യു.കെ.വാര്‍ത്തകള്‍

ഓപ്പറേഷന്‍ തിയറ്ററില്‍ വച്ച് സഹപ്രവര്‍ത്തകയെ കടന്നുപിടിച്ച ഇന്ത്യന്‍ ഹൃദ്രോഗവിദഗ്ധന്റെ ശിക്ഷാവിധി ഇന്ന്

വനിതാ സ്റ്റാഫ് അംഗങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇന്ത്യന്‍ വംശജനായ ഹൃദ്രോഗവിദഗ്ധന്‍ അമല്‍ ബോസിലി(55)ന് ഇന്ന് ശിക്ഷ വിധിക്കും. ലങ്കാഷെയറിലെ ബ്ലാക്ക്പൂള്‍ വിക്ടോറിയ ആശുപത്രിയില്‍ ജോലി ചെയ്യുന്ന അഞ്ച് വനിതാ സ്റ്റാഫ് അംഗങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ശിക്ഷാവിധി കാത്തിരിക്കുന്നതിനിടെ ഡോക്ടര്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്നിരുന്നു.

ഡോക്ടറില്‍ നിന്ന് സഹപ്രവര്‍ത്തകര്‍ ഏറ്റത് കടുത്ത ലൈംഗിക പീഡനങ്ങളെന്ന് റിപ്പോര്‍ട്ട് പറയുന്നു. നിരന്തരമായി ഡോക്ടര്‍ സഹപ്രവര്‍ത്തകരായ സ്ത്രീകളെ കടന്നുപിടിക്കാറുണ്ടായിരുന്നുവെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.

ലൈംഗികമായി അധിക്ഷേപിക്കുന്ന കമന്റുകളും ഡോക്ടര്‍ നടത്തിയിരുന്നതായി പറയുന്നു. വകുപ്പിലെ അമല്‍ ബോസിന്റെ സീനിയോറിറ്റി കാരണം പെരുമാറ്റത്തെ ചോദ്യം ചെയ്യാന്‍ ആളുകള്‍ മടിച്ചിരുന്നു. ആരെങ്കിലും എന്തെങ്കിലും കണ്ടാല്‍ അവര്‍ തുറന്ന് പറയാന്‍ തയ്യാറാകാത്തതിനാല്‍ ഈ പെരുമാറ്റം തുടരുന്നതിന് ഡോക്ടറെ സഹായിച്ചു.

ചെറുപ്പക്കാരികളായ സ്ത്രീകളെ മനഃപൂര്‍വം ലക്ഷ്യമിട്ടാണ് ഡോക്ടര്‍ പെരുമാറിയിരുന്നതെന്ന് പ്രോസിക്യൂട്ടര്‍ ഹ്യൂ എഡ്വേര്‍ഡ്സ് പ്രസ്റ്റണ്‍ ക്രൗണ്‍ കോടതിയില്‍ വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്ക് ഡോക്ടറെ സഹായിക്കുന്ന ആരോഗ്യപ്രവര്‍ത്തകയെ ഓപ്പറേഷന്‍ തിയറ്ററില്‍ വച്ച് അമല്‍ ബോസ് കയറിപിടിച്ചതായി പരാതിയുണ്ട്. അമല്‍ ബോസിന്റെ ഈ പെരുമാറ്റം അറിയപ്പെടുന്ന കാര്യമാണെന്നും പുതിയ ജീവനക്കാര്‍ക്ക് അദ്ദേഹത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഒരു അതിജീവിത പറഞ്ഞു.

  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions