യു.കെ.വാര്‍ത്തകള്‍

യുകെ മൊബൈല്‍ ഫോണ്‍ മോഷണത്തിന്റെ കേന്ദ്രമായി; ഫോണ്‍ പോയാല്‍ പോയതാണ് !

വിലയേറിയ മൊബൈല്‍ ഫോണ്‍ ഉള്ള യുകെ മലയാളികള്‍ ജാഗ്രതൈ! യുകെയില്‍ മൊബൈല്‍ ഫോണ്‍ മോഷണം പെരുകുന്നതായി വാര്‍ത്ത. ഫോണ്‍ പോയാല്‍ പോയതാണ് എന്നതാണ് സ്ഥിതി. സ്വയം സൂക്ഷിക്കുക എന്നതുമാത്രമാണ് ഏക രക്ഷ.

യൂറോപ്പില്‍ മോഷ്ടിക്കപ്പെടുന്ന അഞ്ചില്‍ രണ്ടു ഫോണും യു കെയിലാണെന്നു റിപ്പോര്‍ട്ട് പറയുന്നു. ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. അമേരിക്കന്‍ ഇന്‍ഷുറന്‍സ് കമ്പനിയായ സ്‌ക്വയര്‍ ട്രേഡിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്, 13 യൂറോപ്യന്‍ രാജ്യങ്ങളിലും ബ്രിട്ടനിലും സാന്നിധ്യമുള്ള കമ്പനിയുടെ ഉപഭോക്താക്കള്‍ ഇരകളാവുന്ന മൊബൈല്‍ ഫോണ്‍ മോഷണങ്ങളില്‍ 39 ശതമാനവും നടക്കുന്നത് യു കെയില്‍ ആണെന്നാണ്.

അതേസമയം, കമ്പനിയുടെ മൊത്തം ഉപഭോക്താക്കളില്‍ വെറും 10 ശതമാനം മാത്രമാണ് യുകെയില്‍ ഉള്ളതെന്നതും ഓര്‍ക്കണം. 2021 ജൂണിന് ശേഷം ബ്രിട്ടനിലെ മൊബൈല്‍ മോഷണങ്ങള്‍ 425 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്നും ഡാറ്റ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, യു കെയില്‍ നടക്കുന്ന മൊബൈല്‍ മോഷണങ്ങളില്‍ 42 ശതമാനവും നടക്കുന്നത് ലണ്ടനിലാണെന്നും ഇത് വ്യക്തമാക്കുന്നു. യൂറോപ്പിലെ മോത്തം കണക്കെടുത്താല്‍, യൂറോപ്പില്‍ നടക്കുന്ന മൊബൈല്‍ മോഷണങ്ങളുടെ 16 ശതമാനം വരും ലണ്ടനിലെ മോഷണങ്ങള്‍.

ടൈംസ് ആണ് ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. മയക്കു മരുന്ന് കച്ചവടത്തേക്കാള്‍ എളൂപ്പത്തില്‍ പണം ഉണ്ടാക്കാം എന്നതിനാല്‍ പല കുറ്റവാളി സംഘങ്ങളും ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ മോഷണത്തിലേക്ക് തിരിഞ്ഞിരിക്കുകയാണെന്ന് പോലീസും പറയുന്നു. കഴിഞ്ഞ വര്‍ഷം മാത്രം ലണ്ടനില്‍ 80,000 ല്‍ അധികം മൊബൈല്‍ ഫോണുകള്‍ മോഷണം പോയതായി രേഖകള്‍ വ്യക്തമാക്കുന്നു. പാതയോര വിപണികളില്‍ ഏകദേശം 20 മില്യണ്‍ പൗണ്ട് മൂല്യം വരുന്ന മൊബൈല്‍ ഫോണുകളാണ് കഴിഞ്ഞവര്‍ഷം ലണ്ടനില്‍ മാത്രം മോഷണം പോയത്. ഐഫോണിനെയാണ് മോഷ്ടാക്കള്‍ കൂടുതലായി ഉന്നം വയ്ക്കുന്നത്.

മൊബൈല്‍ ഫോണ്‍ മാത്രമല്ല, നിങ്ങളുടെ കാറും, ആഭരണങ്ങളുമെല്ലാം മോഷ്ടാക്കള്‍ ലക്ഷ്യം വയ്ക്കുന്നുണ്ട്. മയക്കു മരുന്ന് ഇടപാടുകളില്‍ ഏര്‍പ്പെട്ടിരുന്ന ചില സംഘങ്ങള്‍, അടുത്തിടെ മോഷണത്തിലേക്കും കൊള്ളയിലേക്കും തിരിഞ്ഞിട്ടുണ്ടെന്ന് മെറ്റ് പോലീസ് കമാന്‍ഡര്‍ ജെയിംസ് കോണ്‍വേ പറയുന്നു. മോഷണം പെരുകിയതോടെ പരാതികളും കൂടി. എന്നാൽ പോലീസിനെ ആശ്രയിച്ചാലും ഫലമുണ്ടാകാറില്ല എന്നതാണ് സ്ഥിതി.

  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions