യു.കെ.വാര്‍ത്തകള്‍

മുഖം മിനുക്കല്‍ ലക്‌ഷ്യം കാണുന്നില്ല; കീര്‍ സ്റ്റാര്‍മറിന് പിന്തുണ കുറയുന്നു, റിഫോം യുകെയ്ക്ക് കയറ്റം

ജനങ്ങളെ കൈയിലെടുക്കാന്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ വിജയം കണ്ടില്ലെന്നു പുതിയ സര്‍വേ റിപ്പോര്‍ട്ട്. ലിവര്‍പൂളില്‍ കഴിഞ്ഞയാഴ്ച നടന്ന ലേബര്‍ പാര്‍ട്ടി സമ്മേളനത്തില്‍ റിഫോം യുകെയുടെ കുടിയേറ്റ വിരുദ്ധത വംശീയ വിവേചനമാണെന്നായിരുന്നു പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. എന്നാല്‍ പുതിയ അഭിപ്രായ സര്‍വേയിലും റിഫോം യുകെയ്ക്ക് പിന്തുണ കൂടുകയും ലേബര്‍ പാര്‍ട്ടിയോടുള്ള താല്‍പര്യം കുറഞ്ഞിരിക്കുകയാണെന്നുമാണ് കണക്കുകള്‍.

ലേബര്‍ പാര്‍ട്ടിയുടെ ജനപിന്തുണ, കഴിഞ്ഞയാഴ്ചയിലേതിനേക്കാള്‍ ഒരു പോയിന്റ് കുറഞ്ഞ് 21ല്‍ എത്തി. അതേസമയം, റിഫോം യുകെയുടെ പിന്തുണ രണ്ട് പോയിന്റ് വര്‍ദ്ധിച്ച് 34 ശതമാനത്തിലെത്തി. റിഫോമിന് ഇതുവരെ ലഭിച്ചതില്‍ വെച്ച് ഏറ്റവും വലിയ സ്‌കോര്‍ ആണിത്.

സ്റ്റാര്‍മറുടെ വ്യക്തിഗത റേറ്റിംഗ് വീണ്ടും മൂന്ന് പോയിന്റ് താഴ്ന്ന് മൈനസ് 44 ല്‍ എത്തി. ഏറ്റവും നല്ല പ്രധാനമന്ത്രി ആരാകും എന്ന ചോദ്യത്തില്‍ ഫരാജ് അഞ്ച് പോയിന്റിന് സ്റ്റാര്‍മറുടെ മുന്‍പിലെത്തി. 31 ശതമാനം പേര്‍ ഫരാജ് നല്ല പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞപ്പോള്‍ 26 ശതമാനം പേരാണ് സ്റ്റാര്‍മര്‍ക്കൊപ്പം നിന്നത്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ പകുതിയോളം പേര്‍ പറഞ്ഞത് ലേബര്‍ പാര്‍ട്ടി സമ്മേളനം ഒരു പരാജയമായിരുന്നു എന്നാണ്. 20 ശതമാനം പേര്‍ മാത്രമാണ് സമ്മേളനം വിജയമാണെന്ന് പറഞ്ഞത്.

ലിവര്‍പൂളില്‍ നടന്ന സമ്മേളനത്തില്‍ റിഫോം യുകെ നേതാവ് നിഗല്‍ ഫരാഗെയ്‌ക്കെതിരെ സ്റ്റാര്‍മര്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ വിമത എംപിമാര്‍ക്കും ചില നേതാക്കള്‍ക്കും അസ്വസ്ഥതയുണ്ടാക്കിയിരുന്നു. എന്നാല്‍ അതൊന്നും ജനങ്ങളെ സ്വാധീനിച്ചില്ലെന്നുവേണം കരുതാന്‍. അതുകൊണ്ടു തന്നെ കുടിയേറ്റ നിയന്ത്രണ നടപടികള്‍ കടുപ്പിക്കാന്‍ സ്റ്റാര്‍മറും കൂട്ടരും നിര്‍ബന്ധിതരാകും.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions