യു.കെ.വാര്‍ത്തകള്‍

വിവാഹമോചനം നേടിയതിന്റെ പക; ഭാര്യയെയും വീട്ടുകാരെയും കൊല്ലാന്‍ ക്വട്ടേഷന്‍, ഇന്ത്യന്‍ ഐടി കണ്‍സള്‍ട്ടന്റ് നാടുകടത്തല്‍ നേരിടുന്നു

ഭാര്യ വിവാഹമോചനം നേടിയതിന്റെ പക വീട്ടാന്‍ ഭാര്യയെയും, വീട്ടുകാരെയും കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കുകയും ഭാര്യാമാതാവിനെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ യുകെയിലെ ഇന്ത്യന്‍ ഐടി കണ്‍സള്‍ട്ടന്റ് നാടുകടത്തല്‍ നേരിടുന്നു. യുകെയിലെ ബെര്‍ക്ഷയറിലുള്ള ഓങ്കോളജിസ്റ്റ് ഡോക്ടര്‍ കൂടിയായ ഭാര്യ വിവാഹമോചനം നേടിയതിന്റെ രോഷത്തി ക്വട്ടേഷന്‍ നല്‍കിയ ഇന്ത്യന്‍ ഐടി കണ്‍സള്‍ട്ടന്റ് അജിത് കുമാര്‍ മുപ്പാരപ്പ് ആണ് പിടിയിലായത്. യുകെയിലെ ബെര്‍ക്ഷയറിലുള്ള ഓങ്കോളജിസ്റ്റ് ഡോക്ടര്‍ കൂടിയായ ഭാര്യ വിവാഹമോചനം നേടിയതാണ് പകയ്ക്കു കാരണം.

വിവാഹമോചനം നേടിയതിന്റെ പക വീട്ടാന്‍ അജിത് കുമാര്‍ ഭാര്യയെയും, അവരുടെ വീട്ടുകാരെയും കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഓങ്കോളജിസ്റ്റായ ഡോ. സിരിഷാ മുട്ടവരപ്പിനെയും, വീട്ടുകാരെയും ഇല്ലാതാക്കാന്‍ ഇയാള്‍ വാടക കൊലയാളികളെ ഏല്‍പ്പിക്കുകയും ചെയ്തു. വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച് സിരിഷയുടെ അമ്മ കൊല്ലപ്പെട്ടിരുന്നു.

ഹൈദരാബാദില്‍ താമസിക്കുന്ന ഭാര്യയുടെ വീട്ടുകാരെ വകവരുത്താന്‍ ഒന്‍പതംഗ കൊലയാളി സംഘത്തെയാണ് അജിത് കുമാര്‍ നിയോഗിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. 2023 ജനുവരി മുതല്‍ ആഗസ്റ്റ് വരെയായിരുന്നു ഈ സംഭവവികാസങ്ങള്‍. എന്നാല്‍ ഈ വര്‍ഷം ആദ്യം അജിത്തിനെ മെയ്‌ഡെന്‍ഹെഡില്‍ നിന്നും നാടുകടത്തല്‍ യൂണിറ്റ് ഓഫീസര്‍മാര്‍ പൊക്കി. ഇന്ത്യയില്‍ നിന്നും വാറണ്ട് ലഭിച്ചതോടെയാണ് ഇത്.

ഡോ. സിരിഷ, ഇവരുടെ സഹോദരന്‍ പുരേന്ദര്‍, ഇദ്ദേഹത്തിന്റെ ഭാര്യ ശശിരേഖ, പിതാവ് ഹനുമന്ദ റാവു എന്നിവരെ കൊല്ലാന്‍ പദ്ധതിയിട്ടെന്നാണ് അജിത് നേരിടുന്ന ആരോപണം. ഇതിനിടെ ഇയാളുടെ പ്രേരണയില്‍ വീട്ടിലേക്ക് വിഷം കലര്‍ന്ന ഭക്ഷണം എത്തിക്കുകയും, ഇത് കഴിച്ച് മുന്‍ അമ്മായമ്മ 60-കാരി ഉമാ മഹേശ്വരി കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ജനുവരി 7ന് അറസ്റ്റിലായ അജിത്തിനെ പുറത്തുവിടുന്നത് സമൂഹത്തിന് അപകടമാണെന്ന് ചൂണ്ടിക്കാണിച്ച് ജഡ്ജ് ഇയാളെ ജയിലില്‍ വെയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. നാടുകടത്തല്‍ വിചാരണയാണ് അജിത് നേരിടുന്നത്. 2023 മാര്‍ച്ചില്‍ മുന്‍ ഭാര്യയുടെ വീട്ടിലേക്ക് വിഷം കലര്‍ന്ന പാചക സാമഗ്രികളുമായി ഫുഡ് ഡെലിവെറി ഏജന്റിനെ വിട്ടുവെന്നാണ് കരുതുന്നത്. ഭാര്യാപിതാവ് ഹനുമന്ദ റാവുവിന് കൊല്ലാന്‍ കാര്‍ അപകടം സൃഷ്ടിക്കുകയും ചെയ്‌തെന്ന് കേസില്‍ പറയുന്നു.

  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions