യു.കെ.വാര്‍ത്തകള്‍

സഹജീവനക്കാരെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഇന്ത്യന്‍ ഹൃദ്രോഗവിദഗ്ധന് ആറ് വര്‍ഷം ജയില്‍

കൂടെ ജോലി ചെയ്യുന്ന സഹജീവനക്കാരെ ലൈംഗിക തൃപ്തിക്കുള്ള ആയുധമാക്കി ഉപയോഗിച്ച ഇന്ത്യന്‍ വംശജനായ ഹൃദ്രോഗവിദഗ്ധന് ആറ് വര്‍ഷം ജയില്‍ശിക്ഷ വിധിച്ച് കോടതി. വനിതാ സഹജവീനക്കാരെയാണ് എന്‍എച്ച്എസ് ഹാര്‍ട്ട് സര്‍ജനായിരുന്ന ഡോ. അമല്‍ ബോസ് ലൈംഗികമായി ഉപദ്രവിച്ചിരുന്നത്. പട്ടാപ്പകല്‍ കണ്‍മുന്നില്‍ ഒളിച്ച ലൈംഗിക വേട്ടക്കാരനെന്നാണ് ഇയാളെ വിശേഷിപ്പിച്ചത്.

ബ്ലാക്ക്പൂള്‍ വിക്ടോറിയ ഹോസ്പിറ്റലില്‍ സര്‍ജറിയ്ക്കായി ഒരുങ്ങുന്നതിനിടെ സഹായിച്ച് കൊണ്ടിരുന്ന നഴ്‌സിനെ വരെ കയറിപ്പിടിച്ച വ്യക്തിത്വമാണ് 55-കാരനായ അമല്‍ ബോസിന്റേത്. ഫ്രഷ് മാംസം എന്ന് വിശേഷിപ്പിച്ച് മറ്റൊരു ജീവനക്കാരിയുടെ സ്തനങ്ങളിലും ഇയാള്‍ കയറിപ്പിടിച്ചു. ഒടുവില്‍ അനിവാര്യമായ പതനം സംഭവിക്കുകയും ചെയ്തു. നഴ്‌സുമാര്‍ ഉള്‍പ്പെടെ സഹജീവനക്കാര്‍ സംഭവം റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയതോടെയാണ് സീനിയര്‍ ഡോക്ടറുടെ മുഖം മൂടി വലിച്ചുകീറപ്പെട്ടത്.

ജോലിയില്‍ നിന്നും സസ്‌പെന്‍ഷന്‍ നേരിടുകയും, ഒടുവില്‍ പുറത്താക്കപ്പെടുകയും ചെയ്ത അമല്‍ ബോസ് ജയിലില്‍ പോകുന്നതിന് മുന്‍പ് ഉപജീവനത്തിനായി പാഴ്‌സല്‍ ഡെലിവെറി ചെയ്ത് വരികയായിരുന്നു. അഞ്ച് മക്കളുടെ പിതാവായ ബോസ് മറ്റൊരു ജീവനക്കാരിയുടെ ടോപ്പ് വലിച്ചുതാഴ്ത്തി ശരീരം പ്രദര്‍ശിപ്പിക്കുകയും ചെയ്‌തെന്ന് പരാതിയില്‍ പറഞ്ഞിരുന്നു.

മിഠായി കഴിച്ച് കൊണ്ടിരുന്ന സഹജീവനക്കാരിയോട് പോലും ഇതേക്കുറിച്ച് അശ്ലീലം പറയാന്‍ ബോസിന് മടിയുണ്ടായിരുന്നില്ല. അതേസമയം ലങ്കാഷയര്‍ ഹോസ്പിറ്റലില്‍ നിന്നും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഗുരുതര ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് ജയിലില്‍ പോകുന്ന ആറാമത്തെ ഹെല്‍ത്ത് പ്രൊഫഷണലാണ് ബോസ്.

ബ്ലാക്ക്പൂള്‍ വിക്ടോറിയ ഹോസ്പിറ്റലില്‍ കാര്‍ഡിയോതൊറാസിക് സര്‍ജറി മേധാവിയായിരുന്നു ബോസ്. ബഹുമാന്യമായ പദവിയില്‍ ഇരുന്ന് കൊണ്ടാണ് ഇയാള്‍ തെമ്മാടിത്തരങ്ങള്‍ കാണിച്ചിരുന്നത്. ഈ പദവി തന്നെ സംരക്ഷിക്കുമെന്ന തോന്നലിലാണ് ബോസ് ഈ സഹജീവനക്കാരെ വേട്ടയാടിയതെന്ന് പ്രസ്റ്റണ്‍ ക്രൗണ്‍ കോടതി ജഡ്ജ് ചൂണ്ടിക്കാണിച്ചു. മുന്നില്‍ കാണുന്ന ആരോടും, എപ്പോള്‍ വേണമെങ്കിലും ലൈംഗിക തൃപ്തിക്കായി ചെയ്യാന്‍ തോന്നുന്നത് ചെയ്യാമെന്ന തോന്നല്‍ നിങ്ങളൊരു ലൈംഗിക വേട്ടക്കാരനായത് കൊണ്ടാണെന്നും ജഡ്ജ് വ്യക്തമാക്കി.

ചെറുപ്പക്കാരികളായ സ്ത്രീകളെ മനഃപൂര്‍വം ലക്ഷ്യമിട്ടാണ് ഡോക്ടര്‍ പെരുമാറിയിരുന്നതെന്ന് പ്രോസിക്യൂട്ടര്‍ ഹ്യൂ എഡ്വേര്‍ഡ്സ് പ്രസ്റ്റണ്‍ ക്രൗണ്‍ കോടതിയില്‍ വ്യക്തമാക്കി. അമല്‍ ബോസിന്റെ ഈ പെരുമാറ്റം അറിയപ്പെടുന്ന കാര്യമാണെന്നും പുതിയ ജീവനക്കാര്‍ക്ക് അദ്ദേഹത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഒരു അതിജീവിത പറഞ്ഞു.

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions