യു.കെ.വാര്‍ത്തകള്‍

ജൂണിലെ താഴ്ചയില്‍ നിന്നും കരകയറി യുകെ ഭവന വിപണി

യുകെയിലെ ഭവനവിലകള്‍ വീണ്ടും വളര്‍ച്ചയുടെ പാതയില്‍. ജൂണിലെ താഴ്ചയില്‍ നിന്നുമാണ് ഈ തിരിച്ചുവരവ്. ജൂലൈ മാസം ശരാശരി ഭവനവില 0.6% വര്‍ദ്ധിച്ച് 272,664 പൗണ്ടിലേക്ക് എത്തി. രണ്ട് വര്‍ഷത്തിനിടെ ജൂണില്‍ ഏറ്റവും വലിയ പ്രതിമാസ ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് ഈ കരകയറ്റമെന്ന് നേഷന്‍വൈഡ് വ്യക്തമാക്കി.

വാര്‍ഷിക ഭവനവില വര്‍ധന 2.4 ശതമാനത്തിലേക്ക് മെച്ചപ്പെട്ടതായി ബ്രിട്ടനിലെ ഏറ്റവും വലിയ ബില്‍ഡിംഗ് സൊസൈറ്റി പറയുന്നു. കൂടാതെ വീട് വാങ്ങുന്നത് തുടരുന്നതിന്റെ സൂചനയായി കഴിഞ്ഞ മാസം 64,200 മോര്‍ട്ട്‌ഗേജുകള്‍ അംഗീകരിക്കപ്പെട്ടു.

ഒരു ദശകത്തിനിടെ പ്രോപ്പര്‍ട്ടി വാങ്ങുന്നത് ഏറ്റവും കൂടുതല്‍ താങ്ങാന്‍ കഴിയുന്ന നിലയിലാണെന്ന് നേഷന്‍വൈഡ് ചൂണ്ടിക്കാണിക്കുന്നു. യുകെ ശമ്പളത്തിന്റെ ശരാശരിയുടെ ആറിരട്ടിയാണ് ഇത്.

ശരാശരി വരുമാനത്തിന്റെ 5.75 ഇരട്ടിയാണ് യുകെ ഭവനവിലയെങ്കിലും ഇത് ഒരു ദശകത്തിനിടെ കുറഞ്ഞ അനുപാതമാണെന്ന് നേഷന്‍വൈഡ് ചീഫ് ഇക്കണോമിസ്റ്റ് റോബര്‍ട്ട് ഗാര്‍ഡ്‌നര്‍ പറഞ്ഞു. എന്നിരുന്നാലും കടമെടുപ്പ് ചെലവുകള്‍ ഉയര്‍ന്ന നിലയില്‍ തുടരുന്നതായി നേഷന്‍വൈഡ് സമ്മതിക്കുന്നു. സ്റ്റാമ്പ് ഡ്യൂട്ടിക്ക് നല്‍കിയ ഇളവുകള്‍ അവസാനിച്ചതായിരുന്നു ജൂണിലെ താഴ്ചയ്ക്ക് ഇടയാക്കിയത്.

  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions