യു.കെ.വാര്‍ത്തകള്‍

യുകെയില്‍ വീട് വില്‍പ്പന കുതിക്കും; വാങ്ങല്‍ പ്രക്രിയ ലാഭകരവും, വേഗത്തിലും, എളുപ്പത്തിലുമാകും

യുകെയില്‍ വീട് വാങ്ങുമ്പോഴുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ സര്‍ക്കാര്‍. പുതിയ നിര്‍ദ്ദേശപ്രകാരം വീട് വാങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ നാലാഴ്ചയെങ്കിലും കുറയ്ക്കാനുള്ള നീക്കമാണ് മന്ത്രിമാര്‍ നടത്തുന്നത്. ഇതുകൂടാതെ വീട് വാങ്ങുമ്പോഴുള്ള ചില ചെലവുകള്‍ വാങ്ങുന്നവരുടെ തലയില്‍ നിന്നും മാറ്റി വില്‍ക്കുന്നവരുടെ തലയിലാക്കാനും ആലോചന തുടങ്ങിയിട്ടുണ്ട്.

വീടിന്റെ അവസ്ഥ പൂര്‍ണ്ണമായി അറിയിക്കുക, ലീസ്‌ഹോള്‍ഡ് ചെലവുകള്‍ മുന്‍കൂറായി അറിയിക്കുക എന്നിവയും ഇതില്‍ പെടും. അവസാന നിമിഷം സര്‍പ്രൈസായി ഇത് അറിയിച്ച് വില്‍പ്പന ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാനാണ് നിര്‍ദ്ദേശങ്ങള്‍ വഴി ശ്രമിക്കുന്നതെന്ന് ഹൗസിംഗ്, കമ്മ്യൂണിറ്റീസ്, ലോക്കല്‍ ഗവണ്‍മെന്റ് മന്ത്രാലയം പറഞ്ഞു.

ഈ നീക്കങ്ങള്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ചുരുങ്ങിയത് 710 പൗണ്ടാണ് ശരാശരി ലാഭം പകരും. മുന്‍ ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നറാണ് ഈ ആലോചനയ്ക്ക് തുടക്കം കുറിച്ചത്. എന്നാല്‍ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിച്ചതുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് കഴിഞ്ഞ മാസം രാജിവെയ്‌ക്കേണ്ടി വന്നിരുന്നു. പുതിയ ഹൗസിംഗ് സെക്രട്ടറി സ്റ്റീവ് റീഡ് പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചിട്ടുണ്ട്.


ഒരു വീട് വില്‍പ്പനയ്ക്ക് ലിസ്റ്റ് ചെയ്യുമ്പോള്‍ തന്നെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ പ്രോപ്പര്‍ട്ടി വില്‍ക്കുന്നവരും, എസ്റ്റേറ്റ് ഏജന്റുമാരും നിര്‍ബന്ധിതരാകും. ഈ മാറ്റങ്ങള്‍ വഴി വീടുകള്‍ അന്വേഷിച്ചുള്ള നടപ്പും, സര്‍വ്വെയും ചുരുക്കാന്‍ വാങ്ങലുകാര്‍ക്ക് സാധിക്കുകയും ചെയ്യും.

പ്രാഥമിക ഘട്ടത്തില്‍ തന്നെ ബൈന്‍ഡിംഗ് കോണ്‍ട്രാക്ടുകള്‍അവതരിപ്പിക്കും. ഇതുവഴി ഒരു വീടിന് ഓഫര്‍ ഉറപ്പിച്ച ശേഷം ഇതില്‍ കൂടുതല്‍ തുകയ്ക്ക് മറ്റൊരാള്‍ വന്നാല്‍ അവര്‍ക്ക് വില്‍പ്പന മാറ്റിനല്‍കുന്ന പരിപാടിക്ക് അവസാനം കുറിയ്ക്കാനാണ് ശ്രമം.

എസ്റ്റേറ്റ് ഏജന്റുമാരുടെയും, കണ്‍വെയന്‍സേഴ്‌സിന്റെയും ട്രാക്ക് റെക്കോര്‍ഡും, വൈദഗ്ധ്യവും കൂടുതല്‍ മനസ്സിലാക്കാന്‍ നിര്‍ദ്ദേശങ്ങള്‍ വഴിയൊരുക്കും. നിര്‍ദ്ദേശങ്ങള്‍ കണ്‍സള്‍ട്ടേഷന് വിധേയമാക്കുകയാണെന്ന് ഹൗസിംഗ് സെക്രട്ടറി സ്റ്റീവ് റീഡ് പറഞ്ഞു.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions