യു.കെ.വാര്‍ത്തകള്‍

30 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി വര്‍ധനവുകള്‍ നടപ്പാക്കാന്‍ തയാറെടുത്ത് ട്രഷറി; പണപ്പെരുപ്പം ഇനിയും ഉയരും!

ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയും ജനങ്ങളുടെ കുടുംബബജറ്റും താളം തെറ്റുമ്പോള്‍ വീണ്ടും നികുതി വര്‍ധനയ്ക്ക് കോപ്പു കൂട്ടി ട്രഷറി. 30 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി വര്‍ധനവുകള്‍ നടപ്പാക്കാന്‍ ട്രഷറി തയാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. പെന്‍ഷന്‍കാര്‍ക്കും, സാധാരണ ജോലിക്കാര്‍ക്കും, ചോക്ലേറ്റ് പ്രേമികള്‍ക്കും വരെ 30 ബില്ല്യണ്‍ പൗണ്ട് വലിയ തിരിച്ചടിയാകുമെന്നാണ് സൂചന.

ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി രാജ്യത്തിന്റെ ഉത്പാദന പ്രവചനങ്ങള്‍ ഏറെക്കുറെ കുറയ്ക്കുമെന്ന് ട്രഷറി അധികൃതര്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നു. ഇത് ചാന്‍സലറുടെ പദ്ധതികള്‍ക്ക് കനത്ത ആഘാതമാകും. ഇതോടെ നികുതി വര്‍ധനവല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലാതാകുകയും ചെയ്യും.

30 ബില്ല്യണ്‍ പൗണ്ടിന്റെ അധിക നികുതി വരുമാനം നേടാനാണ് ഉദ്യോഗസ്ഥരുടെ ആലോചന. നവംബര്‍ 26 വരെ സമയമുള്ളതിനാല്‍ ഈ കണക്കില്‍ മാറ്റങ്ങള്‍ വരാമെന്ന് സ്രോതസ്സുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ തന്നെ ജനങ്ങളുടെയും, ബിസിനസ്സുകളുടെയും ചങ്കത്തടിച്ച ശേഷമാണ് റീവ്‌സ് വീണ്ടും അസാധാരണ നികുതി ഭാരം ചുമത്താന്‍ ഒരുങ്ങുന്നത്.

സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച സ്തംഭിക്കുകയും, വിലക്കയറ്റം രൂക്ഷമാകുകയും ചെയ്യുന്നത് ജനങ്ങളെയും, ബിസിനസ്സുകളെയും ബുദ്ധിമുട്ടിലാക്കുകയാണ്. ഇതിനിടെ ഈ വര്‍ഷം ജി7 രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പം യുകെയിലായിരിക്കുമെന്ന് ഒഇസിഡി പ്രവചിച്ചിട്ടുണ്ട്.

അതേസമയം, ഇന്‍കം ടാക്‌സ്, നാഷണല്‍ ഇന്‍ഷുറന്‍സ്, വാറ്റ് എന്നിവ വര്‍ദ്ധിപ്പിക്കില്ലെന്ന മുന്‍ വാഗ്ദാനം മറക്കാനാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗവണ്‍മെന്റ് ചാന്‍സലറെ ഉപദേശിക്കുന്നത്. ഇത് ഒഴിവാക്കിയാല്‍ മധ്യവര്‍ഗ്ഗക്കാര്‍ക്ക് മേല്‍ നികുതി വര്‍ധിപ്പിക്കാന്‍ കഴിയും. പണപ്പെരുപ്പം കൂടുന്നത് പലിശ നിരക്കിനെയും ബാധിക്കും. ഇത് മോര്‍ട് ഗേജുകാരെയും ദോഷകരമായി ബാധിക്കും.

  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions