യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ജോണ്‍സണ്‍ & ജോണ്‍സനെതിരെ കേസുമായി ആയിരങ്ങള്‍

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ജോണ്‍സണ്‍ & ജോണ്‍സനെതിരെ യുകെയില്‍ മൂവായിരത്തിലധികം ആളുകള്‍ നിയമനടപടി ആരംഭിച്ചു. കമ്പനി വര്‍ഷങ്ങളോളം ആസ്ബസ്റ്റോസ് മാലിന്യം കലര്‍ന്ന ടാല്‍ക്കം പൗഡര്‍ വില്‍പന നടത്തിയെന്നും അതിന്റെ ഫലമായി തങ്ങളോ കുടുംബാംഗങ്ങളോ ഒവേറിയന്‍ കാന്‍സര്‍ അല്ലെങ്കില്‍ മെസോതെലിയോമ പോലുള്ള രോഗങ്ങള്‍ക്ക് ഇരയായെന്നും ആണ് അവര്‍ ആരോപിക്കുന്നത്. ഈ പരാതികള്‍ ലണ്ടനിലെ ഹൈക്കോടതിയിലാണ് നിലവില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

ലോകത്ത് വ്യാപാരാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന ടാല്‍ക്കിന്റെ ഖനികളില്‍ പലതും ആസ്ബസ്റ്റോസ് അടങ്ങിയവയാണ് എന്നും, ജോണ്‍സണ്‍ & ജോണ്‍സണ്‍ അതറിയാമായിരുന്നിട്ടും സത്യങ്ങള്‍ മറച്ചുവെച്ച് ഉല്‍പ്പന്നം വില്‍പന തുടര്‍ന്നുവെന്നുമാണ് പരാതിക്കാരുടെ അഭിഭാഷകന്‍ മൈക്കല്‍ റോളിന്‍സണ്‍ കെ സി കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നത്. കൂടാതെ കമ്പനി നിയന്ത്രണ ഏജന്‍സികളില്‍ സ്വാധീനം ചെലുത്തുകയും, അപകടസാധ്യത കുറച്ച് കാണിക്കുന്ന പഠനങ്ങള്‍ക്ക് ധനസഹായം നല്‍കുകയും ചെയ്തതായി ആരോപണം ഉണ്ട്.

എന്നാല്‍ ജോണ്‍സണ്‍ & ജോണ്‍സന്റെയും അതിന്റെ ഉപകമ്പനിയായ കെന്‍വ്യൂയയും ആരോപണങ്ങള്‍ തള്ളി. ബേബി പൗഡറില്‍ ഉപയോഗിച്ചിരുന്ന പദാര്‍ത്ഥങ്ങള്‍ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിച്ചുള്ളവയും കാന്‍സറുമായി ബന്ധമില്ലാത്തതുമാണ് എന്നാണ് കമ്പനി പറയുന്നത്.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions