യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസിനോടുള്ള വിയോജിപ്പുമൂലം വീട്ടില്‍ പ്രസവിച്ച യുവതിയും കുഞ്ഞും മരണമടഞ്ഞു

എന്‍എച്ച്എസിനോടുള്ള വിയോജിപ്പുമൂലം വീട്ടില്‍ തന്നെ പ്രസവിക്കാന്‍ തീരുമാനിച്ച യുവതിയ്ക്ക് ദാരുണാന്ത്യം. ഒപ്പം നവജാത ശിശുവും മരണമടഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു സംഭവം. ഭര്‍ത്താവ് റോബിന്റെയും രണ്ട് മിഡ് വൈഫുമാരുടേയും സാന്നിധ്യത്തിലായിരുന്നു ജെന്നിഫര്‍ കാഹില്‍ എന്ന 34 കാരി സ്വന്തം വീട്ടില്‍ പ്രസവിച്ചത്. മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് മകനെ പ്രസവിക്കുന്ന സമയത്ത് എന്‍എച്ച്എസില്‍ നിന്ന് വേണ്ട പരിചരണം ലഭിച്ചില്ലെന്ന പരാതി കുടുംബത്തിനുണ്ടായിരുന്നു. ഇതാണ് പ്രസവം വീട്ടിലാക്കാന്‍ തീരുമാനിച്ചതും.

എന്നാല്‍ വേദന സംഹാരിയുടെ ഫലം കുറഞ്ഞതോടെ മാംസ പേശികള്‍ ചുരുങ്ങി ബോധം നഷ്ടമായി. ഉടന്‍ ഭര്‍ത്താവ് റോബ് കാഹില്‍ ആംബുലന്‍സ് വിളിച്ച് നവജാത ശിശുവിനെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഭാര്യ ഗുരുതരാവസ്ഥയിലാണെന്ന വിവരം ആശുപത്രിയിലെത്തിയപ്പോഴാണ് ഇയാള്‍ അറിഞ്ഞത്. തുടര്‍ന്ന് ഭാര്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഗ്രെയ്റ്റര്‍ മാഞ്ചസ്റ്ററിലെ പ്രസ്റ്റിച്ചിലുള്ള വീട്ടില്‍ നിന്ന് ഭാര്യയെ നോര്‍ത്ത് മാഞ്ചസ്റ്റര്‍ ജനറല്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ഫലം ഉണ്ടായില്ല. അമ്മ മരിച്ച് മൂന്നാം ദിവസം നവജാത ശിശുവും മരിച്ചു.

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions