യു.കെ.വാര്‍ത്തകള്‍

ഡൊണാള്‍ഡ് ട്രംപിനും, ഫസ്റ്റ് ലേഡി മെലാനിയയ്ക്കും സ്റ്റേറ്റ് ബാന്‍ക്വറ്റ് നല്‍കി രാജാവും രാജ്ഞിയും

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം ദേശീയ സന്ദര്‍ശനം ആഘോഷമാക്കി ചാള്‍സ് രാജാവും, കാമില്ല രാജ്ഞിയും. ബ്രിട്ടീഷ് രാജകുടുംബം ഒരുക്കിയ സ്റ്റേറ്റ് ബാന്‍ക്വറ്റില്‍ തൃപ്തിയടഞ്ഞാണ് ട്രംപും, കുടുംബവും മടങ്ങിയത്. വിന്‍ഡ്‌സര്‍ കാസിലില്‍ ഒരുക്കിയ ബാന്‍ക്വറ്റില്‍ രാജാവും, പ്രസിഡന്റും പ്രസംഗിച്ചു.

അമേരിക്കയുമായുള്ള സവിശേഷ ബന്ധത്തെ കുറിച്ചാണ് രാജാവ് പ്രസംഗിച്ചത്. ഒപ്പം യൂറോപ്പ് ഇപ്പോള്‍ നേരിടുന്ന ഭീഷണികളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. 'ഞങ്ങളും, സഖ്യകക്ഷികളും ഉക്രെയിന് പിന്തുണ നല്‍കുന്നു, അക്രമം തടയാനും, സമാധാനം പുനഃസ്ഥാപിപ്പിക്കാനുമാണ് ഇത്. രണ്ട് മഹത്തായ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ പ്രതിഫലനം കൂടിയാണ് ഈ നിമിഷം. മികച്ചതും, മോശവുമായ സമയങ്ങളില്‍ ഒരുമിച്ച് ആഘോഷിക്കുകയും, ഒരുമിച്ച് കരയുകയും, ഒരുമിച്ച് നില്‍ക്കുകയും ചെയ്തവരാണ് നമ്മള്‍', ട്രംപിനെ അരികിലിരുത്തി ചാള്‍സ് പറഞ്ഞു.

1970-കളില്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ തന്റെ മകള്‍ ട്രിസിയയ്ക്ക് ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്നും വരനെ തേടിയ കാര്യവും ചാള്‍സ് ഇതോടൊപ്പം കൂട്ടിച്ചേര്‍ത്തു. അന്ന് മാധ്യമങ്ങള്‍ വിജയിച്ചിരുന്നെങ്കില്‍ ഞാന്‍ നിക്‌സണ്‍ കുടുംബത്തിലെ ഒരാളെ വിവാഹം ചെയ്‌തേനെ, രാജാവ് തമാശയായി പറഞ്ഞു.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആദരവുകളില്‍ ഒന്നാണിതെന്ന് ട്രംപ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. രണ്ട് തവണ ബ്രിട്ടനില്‍ ദേശീയ സന്ദര്‍ശനം നടത്തിയ പ്രസിഡന്റ് താന്‍ മാത്രമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായുള്ള തമാശ ഹാളിലും പൊട്ടിച്ചിരി വിടര്‍ത്തി. വില്ല്യം രാജകുമാരനെ പോലൊരു ഭാവി രാജാവിനെ വളര്‍ത്തിയ രാജാവിനെ പ്രശംസിക്കാനും ട്രംപ് മറന്നില്ല.

യുകെയിലേക്ക് വിമാനം കയറും മുമ്പേ ചാള്‍സ് രാജാവിനേയും പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിനേയും ട്രംപ് പുകഴ്ത്തിയിരുന്നു. ചാള്‍സ് രാജാവിനെ 'സുന്ദരനായ മാന്യന്‍' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. രാജാവും രാജ്ഞിയും ദീര്‍ഘകാലമായി തന്റെ സുഹൃത്തുക്കളായിരുന്നുവെന്നും ട്രംപ് പറഞ്ഞു.

പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ യുകെയെ പ്രതിനിധീകരിക്കുന്നത് വളരെ നന്നായിട്ടാണെന്നാണ് താന്‍ കരുതുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം പ്രസിഡന്റ് ട്രംപിന്റെ ദേശീയ സന്ദര്‍ശനം പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെ പലസ്തീനെ രാജ്യമായി അംഗീകരിക്കുന്ന നടപടി ഈ വീക്കെന്‍ഡില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചു.

  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  • പിപിഇ കിറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്; ഇന്ത്യന്‍ ദമ്പതികള്‍ കുറ്റക്കാരെന്ന് യുകെ കോടതി
  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions