യു.കെ.വാര്‍ത്തകള്‍

ചൈല്‍ഡ് ബെനഫിറ്റുകള്‍ 2 കുട്ടികളില്‍ ഒതുക്കുന്നത് അവസാനിപ്പിക്കുന്ന പ്രഖ്യാപനം വരും

ചൈല്‍ഡ് ബെനഫിറ്റ് ആനുകൂല്യങ്ങള്‍ രണ്ട് കുട്ടികളില്‍ ഒതുക്കുന്ന ടു ചൈല്‍ഡ് ബെനെഫിറ്റ് ക്യാപ് എടുത്തു കളയാന്‍ ചാന്‍സലര്‍ റെയ്ച്ചല്‍ റീവ്‌സ് ഒരുങ്ങുന്നു. പകരം ഒരു ടേപ്പര്‍ സിസ്റ്റം കൊണ്ടുവരും. വരുന്ന ബജറ്റില്‍, ഇതിനായി പാര്‍ട്ടി എം പിമാരും മന്ത്രിമാരും ചാന്‍സലര്‍ക്ക് മേല്‍ സമ്മര്‍ദ്ധം ശക്തമാക്കുന്ന സാഹചര്യത്തിലാണിത്. നവംബര്‍ 26 ന് അവതരിപ്പിക്കുന്ന ബജറ്റിലായിരിക്കും ക്യാപ് എടുത്തുകളഞ്ഞുകൊണ്ടുള്ള ചാന്‍സലറുടെ പ്രഖ്യാപനം ഉണ്ടാവുക എന്നാണ് കരുതുന്നത്.

ടു ചൈല്‍ഡ് ബെനെഫിറ്റ് ക്യാപ് മൂലം മാതാപിതാക്കള്‍ക്ക്, 2017 ന് ശേഷം ജനിച്ച മൂന്നാമത്തെ കുട്ടിക്കായി യൂണിവേഴ്സല്‍ ക്രെഡിറ്റൊ, ചൈല്‍ഡ് ടാക്സ് ക്രെഡിറ്റോ അവകാശപ്പെടാന്‍ കഴിയില്ല. അതിനു പകരമായി, അധിക ബെനെഫിറ്റുകള്‍ മൂന്നോ നാലോ കുട്ടികള്‍ക്കായി പരിമിതപ്പെടുത്താനാണ് റീവ്‌സിന്റെ വകുപ്പ് അലോചിക്കുന്നത്. അതിനു പകരമായി, ആദ്യകുട്ടിക്ക് പരമാവധി ആനുകൂല്യങ്ങളും പിന്നീടുള്ള കുട്ടികള്‍ക്ക് കുറവ് ആനുകൂല്യങ്ങളുമായി ഒരു ടേപ്പര്‍ സിസ്റ്റം കൊണ്ടുവരാനും പദ്ധതിയുണ്ട്.

യൂണിവേഴ്സല്‍ ക്രെഡിറ്റിലുള്ള, തൊഴിലെടുക്കുന്ന മാതാപിതാക്കള്‍ക്കായി മാത്രം ക്യാപ് എടുത്തു കളയുന്ന കാര്യവും പരിഗണനയിലുണ്ട്. ഇത് കൂടുതല്‍ ആളുകളെ തൊഴിലിലേക്ക് ആകര്‍ഷിക്കാന്‍ സഹായിക്കും എന്നാണ് ഈ നയത്തെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്. ക്യാപ് എടുത്തു കളയുക വഴി സര്‍ക്കാരിന് പ്രതിവര്‍ഷം 3 ബില്യന്‍ പൗണ്ടിന്റെ അധിക ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions