യു.കെ.വാര്‍ത്തകള്‍

കാലാവസ്ഥ മാറ്റിമറിക്കാന്‍ 'ആമി' കൊടുങ്കാറ്റ്; വെള്ളിയും, ശനിയും അതിശക്തമായ മഴയും

നോര്‍ത്ത് അറ്റ്‌ലാന്റിക്കില്‍ വികസിക്കുന്ന ആമി കൊടുങ്കാറ്റ് യുകെയിലെക്ക് അതിശക്തമായ മഴയും കാറ്റും എത്തികും. വെള്ളി, ശനി ദിവസങ്ങളില്‍ ആമി കൊടുങ്കാറ്റിന്റെ പ്രഭാവം വ്യക്തമാകും. കൊടുങ്കാറ്റിന് ശക്തി പകരാന്‍ കണ്ട് ചുഴലിക്കാറ്റുകള്‍ കൂടി ഒപ്പമുണ്ട്.

നിലവില്‍ ഇത് രൂപപ്പെട്ട് വരികയാണെങ്കിലും സ്‌ഫോടനാത്മകമായ അവസ്ഥയിലേക്ക് 24 മണിക്കൂറിനുള്ളില്‍ മാറുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. ആമി കൊടുങ്കാറ്റിന്റെ സഞ്ചാരപാത സംബന്ധിച്ച് അനിശ്ചിതാവസ്ഥകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും യുകെയിലേക്ക് ശക്തിയേറിയ കാറ്റ് എത്തിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

വെള്ളിയാഴ്ച വൈകുന്നേരത്തോടെ നോര്‍ത്ത് വെസ്റ്റ് സ്‌കോട്ട്‌ലണ്ടിന് മുകളിലേക്കാണ് കൊടുങ്കാറ്റ് ആദ്യം എത്തുകയെന്നാണ് കരുതുന്നത്. നോര്‍ത്ത്, വെസ്റ്റ് സ്‌കോട്ട്‌ലണ്ടില്‍ അതിശക്തമായ കാറ്റാണ് ഈ ഘട്ടത്തില്‍ പ്രതീക്ഷിക്കേണ്ടത്. തിരമാലകള്‍ 60 മുതല്‍ 70 മൈല്‍ വരെ വേഗത കൈവരിക്കാം.

ഉയര്‍ന്ന പ്രദേശങ്ങളില്‍ 100 മൈല്‍ വരെ വേഗത്തിലും കാറ്റ് വീശാം. യുകെയിലെ മറ്റ് നോര്‍ത്തേണ്‍, വെസ്‌റ്റേണ്‍ ഭാഗങ്ങളിലും ശക്തമായ കാറ്റ് തേടിയെത്തും. സ്‌കോട്ട്‌ലണ്ടിന്റെ മധ്യഭാഗത്താണ് കാറ്റ് വിനാശകരമാകുക. ശനിയാഴ്ചയോടെ കാറ്റ് മഴയ്ക്ക് വഴിമാറും. യുകെയിലെ നോര്‍ത്ത് വെസ്റ്റ് മേഖലകളിലും, അയര്‍ലണ്ടിലും കാറ്റിനും, മഴയ്ക്കുമുള്ള മുന്നറിയിപ്പ് ശനിയാഴ്ച രാവിലെ വരെ തുടരും.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions