യു.കെ.വാര്‍ത്തകള്‍

സംശയാസ്പദമായ ലഗ്ഗേജ്; ഹീത്രു എയര്‍പോര്‍ട്ട് മണിക്കൂറുകള്‍ അടച്ചിട്ടു

സംശയാസ്പദമായ ലഗ്ഗേജ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹീത്രു എയര്‍പോര്‍ട്ട് മണിക്കൂറുകള്‍ അടച്ചിട്ടു. ദുരൂഹമായ രാസവസ്തുക്കള്‍ അടങ്ങിയ ഒരു പാക്കറ്റ് കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ ടെര്‍മിനലില്‍ നിന്നും യാത്രക്കാരെ ഒഴിപ്പിച്ചു. ഇതിനെ തുടര്‍ന്നുണ്ടായ മാസ്സ് ഹിസ്റ്റീരിയ കാരണം 21 പേര്‍ക്ക് മെഡിക്കല്‍ ചികിത്സ നല്‍കേണ്ടതായും വന്നു.

അപകട സാധ്യതയുള്ള രാസവസ്തു കണ്ടെത്തിയതിനെ തുടര്‍ന്ന് ടെര്‍മിനല്‍ 4 മൂന്ന് മണിക്കൂറുകളോളമാണ് അടച്ചിട്ടത്. തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് ശേഷമായിരുന്നു സംഭവം. അഗ്‌നിശമന സേനാംഗങ്ങളും ആംബുലന്‍സും സ്ഥലത്തെത്തിയിരുന്നു.

ഇരുപത്തിയൊന്ന് പേരെയാണ് വിമാനത്താവളത്തില്‍ വെച്ചു തന്നെ പാരാമെഡിക്സ് പരിശോധിച്ച് ആവശ്യമായ ചികിത്സകള്‍ നല്‍കിയത്. അതില്‍ ഒരാളെ ഹോസ്പിറ്റലിലേക്ക് മാറ്റി. പാക്കറ്റിലെ രാസവസ്തു ചോര്‍ന്നതായും സംശയിക്കുന്നുണ്ട്. അതേസമയം, അപകടകരമായ അസ്തുക്കള്‍ അല്ല കണ്ടെത്തിയതെന്നും വിമാനത്താവളത്തില്‍ ഉണ്ടായത് ഒരു സമൂഹ വിഭ്രാന്തി ( മാസ്സ് ഹിസ്റ്റീരിയ) ആയിരുന്നെന്നും മെട്രോപോളിറ്റന്‍ പോലീസിന്റെ വക്താവ് അറിയിച്ചു. രാത്രി 8 മണിക്ക് ശേഷം ടെര്‍മിനല്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു.

  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions