനക്കാരും വലിയ തോതില്‍ ഇരകളായി.

ഇംഗ്ലണ്ടിലും, വെയില്‍സിലും ഏകദേശം 46,000 കെയര്‍ ഹോം അന്തേവാസികളാണ് മരിച്ചത്. 2020 മാര്‍ച്ച് മുതല്‍ 2022 ജനുവരി വരെ കാലയളവിലായിരുന്നു ഇത്. അന്വേഷണത്തെ പിന്തുണയ്ക്കുന്നതായും, ഇതില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളുമെന്നും അധികൃതര്‍ വ്യക്തമാക്കി.

2020 മാര്‍ച്ചില്‍ ആശുപത്രിയിലെ രോഗികളെ തിടുക്കം പിടിച്ച് കെയര്‍ ഹോമുകളിലേക്ക് ഡിസ്ചാര്‍ജ് ചെയ്തത് ഉള്‍പ്പെടെ സംഭവങ്ങളില്‍ ഉത്തരം ലഭിക്കേണ്ടതുണ്ട്. മഹാമാരിയുടെ പ്രാരംഭ ഘട്ടത്തില്‍ ഈ ഡിസ്ചാര്‍ജ്ജാണ് കെയര്‍ ഹോമുകളിലേക്ക് വൈറസ് എത്തിച്ചതെന്നാണ് കുറ്റപ്പെടുത്തല്‍.

ചില കെയര്‍ ഹോമുകളില്‍ രോഗികളെ രക്ഷപ്പെടുത്താന്‍ നില്‍ക്കേണ്ടതില്ലെന്ന നോട്ടീസ് നല്‍കിയതും അന്വേഷണ വിധേയമാകും. പ്രിയപ്പെട്ടവരെ മാസങ്ങളോളം അകറ്റി നിര്‍ത്തിയ സന്ദര്‍ശന നയങ്ങളും ഇതില്‍ പെടും. 2020 ഏപ്രില്‍ 17- ആയതോടെ ദിവസേന കെയര്‍ ഹോമുകളില്‍ 540 പേര്‍ വീതം മരിക്കുന്ന അവസ്ഥയിലായിരുന്നു.

  • ഇറാന്‍ യുദ്ധം: യുകെയിലെ വീടുകളുടെ വില തുടരെ മൂന്നാം മാസവും വീണു
  • ഒടുവില്‍ നേതൃപോരാട്ടം സ്ഥിരീകരിച്ച് ആന്‍ഡി ബേണ്‍ഹാം; രണ്ടും കല്‍പ്പിച്ചു സ്റ്റാര്‍മറും!
  • 23 വര്‍ഷത്തെ വിവാഹ മോചനക്കേസ്; യുകെയില്‍ ഇന്ത്യക്കാരിക്ക് 85 കോടി നഷ്ടപരിഹാരം
  • യുകെയില്‍ എബോള പടരാന്‍ സാധ്യത; തയ്യാറെടുക്കാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം
  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions