യു.കെ.വാര്‍ത്തകള്‍

അഞ്ച് ദിവസത്തെ ഡോക്ടര്‍മാരുടെ പണിമുടക്ക്; പ്രത്യാഘാതം വെളിപ്പെടുത്തി എന്‍എച്ച്എസ് കണക്കുകള്‍

എന്‍എച്ച്എസിലെ റസിഡന്റ് ഡോക്ടര്‍മാര്‍ നടത്തിയ പണിമുടക്ക് വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കിയത്. യൂണിയന്‍ അനുകൂലികളായ ലേബര്‍ ഭരിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ സമരത്തിന് ഇറങ്ങിയത് ഇവരെ സ്വാഭാവികമായും രോഷത്തിലാക്കി. ഇപ്പോള്‍ സമരങ്ങളുടെ പ്രത്യാഘാതം വ്യക്തമാക്കുന്ന കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ സമരങ്ങളെ അപേക്ഷിച്ച് ഇക്കുറി റസിഡന്റ് ഡോക്ടര്‍മാരില്‍ കാല്‍ശതമാനത്തില്‍ താഴെ മാത്രമാണ് പണിമുടക്കിയത്. 93% പ്ലാന്‍ ചെയ്ത ഓപ്പറേഷനും, ടെസ്റ്റും, പ്രൊസീജ്യറുകളും സമരം നടന്ന ദിവസങ്ങളില്‍ നടപ്പാക്കാന്‍ കഴിഞ്ഞെന്നാണ് പ്രാഥമിക ഡാറ്റ വ്യക്തമാക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ സമരഘട്ടത്തില്‍ നിന്നും പതിനായിരത്തിലേറെ രോഗികള്‍ക്ക് അധികമായി ചികിത്സ നല്‍കാന്‍ എന്‍എച്ച്എസിന് സാധിച്ചു. അഞ്ച് ദിവസം നീണ്ട പണിമുടക്ക് ബുധനാഴ്ച രാവിലെയാണ് റസിഡന്റ് ഡോക്ടര്‍മാര്‍ അവസാനിപ്പിച്ചത്.

അതസമയം, സമരത്തിനിടെ രോഗികള്‍ ആശുപത്രികളില്‍ എത്തുന്നതില്‍ 7.5% കുറവും രേഖപ്പെടുത്തി. എന്‍എച്ച്എസിന്റെ പ്രാഥമിക പരിശോധന പ്രകാരമാണ് ഇക്കാര്യങ്ങള്‍ വ്യക്തമാകുന്നത്.

ഈ ഘട്ടത്തില്‍ 77,000 റസിഡന്റ് ഡോക്ടര്‍മാര്‍ ആശുപത്രികളിലും, കമ്മ്യൂണിറ്റി ഹെല്‍ത്ത് സര്‍വ്വീസുകളിലും ജോലി ചെയ്തിരുന്നു. ഇതോടെ എന്‍എച്ച്എസില്‍ പകുതിയോളം ഡോക്ടര്‍മാര്‍ സേവനത്തിലുണ്ടായിരുന്നു വെന്നാണ് വ്യക്തമാകുന്നത്.

  • ഇറാന്‍ യുദ്ധം: യുകെയിലെ വീടുകളുടെ വില തുടരെ മൂന്നാം മാസവും വീണു
  • ഒടുവില്‍ നേതൃപോരാട്ടം സ്ഥിരീകരിച്ച് ആന്‍ഡി ബേണ്‍ഹാം; രണ്ടും കല്‍പ്പിച്ചു സ്റ്റാര്‍മറും!
  • 23 വര്‍ഷത്തെ വിവാഹ മോചനക്കേസ്; യുകെയില്‍ ഇന്ത്യക്കാരിക്ക് 85 കോടി നഷ്ടപരിഹാരം
  • യുകെയില്‍ എബോള പടരാന്‍ സാധ്യത; തയ്യാറെടുക്കാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം
  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions