യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനിലെ കൊടും ചൂട് 38 ഡിഗ്രിയിലേക്ക് വരെ ഉയര്‍ന്നേക്കാമെന്ന് മെറ്റ് ഓഫീസ്; ഉഷ്‌ണതരംഗം ആഴ്ചകള്‍ തുടരും

കേരളത്തിലെ കൊടും വേനലിനെ വെല്ലുന്നവിധം ബ്രിട്ടനിലെ കൊടും ചൂട് ആഴ്ചകള്‍ തുടരുമെന്ന് മെറ്റ് ഓഫീസ്. മുന്‍ ഉഷ്ണ തരംഗങ്ങളേക്കാള്‍ തീവ്രമായിരിക്കും ഇത്. താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നു മാത്രമല്ല, ആഴ്ചകളോളം അത് തുടരുകയും ചെയ്യും. ഈ വര്‍ഷത്തേ ഏറ്റവും ചൂടേറിയ ദിവസം യുകെ അനുഭവിച്ചത് ജൂലൈ 1 ചൊവ്വാഴ്ചയായിരുന്നു. അന്ന്, കെന്റിലെ ഫേവര്‍ഷാമില്‍ രേഖപ്പെടുത്തിയത് 35.8 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.

അതേസമയം, ബ്രിട്ടന്റെ മൂന്നാമത്തെ ഉഷ്ണ തരംഗം ഇന്ന് (ബുധനാഴ്)ച) മുതല്‍ തന്നെ ആരംഭിച്ചേക്കാം എന്നാണ് മെറ്റ് ഓഫീസ് നല്‍കുന്ന മുന്നറിയിപ്പ്. യു കെയിലെ വിവിധ മേഖലകളെ അടിസ്ഥാനമാക്കി, താപനില മൂന്ന് ദിവസം തുടര്‍ച്ചയായി 25 മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസില്‍ തുടര്‍ന്നാലാണ് ഔദ്യോഗികമായി ഉഷ്ണ തരംഗം പ്രഖ്യാപിക്കപ്പെടുക. എന്നാല്‍, ഇപ്പോള്‍ വരാന്‍ പോകുന്ന ഈ ഉഷ്ണ തരംഗം ഇംഗ്ലണ്ടിന്റെ മിക്ക ഭാഗങ്ങളിലും രണ്ടാഴ്ചയില്‍ കൂടുതല്‍ കാലം തുടരുമെന്നാണ് മെറ്റ് ഓഫീസ് പറയുന്നത്. മിഡ്‌ലാന്‍ഡ്‌സ്, തെക്കന്‍ ഇംഗ്ലണ്ട്, യോര്‍ക്ക്ഷയര്‍, വെയ്ല്‍സ് എന്നിവിടങ്ങളിലാകും ഇത് പ്രധാനമായും അനുഭവപ്പെടുക.

ഉഷ്ണ തരംഗം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ കുറഞ്ഞ താപനിലയേക്കാള്‍ കൂടുതല്‍ ഉയരത്തില്‍ താപനില എത്തുമെന്നാണ് ഡബ്ല്യു എക്സ് ചാര്‍ട്ട്‌സിന്റെ ഹീറ്റ് മാപ്പ് കാണിക്കുന്നത്. അടുത്ത രണ്ടാഴ്ചക്കാലത്തിലധികം അത് തുടരും. ജൂലൈ 23 ന് തെക്കന്‍ ഇംഗ്ലണ്ടില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തും. ബി ബി സിയുടെ കാലാവസ്ഥ പ്രവചനത്തിലും പറയുന്നത് വരും ദിവസങ്ങളില്‍ ലണ്ടന്‍ നഗരം ചുട്ടുപൊള്ളും എന്ന് തന്നെയാണ്. തലസ്ഥാന നഗരത്തില്‍ നിന്നും അല്പം വടക്കുമാറിയായിരിക്കും പുതിയ ഉഷ്ണ തരംഗത്തിന്റെ പ്രഭവ കേന്ദ്രം.

രണ്ടാഴ്ചയിലധികം നീണ്ടു നിന്നേക്കാവുന്ന ഉഷ്ണ തരംഗം എന്‍ എച്ച് എസ്സിന് മേല്‍ സമ്മര്‍ദ്ധം വര്‍ദ്ധിപ്പിക്കുമെന്നാണ് കണക്കാക്കുന്നത്. കൂടിയ താപനില വൃദ്ധരേയും, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരെയും പ്രതികൂലമായി ബാധിക്കുമെന്ന് യു കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാത്രികാലങ്ങളിലും കൂടിയ താപനില തുടരുമെന്നതിനാല്‍, മതിയായ ഉറക്കം ലഭിക്കാതെ ക്ലേശിക്കേണ്ടതായി വരും. ഇത് കഠിനാദ്ധ്വാനം ചെയ്യുന്നവരുടെ ആരോഗ്യ നിലയെ ബാധിച്ചേക്കാം എന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇംഗ്ലണ്ടില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് 2022 ജൂലൈ 19 ന് ആയിരുന്നു. അന്ന്, ലിങ്കണ്‍ഷയറിലെ കോനിംഗ്‌സ്ബറിയില്‍ രേഖപ്പെടുത്തിയത് 40.3 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. അതിനിടയില്‍, ഹൈലാന്‍ഡ്‌സ്, മൊറേ, സ്‌കോട്ടിഷ് ഹൈലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ കാട്ടു തീ ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions