യു.കെ.വാര്‍ത്തകള്‍

അശ്ലീല ആക്ഷേപ സന്ദേശം: പ്രധാനമന്ത്രിയുടെ സ്ട്രാറ്റജി ഡയറക്ടറും പുറത്ത്

അധികാരത്തിലെത്തി ഒരുവര്‍ഷം പിന്നിടുമ്പോള്‍ വലിയ വെല്ലുവിളി നേരിടുകയാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. പ്രധാനമന്ത്രിയുടെ സ്ട്രാറ്റജി ഡയറക്ടറുടെ വിക്കറ്റാണ് ഏറ്റവും ഒടുവിലായി വീണിരിക്കുന്നത്. സീനിയര്‍ ലേബര്‍ എംപി ഡയാന്‍ ആബട്ടിനെ കുറിച്ച് അശ്ലീലം കലര്‍ന്ന സന്ദേശങ്ങള്‍ അയച്ചതായി വ്യക്തമായതോടെയാണ് പോള്‍ ഓവെന്‍ഡെന്‍ രാജിവെച്ചത്.

മുന്‍ ബ്രിട്ടീഷ് അംബാസിഡര്‍ മണ്ടേല്‍സനും, കുട്ടിപ്പീഡകന്‍ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെ കുറിച്ച് അറിഞ്ഞിട്ടും ഇയാളെ പിന്തുണച്ചത് എന്തിനെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സ്റ്റാര്‍മര്‍ പാടുപെടുന്നതിന് ഇടയിലാണ് സ്ട്രാറ്റജി ഡയറക്ടറുടെ വിടവാങ്ങല്‍. നേരത്തെ ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നര്‍ രാജിവെച്ചതിന്റെ ആഘാതത്തില്‍ നിന്നും മുക്തി നേടാന്‍ മന്ത്രിസഭാ പുനഃസംഘടന പോലും നടത്തിയെങ്കിലും പ്രതിസന്ധി തുടരുകയാണ്.

ഇതോടെ കീര്‍ സ്റ്റാര്‍മര്‍ക്ക് പരസ്യമായി മുന്നറിയിപ്പ് നല്‍കി ലേബര്‍ എംപിമാര്‍ തന്നെ രംഗത്തെത്തി. പ്രധാനമന്ത്രി പദം രക്ഷിക്കാന്‍ മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളതെന്ന് ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. മണ്ടേല്‍സനെ പിന്തുണച്ച് 24 മണിക്കൂറിനുള്ളില്‍ ഇയാളെ യുഎസ് അംബാസിഡര്‍ പദവിയില്‍ നിന്നും പുറത്താക്കേണ്ടി വന്നതിന് ശേഷം സ്റ്റാര്‍മര്‍ ഒളിവിലാണെന്ന് കണ്‍സര്‍വേറ്റീവ് നേതാവ് കെമി ബാഡെനോക് ആരോപിച്ചിരുന്നു.

ഇതിന് ശേഷം തിങ്കളാഴ്ച ആദ്യമായി പൊതുമുഖത്ത് പ്രത്യക്ഷപ്പെട്ട സ്റ്റാര്‍മര്‍ക്ക് എപ്സ്റ്റീന്‍ വിവാദത്തില്‍ നിന്നും തലയൂരാന്‍ കഴിഞ്ഞിട്ടില്ല. ഇതുപോലൊരു വ്യക്തിയെ പിന്തുണച്ചത് എന്തിനെന്ന ചോദ്യങ്ങളാണ് കുരുക്കായി മാറുന്നത്. എന്നാല്‍ മണ്ടേല്‍സനെ യുഎസ് അംബാസിഡറാക്കാന്‍ ചീഫ് ഓഫ് സ്റ്റാഫ് മോര്‍ഗാന്‍ മക്‌സ്വീനിയാണ് പിന്തുണ നല്‍കിയതെന്നും, ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും പ്രധാനമന്ത്രി ഇപ്പോള്‍ വാദിക്കുന്നു.

അതേസമയം നയതന്ത്ര പ്രതിനിധിയാക്കുമ്പോള്‍ കുപ്രശസ്തനായ എപ്സ്റ്റീനുമായുള്ള ബന്ധത്തെ കുറിച്ച് അറിഞ്ഞിരുന്നതായി സ്റ്റാര്‍മര്‍ സമ്മതിച്ചു.

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions