സിനിമ

ഞാന്‍ വിളിച്ചാല്‍ ഡബ്ല്യുസിസി അംഗങ്ങള്‍ അമ്മയിലേക്ക് വരും- ഉര്‍വശി


മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതിന്റെ കാരണങ്ങള്‍ വ്യക്തമാക്കി നടി ഉര്‍വശി. അംഗങ്ങള്‍ക്കെതിരെയെടുക്കുന്ന തീരുമാനങ്ങളില്‍ സംഘടന ഫലപ്രദമായി ശബ്ദമുയര്‍ത്തുകയും പ്രതിഷേധിക്കുകയും ചെയ്യുമെന്ന് താന്‍ വിശ്വസിച്ചിരുന്നില്ലെന്ന് ഉര്‍വശി പറഞ്ഞു. സംഘടനയില്‍ വിശ്വാസമുണ്ടെങ്കില്‍ മത്സരിക്കാതിരിക്കാനുള്ള തന്റെ തീരുമാനം മാറുമെന്നും താരം അറിയിച്ചു.

അമ്മയുടെ തലപ്പത്ത് ഇരുന്ന് താന്‍ വിളിച്ചിരുന്നെങ്കില്‍ ഡബ്ല്യുസിസി അംഗങ്ങള്‍ സംഘടനയിലേക്ക് വരുമെന്നും ആ കുടുംബത്തിലുണ്ടാകുമായിരുന്നുവെന്നും ഉര്‍വശി വ്യക്തമാക്കി. ഒരു ന്യൂസ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം .

'ഏത് സംഘടനയായാലും ചില പ്രതിഷേധങ്ങള്‍ ഒരാളുടെ മാത്രം ശബ്ദമായി വളരെക്കാലം നിലനില്‍ക്കും. പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍, അവയുടെ മൂല്യം വലുതാണ്. അതിനുള്ള സമയമാണിതെന്ന് ഞാന്‍ കരുതുന്നില്ല. അതുകൊണ്ടാണ് മത്സരിക്കാതിരുന്നത്.

നമുക്കെതിരെയുള്ള ഏതൊരു നിലപാടിനെതിരെയും ശബ്ദമുയര്‍ത്താനും പ്രതിഷേധിക്കാനും ആത്മവിശ്വാസമില്ലാത്തതിനാലാണ് മത്സരിക്കാത്തത്. ആ ആത്മവിശ്വാസം വരുമ്പോള്‍ ഞാന്‍ മത്സരിക്കും. ഞാന്‍ അതിന്റെ തലപ്പത്ത് ഇരുന്ന് വിളിച്ചാല്‍ ഡബ്ല്യസിസി അംഗങ്ങള്‍ അമ്മയിലേക്ക് വരും. അവര്‍ ആ കുടുംബത്തിലുണ്ടാകും.' - ഉര്‍വശി കൂട്ടിച്ചേര്‍ത്തു.

  • ദേശീയ ചലച്ചിത്ര അവാര്‍ഡ്: മികച്ച നടന്‍ മമ്മൂട്ടി; ഗായിക വൈക്കം വിജയലക്ഷ്മി
  • പിഴവുകള്‍ തിരുത്തും; 'അമ്മ' അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേതാ മേനോന്‍
  • വിജയ് കൊച്ചിയിലെത്തും; മോഹന്‍ലാലിനൊപ്പം ഓപ്പറേഷന്‍ തൂഫാന്‍ പരിപാടിയില്‍
  • അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജനനായകന്‍ റിലീസ്
  • ഇപ്പോള്‍ ഒരു ഹാപ്പി റിലേഷന്‍ഷിപ്പില്‍; വിവാഹം ഉടനില്ലെന്ന് സാനിയ
  • വിഖ്യാത ഗായിക എസ് ജാനകി വിടവാങ്ങി
  • എല്ലാം ഉപേക്ഷിച്ച് ജനങ്ങള്‍ക്കായി വന്നവനാണ്! കുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്‍
  • പിഷാരടിയോട് വലിയ വിശ്വാസവഞ്ചനയാണ് ശ്വേത കാണിച്ചിരിക്കുന്നതെന്ന് ബീന ആന്റണി
  • അന്‍സിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം കോടതിയില്‍
  • 'ആത്മാഭിമാനത്തിന്റെ പ്രഖ്യാപനം'; 'അമ്മ'യില്‍ നിന്ന് രാജിവച്ച് രേവതിയും പത്മപ്രിയയും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions