യു.കെ.വാര്‍ത്തകള്‍

ഇന്ത്യന്‍ വയോധികനെ തല്ലിക്കൊന്ന കേസില്‍ 15 കാരന്റെ ശിക്ഷ പുനഃപ്പരിശോധിക്കുന്നു

നടക്കാനിറങ്ങിയ ഇന്ത്യന്‍ വംശജനായ 80-കാരന്‍ ഭീം കോഹ്‌ലിയെ അകാരണമായി തല്ലിക്കൊന്ന കേസില്‍ 15 കാരന്റെ ശിക്ഷ പുനഃപ്പരിശോധിക്കുന്നു. നരഹത്യ തെളിഞ്ഞിട്ടും 15 വയസ്സുള്ള കൊലയാളിക്ക് വിധിച്ചത് വെറും 7 വര്‍ഷം ജയില്‍ ശിക്ഷയായിരുന്നു. ശിക്ഷ പരിമിതമായി പോയെന്ന വിമര്‍ശനം ശക്തമായിരുന്നു. ഈ സാഹചര്യത്തില്‍ വിധി റിവ്യൂ ചെയ്യാന്‍ അപ്പീല്‍ കോടതി തയ്യാറായിരിക്കുകയാണ്.

പ്രായം കുറവായതിനാല്‍ പേര് വെളിപ്പെടുത്താന്‍ കഴിയാത്ത ആണ്‍കുട്ടിക്ക് 80-കാരന്‍ ഭീം കോഹ്‌ലിയുടെ നരഹത്യാ കുറ്റത്തില്‍ ഏഴ് വര്‍ഷത്തെ ജയില്‍ശിക്ഷയാണ് കോടതി വിധിച്ചത്. അണ്‍ഡ്യൂളി ലീനിയന്റ് സെന്റന്‍സ് സ്‌കീം പ്രകാരമാണ് കോര്‍ട്ട് ഓഫ് അപ്പീല്‍ വിധി റിവ്യൂ ചെയ്യുന്നത്.

'ഒരു നിരപരാധിയായ മനുഷ്യന് നേര്‍ക്ക് നടന്ന അതിക്രൂരമായ അക്രമത്തില്‍ സോളിസിറ്റര്‍ ജനറല്‍ ലൂസി റിഗ്ബി കെസി എംപി ഞെട്ടലിലാണ്. ഭീം കോഹ്‌ലിയുടെ കുടുംബത്തിനും, സുഹൃത്തുക്കള്‍ക്കും അവര്‍ അനുശോചനം അറിയിക്കുന്നു. കേസ് വിശദമായി പരിശോധിച്ചതില്‍ നിന്നും 15-കാരന് ലഭിച്ച ശിക്ഷ കോര്‍ട്ട് ഓഫ് അപ്പീലിന് മുന്നില്‍ റഫര്‍ ചെയ്യാന്‍ സോളിസിറ്റര്‍ ജനറല്‍ തീരുമാനിച്ചു. ശിക്ഷ വര്‍ദ്ധിപ്പിക്കണോ, വേണ്ടയോ എന്ന് കോടതി തീരുമാനിക്കും', അറ്റോണി ജനറല്‍ ഓഫീസ് വക്താവ് അറിയിച്ചു.

കുറ്റകൃത്യത്തില്‍ കുറ്റവാളിക്ക് ഒപ്പം നിന്ന 13-കാരിക്ക് കസ്റ്റോഡിയല്‍ ശിക്ഷ നല്‍കാതെ, മൂന്ന് വര്‍ഷത്തെ യൂത്ത് റിഹാബിലിറ്റേഷന്‍ ഓര്‍ഡര്‍ മാത്രം നല്‍കി വിടുകയും ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ ശിക്ഷ കോര്‍ട്ട് ഓഫ് അപ്പീലിന് മുന്നിലെത്തില്ലെന്നാണ് സൂചന.

വയോധികനെ കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതികളായ രണ്ട് കുട്ടികളും കുറ്റങ്ങള്‍ നിഷേധിച്ചിരുന്നു. എന്നാല്‍ ഇരുവര്‍ക്കും എതിരായ നരഹത്യാ കുറ്റം കോടതി ശരിവെച്ചു. കോഹ്‌ലിയെ ആണ്‍കുട്ടി വംശീയമായി അധിക്ഷേപിച്ച ശേഷമാണ് അക്രമം നടത്തിയതെന്നും, ചിരിച്ചുകൊണ്ട് കൂട്ടുകാരി ഈ അക്രമത്തെ പ്രോത്സാഹിപ്പിച്ചെന്നും കോടതിയില്‍ വ്യക്തമായിരുന്നു. ലെസ്റ്റര്‍ഷയറിലെ പാര്‍ക്കില്‍ വെച്ച് ആയിരുന്നു സംഭവം.

  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions