യു.കെ.വാര്‍ത്തകള്‍

വീട്ടുവാടക വരുമാനത്തിനും നാഷണല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ നീക്കം


വീട്ടുവാടകയായി ലഭിക്കുന്ന വരുമാനത്തിന് മേലും നാഷണല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇത് വീടുകള്‍ വാടകയ്ക്ക് നല്‍കിയിട്ടുള്ള വീട്ടുടമകളെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. 50 ബില്യണ്‍ പൗണ്ടിന്റെ ധനക്കമ്മി പരിഹരിക്കുന്നതിനായി വീടുകളില്‍ നിന്നും മറ്റ് കെട്ടിടങ്ങളില്‍ നിന്നും ലഭിക്കുന്ന വാടകയ്ക്ക് മേലും നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതം ഈടാക്കാനാണ് ധനകാര്യ വകുപ്പ് ആലോചിക്കുന്നത്. ഉയര്‍ന്ന നികുതിയും വര്‍ദ്ധിച്ച നിയന്ത്രണങ്ങളും 2016 മുതല്‍ തന്നെ വാടക വീടുകളുടെ ഉടമസ്ഥരെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഈ പ്രവണത തുടരുകയാണ് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

ഇക്കഴിഞ്ഞ ഒക്ടോബറിലാണ് വീട്ടുടമകള്‍ മൂന്നു ശതമാനം അധിക സ്റ്റാമ്പ് ഡ്യൂട്ടിക്ക് പുറമെ രണ്ടു ശതമാനം സ്റ്റാമ്പ് ഡ്യൂട്ടി സര്‍ചാര്‍ജ്ജും ഏര്‍പ്പെടുത്തിയത്. ഇത് രണ്ടാമത് വാങ്ങുന്ന വീടുകളുടെയും വാടകയ്ക്ക് നല്‍കാനായി വാങ്ങുന്ന വീടുകളുടെയും വില വര്‍ദ്ധിപ്പിച്ചു. നിലവില്‍, ബൈ ടു ലെറ്റ് വീട്ടുടമകള്‍, ഒരു ലിമിറ്റഡ് കമ്പനിയുടെ പേരിലല്ലാതെ, അവരുടെ വ്യക്തിഗത പേരിലാണ് വീട് എങ്കില്‍ അവരുടെ വാടക വരുമാനത്തിന് വരുമാന നികുതി നല്‍കണം. 2017 വരെ, വീട്ടുടമകള്‍ക്ക് പൂര്‍ണ്ണമായ മോര്‍ട്ട്‌ഗേജ് പലിശ വാടക വരുമാനത്തില്‍ നിന്നും കുറച്ച് കാണിക്കാമായിരുന്നു.

എന്നാല്‍, ഇപ്പോള്‍ മോര്‍ട്ട്‌ഗേജ് പലിശയുടെ 20 ശതമാനത്തിന് മാത്രമെ നികുതി ഇളവ് ലഭിക്കുകയുള്ളു. എന്നാല്‍, ഉയര്‍ന്ന നിരക്കിലുള്ള നികുതി നല്‍കുന്നവര്‍ക്ക് 40 ശതമാനം വരെ ഇളവ് ലഭിക്കും. വാടക വരുമാനത്തില്‍ നിന്നും നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതം പിടിക്കാനുള്ള പദ്ധതി, അടിസ്ഥാന നിരക്കില്‍ നികുതി ലഭിക്കുന്നവരെയായിരിക്കും ഏറ്റവും അധികം ബാധിക്കുക. നേരത്തെയുള്ള നികുതി പരിഷ്‌കാരങ്ങള്‍ എല്ലാം ഉയര്‍ന്ന നിരക്കില്‍ നികുതി നല്‍കുന്ന ധനികരെയാണ് ബാധിച്ചിരുന്നതെങ്കില്‍, ഇത് ബാധിക്കുക സാധാരണക്കാരെയായിരിക്കും.

  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions