യു.കെ.വാര്‍ത്തകള്‍

സ്റ്റാര്‍മര്‍ക്കെതിരെ നേതൃപോരാട്ടത്തിന് ഇറങ്ങാന്‍ ശ്രമിച്ച ആന്‍ഡി ബേണ്‍ഹാം പിന്നോട്ട്

ലേബര്‍ പാര്‍ട്ടിയുടെ അവസ്ഥ അധികാരത്തിലെത്തി 15 മാസം പിന്നിടുമ്പോള്‍ വളരെ മോശമാണ്. ഏറ്റവും താഴ്ന്ന റേറ്റിംഗിലാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. ബ്രിട്ടനിലെ മുന്‍നിര ഇലക്ഷന്‍ ഗുരു പ്രൊഫ. ജോണ്‍ കര്‍ട്ടിസ് പറഞ്ഞത് സ്റ്റാര്‍മറുടെ തിരിച്ചുവരവ് പ്രയാസമാണെന്നാണ്. സ്റ്റാര്‍മറുടെ മനസ്സിലിരുപ്പ് എന്താണെന്ന് പോലും വോട്ടര്‍മാര്‍ക്ക് മനസ്സിലാകുന്നില്ലെന്നതാണ് പ്രധാന പ്രതിസന്ധി.

'2029-നകം സമ്പദ് വ്യവസ്ഥ സ്ഥിതി മെച്ചപ്പെടുത്തണം, വെയ്റ്റിംഗ് ലിസ്റ്റും ചുരുങ്ങണം', ഇത് രണ്ടും സംഭവിച്ചാല്‍ ലേബറിന് ഒരു തിരിച്ചുവരവ് സാധ്യത അവശേഷിക്കുന്നുവെന്ന് പ്രൊഫ. ജോണ്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ നിലവിലെ ശോചനീയാവസ്ഥയില്‍ നിന്നും ഇത്തരമൊരു മുന്നേറ്റം സൃഷ്ടിക്കാന്‍ കീര്‍ സ്റ്റാര്‍മര്‍ക്കുള്ള കഴിവിനെ കുറിച്ച് അദ്ദേഹം സംശയം പ്രകടിപ്പിക്കുന്നു.

ഈ സംശയം വ്യാപകമാകുമ്പോള്‍ സ്റ്റാര്‍മര്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാം ശ്രമം നടത്തിയിരുന്നു. എന്നാല്‍ ലേബര്‍ കോണ്‍ഫറന്‍സിനിടെ അദ്ദേഹം ഇതില്‍ നിന്നും പിന്‍വാങ്ങി ഏവരെയും അത്ഭുതപ്പെടുത്തി. പ്രധാനമന്ത്രിയാകാനുള്ള ശരിയായ വ്യക്തി കീര്‍ സ്റ്റാര്‍മര്‍ തന്നെയാണെന്നാണ് ബേണ്‍ഹാം ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുന്നത്.

ലേബര്‍ നേതൃത്വത്തിനെതിരെയും, സ്റ്റാര്‍മറുടെ ഭരണത്തിനെതിരെയും രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച ശേഷമാണ് ഈ മയപ്പെടല്‍. ഞായറാഴ്ച വരെ എതിര്‍ത്ത ശേഷം തിങ്കളാഴ്ച പ്രധാനമന്ത്രിക്ക് പിന്തുണ നല്‍കി ബേണ്‍ഹാം നിലപാട് മാറ്റുകയായിരുന്നു.

തന്റെ വിമര്‍ശകരെ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കി ഒപ്പം നിര്‍ത്താനാണ് കീര്‍ സ്റ്റാര്‍മറുടെ ശ്രമം. വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയാണ് ഏക പരിഹാരമെന്ന് സ്റ്റാര്‍മര്‍ പാര്‍ട്ടി അംഗങ്ങളോട് പറയും.

  • പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions