യു.കെ.വാര്‍ത്തകള്‍

100 വര്‍ഷം കൂടെനിന്ന ഉറച്ച സീറ്റില്‍ ലേബര്‍ മൂന്നാമത്; പ്രാദേശിക പാര്‍ട്ടി ഒന്നാമതും റിഫോം യുകെ രണ്ടാമതും

ലേബര്‍ ഗവണ്‍മെന്റിന്റെ സ്ഥിതി വളരെ മോശമാണെന്ന മുന്നറിയിപ്പുകള്‍ ശരിവച്ചു വെയില്‍സ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടി വിജയിച്ചു. റിഫോം യുകെ വിജയിക്കാതിരിക്കാന്‍ വോട്ടു മറിയ്ക്ക നടന്നതുകൊണ്ടു മാത്രമാണ് അവര്‍ വിജയിക്കാതിരുന്നത്.

നൂറ് വര്‍ഷത്തോളം ഉറച്ച സീറ്റായി ലേബറിനൊപ്പം നിന്ന കെയര്‍ഫിലിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പ്ലെയ്ഡ് സിമുറു നാഷണലിസ്റ്റുകളെ വിജയിപ്പിച്ചാണ് വോട്ടര്‍മാര്‍ ഷോക്ക് ട്രീറ്റ്‌മെന്റ് സമ്മാനിച്ചത്. ഈ തോല്‍വി നിരാശാജനകമാണെന്ന് സമ്മതിച്ച സ്റ്റാര്‍മര്‍, ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടി വരുമെന്നും വ്യക്തമാക്കി.

റിഫോം യുകെയുടെ വിജയം തടയാന്‍ ഒരു വിഭാഗം വോട്ടര്‍മാര്‍ തന്ത്രപരമായി വോട്ട് മറിച്ചതാണ് പ്ലെയ്ഡ് സിമുറുവിന് ജയം സമ്മാനിച്ചത്. വെയില്‍സ് നാഷണലിസ്റ്റുകള്‍ 47 ശതമാനം വോട്ട് നേടിയപ്പോള്‍ നിഗല്‍ ഫരാഗിന്റെ പാര്‍ട്ടി 36 ശതമാനം വോട്ട് കരസ്ഥമാക്കി രണ്ടാമതെത്തി.

കേവലം 11 ശതമാനം വോട്ടുമായി വളരെ മോശം പ്രകടനമാണ് ലേബര്‍ കാഴ്ചവച്ചത്. 1918 മുതല്‍ ലേബര്‍ എംപിയെ മാത്രം വെസ്റ്റ്മിന്‍സ്റ്ററിലേക്ക് അയച്ച മണ്ഡലമാണ് കെയര്‍ഫിലി. പൊതുജനങ്ങളുടെ തിരിച്ചടി ഏറെ നിരാശ സമ്മാനിക്കുന്നതായി ഫലങ്ങള്‍ പുറത്തുവന്നതോടെ സ്റ്റാര്‍മര്‍ പ്രതികരിച്ചു.

മാറ്റം സമ്മാനിക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ ലേബര്‍ ഈ വിധത്തില്‍ ഒന്നും ചെയ്തില്ലെന്ന് വെയില്‍സ് ലേബര്‍ നേതാവ് പ്രതികരിച്ചു.

അടുത്ത വര്‍ഷം മെയ് മാസത്തില്‍ വെയ്ല്‍സില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഈ ഉപതെരഞ്ഞെടുപ്പ് ഫലം ലേബര്‍ പാര്‍ട്ടിയെ ആകെ വിറപ്പിച്ചിരിക്കുകയാണ്. ചരിത്രത്തില്‍ ഇതാദ്യമായി ലേബര്‍ പാര്‍ട്ടിക്ക് ഫസ്റ്റ് മിനിസ്റ്റര്‍ സ്ഥാനം നഷ്ടപ്പെടുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions