യു.കെ.വാര്‍ത്തകള്‍

ബോംബ് ഭീഷണി; ഗ്ലാസ്‌ഗോയിലേക്ക് പുറപ്പെട്ട വിമാനത്തില്‍ നടന്നത് നാടകീയ രംഗങ്ങള്‍

യാത്രക്കാരുമായി വിമാനം പുറപ്പെടവേ തന്റെ കൈവശം ബോംബുണ്ടെന്ന് വിളിച്ചുപറഞ്ഞ് യാത്രക്കാരന്‍. ല്യൂട്ടനില്‍ നിന്നും ഗ്ലോസ്‌ഗോയിലേക്ക് രാവിലെ 7 മണിക്ക് പോയ വിമാനത്തിലായിരുന്നു സംഭവം. പൊലീസെത്തി 41 കാരനെ അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡും അന്വേഷണം തുടങ്ങി. വിമാനത്തിന്റെ പുറക് ഭാഗത്ത് നിന്ന് വിമാനം താഴെയിറക്കുക, വിമാനത്തിലെ ബോംബ് കണ്ടെത്തുക എന്നു വിളിച്ചു പറഞ്ഞു. അമേരിക്ക തുലയട്ടെ, ട്രംപ് തുലയട്ടെ, അള്ളാഹു അക്ബര്‍ എന്നു മൂന്നുതവണയും വിളിച്ചുപറഞ്ഞു. ഉടന്‍ വിമാനത്തിലെ യാത്രക്കാരില്‍ ഒരാള്‍ തന്നെ ഇയാളെ കീഴ്ടക്കി നിലത്ത് കിടത്തി. മറ്റൊരാള്‍ വന്ന് മുകളില്‍ ഇരുന്നു.

ഇയാള്‍ ആരെന്നോ ബാഗില്‍ എന്തെന്നോ യാത്രക്കാര്‍ പരസ്പരം ആശങ്ക പങ്കുവച്ചിരുന്നു. യാത്രക്കാര്‍ തന്നെ ദേഹ പരിശോധനയും ബാഗ് പരിശോധനയും നടത്തി. വിമാനം ഗ്ലാസ്‌ഗോയില്‍ ഇറങ്ങിയയുടന്‍ ഇയാളെ അറസ്റ്റ് ചെയ്തു.

പഴ്‌സും ഫോണും മടക്കി തരാന്‍ ഇയാള്‍ വിളിച്ചുപറയുന്നുണ്ടായി. മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിരുന്നോ എന്നു സംശയമുണ്ട്. സംഭവം ഈസിജെറ്റും സ്ഥിരീകരിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരുകയാണ്.

  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions