യു.കെ.വാര്‍ത്തകള്‍

ഹമാസ് ഭീകരാക്രമണ വാര്‍ഷികത്തില്‍ പലസ്തീന്‍ അനുകൂല പ്രകടന നീക്കത്തെ അപലപിച്ച് പ്രധാനമന്ത്രി

ഇസ്രയേലിന്റെ ഗാസ യുദ്ധത്തിന് വഴിയൊരുക്കിയ ഹമാസ് ഭീകരാക്രമണത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ ബ്രിട്ടനില്‍ പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ നടത്തുന്നതിനെതിരെ ജനരോഷം ഉയരുന്നു. ഒക്ടോബര്‍ 7 ഭീകരാക്രണത്തിന്റെ വാര്‍ഷികത്തില്‍ ഇത്തരം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നത് ബ്രിട്ടന് നിരക്കാത്തതാണെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ കുറ്റപ്പെടുത്തി.

ബ്രിട്ടനിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ നടത്താനിരിക്കുന്ന പ്രതിഷേധങ്ങള്‍ മറ്റുള്ളവരോട് ബഹുമാനമില്ലാത്താണെന്ന് സ്റ്റാര്‍മര്‍ ടൈംസില്‍ എഴുതിയ ലേഖനത്തില്‍ വിമര്‍ശിച്ചു. ചിലര്‍ ബ്രിട്ടനിലെ ജൂതരെ അക്രമിക്കാനുള്ള ന്യായമായി ഈ റാലികളെ ഉപയോഗിക്കുകയാണ്, പ്രധാനമന്ത്രി പ്രസ്താവിച്ചു.

ഹമാസ് ഇസ്രയേല്‍ മണ്ണില്‍ നടത്തിയ ഭീകരാക്രമണത്തില്‍ 1200 പേര്‍ കൊല്ലപ്പെടുകയും, 251 പേരെ ബന്ദികളാക്കുകയും ചെയ്തു. ഈ സംഭവത്തിന് ശേഷം യുകെ ജൂത സമൂഹത്തിന് എതിരായ വിദ്വേഷം വളരുകയാണ് ചെയ്തതെന്ന് കീര്‍ സ്റ്റാര്‍മര്‍ ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ ആഴ്ച മാഞ്ചസ്റ്ററിലെ സിനഗോഗില്‍ നടന്ന ഭീകരാക്രമണത്തില്‍ രണ്ട് വിശ്വാസികളാണ് കൊല്ലപ്പെട്ടത്.

അതേസമയം തീവ്രവാദ സംഘടനകള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യൂണിവേഴ്‌സിറ്റി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ഭീകരാക്രമണത്തിന് ഇസ്രയേല്‍ മറുപടി നല്‍കിയപ്പോള്‍ 65,000-ലേറെ പേരാണ് കൊല്ലപ്പെട്ടത്.

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions