യു.കെ.വാര്‍ത്തകള്‍

ആമി കൊടുങ്കാറ്റില്‍ വലഞ്ഞ് രാജ്യം; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു ; ഒരു ലക്ഷത്തിലേറെ വീടുകളില്‍ വൈദ്യുതി നിലച്ചു

മണിക്കൂറില്‍ 100 മൈല്‍ വേഗതയിലെത്തിയ ആമി കൊടുങ്കാറ്റ് യുകെയിലെ നിരവധി കെട്ടിടങ്ങളെ തകര്‍ത്തു. മരങ്ങള്‍ കടപുഴകി വീണപ്പോള്‍ കാര്‍ തകര്‍ന്നു. ഒരു ലക്ഷത്തിലധികം വീടുകളിലാണ് വൈദ്യുതി വിതരണം തടസപ്പെട്ടത്.

ബെല്‍ഫാസ്റ്റില്‍ നടത്താനിരുന്ന മാന്‍ഫോര്‍ഡിന്റേതടക്കം നിരവധി പരിപാടികള്‍ പ്രതികൂല കാലാവസ്ഥ മൂലം റദ്ദ് ചെയ്യുകയോ നീട്ടിവയ്ക്കുകയോ ചെയ്തു. വിമാനം ഇറങ്ങുന്നതിനായി റണ്‍വേക്കരികില്‍ എത്തുന്നതിന്റെയും, കാറ്റില്‍ ആടിയുലയുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

അയര്‍ലന്‍ഡില്‍ ഒരു ലക്ഷത്തിലധികം വീടുകളില്‍ വൈദ്യുതി വിതരണം ഇനിയും പുനഃസ്ഥാപിക്കാനായിട്ടില്ല. സ്‌കോട്ട്ലാന്‍ഡില്‍ 63,000 വീടുകളോളം ഇപ്പോഴും ഇരുട്ടിലാണ്. യുകെയില്‍ നിരവധി കെട്ടിടങ്ങള്‍ക്കും കാറുകള്‍ക്കും ശക്തമായ എയ്മി കൊടുങ്കാറ്റ് കനത്ത നാശമുണ്ടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗ്ലാസ്ഗോ, ബൂമിലോയില്‍ ആളൊഴിഞ്ഞ ഒരു കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു വീണു. ഇതിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.

സ്‌കോട്ട്ലാന്‍ഡിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ ശനിയാഴ്ച രാത്രി ഒന്‍പതു മണിവരെ ഒരു ആംബര്‍ മുന്നറിയിപ്പ് പ്രാബല്യത്തില്‍ ഉണ്ടായിരുന്നു. സ്‌കോട്ട്ലാന്‍ഡിലും വെയ്ല്‍സിലും വടക്കന്‍ ഇംഗ്ലണ്ടിലും മുന്നറിയിപ്പുകള്‍ നിലവിലുണ്ടായിരുന്നു. അതിനിടെ പ്രതികൂല കാലാവസ്ഥ മൂലം സ്‌കോട്ട്ലാന്‍ഡില്‍ റോഡ് ഗതാഗതം ഏതാണ്ട് പൂര്‍ണ്ണമായും സ്തംഭിച്ചതായി ട്രാഫിക് സ്‌കോട്ട്ലാന്‍ഡ് അറിയിച്ചു. നിരവധി പാലങ്ങള്‍ അടച്ചിടേണ്ടതായി വന്നു.

അതിനിടെ, വൈദ്യുതി വിതരണം തടസപ്പെട്ട 62,000 വീടുകളില്‍ സ്ഥിതിഗതികള്‍ പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് സ്‌കോട്ടിഷ് ആന്‍ഡ് സതേണ്‍ ഇലക്ട്രിസിറ്റി നെറ്റ്വര്‍ക്ക് അറിയിച്ചു.


  • യുകെയില്‍ പുതുവത്സര ദിനം മഞ്ഞില്‍ മൂടും; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
  • അപ്പോയിന്റ്‌മെന്റ് കിട്ടാഞ്ഞു യുവാവ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ചു; 5 പേര്‍ക്ക് പരിക്ക്
  • പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions