യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ മദ്യത്തിന്റെയും ലഹരിമരുന്നിന്റെ ഉപയോഗത്തിലും വന്‍ വര്‍ധനവ്; മഹാമാരിയെന്ന് ആരോഗ്യ വിദഗ്ധര്‍

ബ്രിട്ടനില്‍ മദ്യത്തിന്റെയും ലഹരിമരുന്നിന്റെ ഉപയോഗത്തിലും ആശങ്കപ്പെടുത്തുന്ന വര്‍ധനവ്. രാജ്യത്തെ നാല് പേരില്‍ ഒരാള്‍ക്ക്‌ തങ്ങളുടെ പങ്കാളി, ബന്ധു അല്ലെങ്കില്‍ സുഹൃത്ത് അമിതമായി മദ്യം കഴിക്കുന്നുവെന്ന ഭയം ഉണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോള്‍ട്ടുകള്‍ പുറത്തുവന്നു. 2,000 പ്രായപൂള്‍ത്തിയായവരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ ആറില്‍ ഒരാള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവര്‍ ലഹരിമരുന്നുകള്‍ അമിതമായി ഉപയോഗിക്കുന്നുവെന്ന ആശങ്കയും പ്രകടിപ്പിച്ചു. കൊക്കെയ്ന്‍, കാനബിസ് തുടങ്ങിയ മയക്കുമരുന്നുകളുടെ ആസക്തിയും മദ്യലഹരിയുമാണ് വിദഗ്ധള്‍ 'വ്യാപകമായ മഹാമാരി'യായി വിശേഷിപ്പിക്കുന്നത്.

ഇംഗ്ലണ്ടില്‍ ഓരോ വര്‍ഷവും 3 ലക്ഷത്തിലധികം പേര്‍ക്ക് മദ്യം അല്ലെങ്കില്‍ ലഹരിമരുന്ന് സംബന്ധമായ ചികിത്സ നല്‍കുകയാണെന്ന് ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നു. 2009-10 നുശേഷം ഇത്രയും ഉയര്‍ന്ന തോതിലുള്ള ചികിത്സ വേണ്ടി വരുന്നത് ഇത് ആദ്യമായാണ്. 2019 മുതല്‍ ആസക്തി സംബന്ധമായ ചികിത്സ തേടുന്നവരുടെ എണ്ണം 40% വര്‍ധിച്ചതായാണ് പ്രിയറി ഗ്രൂപ്പിന്റെ മാനസികാരോഗ്യ വിദഗ്ധനായ ഡോ. നിയല്‍ ക്യാമ്പ്ബെല്‍ വ്യക്തമാക്കുന്നത് . പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് ഇപ്പോള്‍ ചികിത്സയ്ക്ക് സഹായം തേടുന്നത്.

സര്‍വേയിലെ കണക്കുകള്‍ അനുസരിച്ച് 26% പേര്‍ക്ക് അവരുടെ പ്രിയപ്പെട്ടവര്‍ അമിതമായി മദ്യം കഴിക്കുന്നുവെന്ന ആശങ്കയും 16% പേര്‍ക്ക് ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള ഭയവുമുണ്ട്. 50,000- പൗണ്ടില്‍ അധികം വരുമാനം ലഭിക്കുന്ന കുടുംബങ്ങളില്‍ ലഹരി പ്രശ്നങ്ങള്‍ കൂടുതലായുള്ളതായും കണ്ടെത്തിയിട്ടുണ്ട് .

മദ്യപാനത്തിന്റെ ദോഷഫലങ്ങള്‍ കുടുംബങ്ങളിലേയ്ക്കും സമൂഹത്തിലേയ്ക്കും വ്യാപിക്കുന്നുവെന്ന് 'ആല്‍ക്കഹോള്‍ ചേഞ്ച്‌ യു.കെ'യുടെ ചീഫ് എക്സിക്യൂട്ടീവ് ഡോ. റിച്ചാര്‍ഡ് പൈപ്പര്‍ പറഞ്ഞു. ഇതിനെത്തുടര്‍ന്ന് 'ബ്രേക്ക് ദ ചെയിന്‍' എന്ന പേരില്‍ പ്രിയറി ഗ്രൂപ്പ് ലഹരിപ്രശ്നങ്ങളെ കുറിച്ച് ബോധവത്കരണ ക്യാമ്പെയ്ന്‍ ആരംഭിച്ചിട്ടുണ്ട്.

  • യുകെയില്‍ പുതുവത്സര ദിനം മഞ്ഞില്‍ മൂടും; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
  • അപ്പോയിന്റ്‌മെന്റ് കിട്ടാഞ്ഞു യുവാവ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ചു; 5 പേര്‍ക്ക് പരിക്ക്
  • പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions