യു.കെ.വാര്‍ത്തകള്‍

സ്‌കൂള്‍ ഫീസിന് പിന്നാലെ പ്രൈവറ്റ് ഹെല്‍ത്ത്‌കെയറിന് വാറ്റ് ഏര്‍പ്പെടുത്താന്‍ റീവ്‌സ്

ബ്രിട്ടീഷ് ജനതയ്ക്ക് നികുതി വര്‍ധനവിന്റെ മുന്നറിയിപ്പ് നല്‍കി ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. നികുതികള്‍ ഇനി വര്‍ധിപ്പിക്കില്ലെന്ന മുന്‍ വാഗ്ദാനം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച ചാന്‍സലര്‍ ലോകം മാറിപ്പോയെന്നാണ് ഇതിന് കാരണം പറയുന്നത്. സര്‍ക്കാരിനും പാര്‍ട്ടിയ്ക്കും എതിരെ കടുത്ത ജനരോഷം നിലനില്‍ക്കെയാണ് ഇത്തരമൊരു നടപടിക്കൊരുങ്ങുന്നത്.

ബജറ്റില്‍ വാറ്റ് വര്‍ധിപ്പിക്കില്ലെന്ന് ഉറപ്പിച്ച് പറയാന്‍ പ്രധാനമന്ത്രിയുടെ ചീഫ് സെക്രട്ടറി ഡാരെണ്‍ ജോണ്‍സ് തയ്യാറായില്ല. ലേബര്‍ പ്രകടനപത്രികയില്‍ ഇത്തരമൊരു വാഗ്ദാനം നല്‍കിയ ശേഷമാണ് ഇത് ലംഘിക്കാന്‍ നീക്കങ്ങള്‍ നടത്തുന്നത്. നിലവില്‍ വാറ്റ് ഇളവ് ലഭിക്കുന്ന സേവനങ്ങളില്‍ ഇത് ഉള്‍പ്പെടുത്താനുള്ള വഴികള്‍ പരിശോധിക്കുന്നതായി ട്രഷറി വൃത്തങ്ങളെ ഉദ്ധരിച്ച് മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രൈവറ്റ് ഹെല്‍ത്ത് കെയര്‍, ഫിനാന്‍ഷ്യല്‍ സേവനങ്ങള്‍ എന്നിവ ഇതില്‍ പെടുമെന്നാണ് സൂചന. പ്രൈവറ്റ് ഹെല്‍ത്ത്‌കെയറില്‍ വാറ്റ് ഏര്‍പ്പെടുത്തിയാല്‍ ട്രഷറിക്ക് 2 ബില്ല്യണ്‍ പൗണ്ട് കണ്ടെത്താം. എട്ട് മില്ല്യണ്‍ മധ്യവര്‍ഗ കുടുംബങ്ങളെയാണ് ഇത് ബാധിക്കുക. ഇതിനൊപ്പം ചെറുകിട ബിസിനസ്സുകള്‍ക്ക് വാറ്റ് രജിസ്‌ട്രേഷന്‍ എടുക്കാനുള്ള പരിധി വെട്ടിക്കുറയ്ക്കാനും ട്രഷറി ആലോചിക്കുന്നു.

അതേസമയം, തൊഴില്‍രഹിതരായ യുവാക്കളെ ജോലിയിലേക്ക് മടക്കിയെത്തിക്കാനുള്ള പ്രഖ്യാപനത്തിലെ പഴുതുകള്‍ പുറത്തുവരുന്നുണ്ട്. ഉത്കണ്ഠ, മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ബെനഫിറ്റുകള്‍ കൈപ്പറ്റി കഴിയുന്ന 18 മുതല്‍ 21 വയസ്സ് വരെ പ്രായത്തിലുള്ളവരെ പുതിയ സ്‌കീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 18 മാസം വരുമാനമോ, പഠനമോ ഇല്ലാതെ 18 മാസം യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടിയാല്‍ പെയ്ഡ് ജോലി നല്‍കാനാണ് ചാന്‍സലറുടെ 'യൂത്ത് ഗ്യാരണ്ടി' പദ്ധതി.

  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions