യു.കെ.വാര്‍ത്തകള്‍

യുകെയില്‍ വീട് വില്‍പ്പന കുതിക്കും; വാങ്ങല്‍ പ്രക്രിയ ലാഭകരവും, വേഗത്തിലും, എളുപ്പത്തിലുമാകും

യുകെയില്‍ വീട് വാങ്ങുമ്പോഴുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ സര്‍ക്കാര്‍. പുതിയ നിര്‍ദ്ദേശപ്രകാരം വീട് വാങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ നാലാഴ്ചയെങ്കിലും കുറയ്ക്കാനുള്ള നീക്കമാണ് മന്ത്രിമാര്‍ നടത്തുന്നത്. ഇതുകൂടാതെ വീട് വാങ്ങുമ്പോഴുള്ള ചില ചെലവുകള്‍ വാങ്ങുന്നവരുടെ തലയില്‍ നിന്നും മാറ്റി വില്‍ക്കുന്നവരുടെ തലയിലാക്കാനും ആലോചന തുടങ്ങിയിട്ടുണ്ട്.

വീടിന്റെ അവസ്ഥ പൂര്‍ണ്ണമായി അറിയിക്കുക, ലീസ്‌ഹോള്‍ഡ് ചെലവുകള്‍ മുന്‍കൂറായി അറിയിക്കുക എന്നിവയും ഇതില്‍ പെടും. അവസാന നിമിഷം സര്‍പ്രൈസായി ഇത് അറിയിച്ച് വില്‍പ്പന ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാനാണ് നിര്‍ദ്ദേശങ്ങള്‍ വഴി ശ്രമിക്കുന്നതെന്ന് ഹൗസിംഗ്, കമ്മ്യൂണിറ്റീസ്, ലോക്കല്‍ ഗവണ്‍മെന്റ് മന്ത്രാലയം പറഞ്ഞു.

ഈ നീക്കങ്ങള്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ചുരുങ്ങിയത് 710 പൗണ്ടാണ് ശരാശരി ലാഭം പകരും. മുന്‍ ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നറാണ് ഈ ആലോചനയ്ക്ക് തുടക്കം കുറിച്ചത്. എന്നാല്‍ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിച്ചതുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് കഴിഞ്ഞ മാസം രാജിവെയ്‌ക്കേണ്ടി വന്നിരുന്നു. പുതിയ ഹൗസിംഗ് സെക്രട്ടറി സ്റ്റീവ് റീഡ് പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചിട്ടുണ്ട്.


ഒരു വീട് വില്‍പ്പനയ്ക്ക് ലിസ്റ്റ് ചെയ്യുമ്പോള്‍ തന്നെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ പ്രോപ്പര്‍ട്ടി വില്‍ക്കുന്നവരും, എസ്റ്റേറ്റ് ഏജന്റുമാരും നിര്‍ബന്ധിതരാകും. ഈ മാറ്റങ്ങള്‍ വഴി വീടുകള്‍ അന്വേഷിച്ചുള്ള നടപ്പും, സര്‍വ്വെയും ചുരുക്കാന്‍ വാങ്ങലുകാര്‍ക്ക് സാധിക്കുകയും ചെയ്യും.

പ്രാഥമിക ഘട്ടത്തില്‍ തന്നെ ബൈന്‍ഡിംഗ് കോണ്‍ട്രാക്ടുകള്‍അവതരിപ്പിക്കും. ഇതുവഴി ഒരു വീടിന് ഓഫര്‍ ഉറപ്പിച്ച ശേഷം ഇതില്‍ കൂടുതല്‍ തുകയ്ക്ക് മറ്റൊരാള്‍ വന്നാല്‍ അവര്‍ക്ക് വില്‍പ്പന മാറ്റിനല്‍കുന്ന പരിപാടിക്ക് അവസാനം കുറിയ്ക്കാനാണ് ശ്രമം.

എസ്റ്റേറ്റ് ഏജന്റുമാരുടെയും, കണ്‍വെയന്‍സേഴ്‌സിന്റെയും ട്രാക്ക് റെക്കോര്‍ഡും, വൈദഗ്ധ്യവും കൂടുതല്‍ മനസ്സിലാക്കാന്‍ നിര്‍ദ്ദേശങ്ങള്‍ വഴിയൊരുക്കും. നിര്‍ദ്ദേശങ്ങള്‍ കണ്‍സള്‍ട്ടേഷന് വിധേയമാക്കുകയാണെന്ന് ഹൗസിംഗ് സെക്രട്ടറി സ്റ്റീവ് റീഡ് പറഞ്ഞു.

  • യുകെയില്‍ പുതുവത്സര ദിനം മഞ്ഞില്‍ മൂടും; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
  • അപ്പോയിന്റ്‌മെന്റ് കിട്ടാഞ്ഞു യുവാവ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ചു; 5 പേര്‍ക്ക് പരിക്ക്
  • പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions